ഞങ്ങളുടെ യൂറോപ്പ് യാത്ര

ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Tuesday, November 10, 2009

യൂറോപ്പു യാത്ര അവസാനം 15: പാരീസില് നിന്നും ലണ്ടനിലേക്കു




ഐഫല് ഗോപുരത്തിലേക്കു പുറപ്പെടുന്നതിനു മുന്പു തന്നെ ഹോട്ടല് മുറി കാലിയാക്കി സാധനങ്ങള് വണ്ടിയില് എത്തിച്ചിരുന്നു. ഐഫല് ഗോപുരത്തിന്റെ മുകളില് നിന്നു ഇറങ്ങിയപ്പോള് തന്നെ പതിനൊന്നര മണി കഴിഞ്ഞു.. ഞങ്ങള്ക്കു ഫ്രെഞ്ചു തീരത്തൂള്ള കലേയില് നിന്നു ഇങ്ലണ്ടടു തീരത്തുള്ള ഡോവെറിലേക്കുള്ള കടത്തു ബോട്ടു മൂന്നു മണിക്കാണു.അതുകൊണ്ടു ഉടന് തന്നെ പുറപ്പെട്ടു. മൂന്നു മണികൂറ് യാത്രയുണ്ടു, അതിനിടയില് ഉച്ചഭക്ഷണവും കഴിക്കണം. ഞങ്ങളുടെ കൂട്ടത്തില് ഉള്ള ഒന്നു രണ്ടു കുടുംബങ്ങള് കുറച്ചു ദിവസം കൂടി പാരീസില് താമസിക്കാന് തീരുമാനിച്ചു, പ്രത്യേകിച്ചും ദ്യൂബായില് നിന്നുള്ള മലയാളി കുടുംബം. കുട്ടികളെ വാള്ട് ഡിസ്നി ഷോവിലും മറ്റും കൊണ്ടുപോകാന്. ഞങ്ങള്ക്കെല്ലാവറ്ക്കും തന്നെ പാരീസ് കണ്ടു മതിയായിരുന്നില്ല. ഒരാഴ്ച കണ്ടാലും പിന്നെയും എന്തെങ്കിലും കാണാന് ഉണ്ടാവും. കൊട്ടാരങ്ങളും മ്യൂസിയങ്ങളും എല്ലാം പുറത്തു നിന്നു കാണാനേ കഴിഞുള്ളൂ. മോണാ ലിസാ ഇപ്പോഴും ഫോട്ടോയില് കണ്ടതു മാത്രം. പാരീസില് പോയിട്ടു മോണാ ലിസ കാണാതെ പോകുന്നതു എത്ര കഷ്ടമാണു.. പാരീസ് ഓപ്പെറായും പുറത്തു നിന്നു കാണാനേ കഴിഞ്ഞുള്ളൂ. യു കെ യില് താമസമായ മകനോടും കുടുംബത്തോടും നിങ്ങള് എത്രയും വേഗം പാരീസില് വന്നു കുറച്ചു ദിവസം താമസിച്ചു എല്ലാം കാണണം എന്നു പറഞ്ഞു ഏറ്പാടാക്കി മനസ്സില്ലാ മനസ്സോടെ ഞങ്ങളും വണ്ടിയില് കയറി.


വീണ്ടും പച്ച വിരിച്ച ഗോതമ്പു വയലിലെ യൂറോ ഹൈവേയില് കൂടിയുള്ള യാത്ര. ഇടയ്ക്കു ഒരു സെറ്വ്വീസ് സ്റ്റേഷനില് നിറ്ത്തി അത്യാവശ്യം വിശപ്പു മാറ്റി. അവസാനത്തെ ദിവസം ആയതുകൊണ്ടാണൊ അറിയില്ല, ഞങ്ങളുടെ കാരവന് ഭക്ഷണം ഇല്ല. ടൂറ് പ്രോഗ്ഗ്രാമില് പറഞ്ഞിട്ടുള്ള ഭക്ഷണം അവര് തന്നു കഴിഞ്ഞിരുന്നു. അതുകൊണ്ടു സെറ്വീശ് സ്ടേഷനില് നിന്നു കിട്ടിയ സാണ്ഡ് വിച്ചും കാപ്പിയുമായി തല്കാലം ജഠരാഗ്നി ശമിപ്പിച്ചു.


പുറപ്പെട്ടപ്പോള് സമുദ്രാന്തറ്ഭാഗത്തിലുള്ള റെയില് ലൈനില് കൂടിയാണല്ലൊ വന്നതു. അങ്ങോട്ടു കടത്തു ബോട്ടില് ആണു യാത്ര. കലെയ് എന്ന സ്ഥലത്തു നിന്നാണു കടത്തു ബോട്ടു പുറപ്പെടുന്നതു. കലെയ് ശരിക്കും ഒരു ചെറിയ തുറമുഖം തന്നെ. വ്യാപാര കപ്പലുകള് ഇല്ല എന്നു മാത്രം. ഫ്രെഞ്ചു ഇങ്ലീഷ് കടത്തു ബോട്ടുകള് ആണു അവിടവിടെ നങ്കൂരം ഇട്ടു കിടക്കുന്നതു. ബോട്ടുകള് എന്നു പറഞ്ഞാലും ശരിക്കും കപ്പലുകള് തന്നെ. തുറമുഖത്തിനു അടുത്തു തന്നെ ചില ഫാക്ടറികളും കണ്ടു. പതിവു പോലെ പാസ്പോറ്ട്ടു ചെക്കു ചെയ്തു ഞങ്ങളെ തുറമുഖത്തിലേക്കു കയറ്റി. ബസ്സു കപ്പലില് കയറ്റാന് കൊണ്ടു പോയി. അല്പം സമയം ഉള്ളതുകൊണ്ടു ഞങ്ങള് നടന്നു തന്നെ നീങ്ങി. കടല് തീരമായതുകൊണ്ടു ശക്തമായ കാറ്റുണ്ടു. മെല്ലെ കപ്പലിലിലേക്കു നീങ്ങി.

കൂറ്റന് കപ്പലാണു. പത്തയ്യായിരം ആള്ക്കാറ്ക്കും ചരക്കും കയറ്റാം. അതിനുള്ളില് തന്നെ റെസ്റ്റോറന്റും കാസിനോയും എല്ലാം ഉണ്ടു. പണം മാറ്റി എടുക്കാന് ബാങ്കും എല്ലാം കപ്പലിനുള്ളില് തന്നെ പ്രവറ്ത്തിക്കുന്നു. റെസ്റ്റോരന്റില് നിന്നു പൊരിച്ച മത്സ്യതിന്റെയും മാംസത്തിന്റെയും മണം. പുറത്തെ ഡെക്കില് നിന്നു നല്ല കാഴ്ച ആണു. കാറ്റു ശക്തിയായി തന്നെ വീശുന്നു. എന്നാല് ഈ കാറ്റിലും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പറക്കുന്ന കടല്കാക്കകള് ഞിങ്ങളെ അത്ഭുതപ്പെടുത്തി.

കപ്പല് നീങ്ങി തൂടങ്ങി. കടല് ചൊരുക്കിന്റെ ആരംഭമാണൊ എന്നു തോന്നി സ്ത്രീ ജനങ്ങള് ചെരിഞ്ഞു കിടക്കാന് ശ്രമിച്ചു. മറ്റുള്ളവര് കാഴ്ച കണ്ടും ഫോട്ടോ ഏടുത്തും സമയം കഴിച്ചു. റെസ്ടോററ്റില് നാല ഒന്നാം തരം മീന് പൊരിച്ചതും മറ്റു വിഭവങ്ങളും ഉണ്ടു. ബിയരും മറ്റും ലഹരിപാനീയങ്ങളും മിക്കവരുടെ കയ്യിലും ഉണ്ടു. ഏകദേശം 80 മിനുട്ടുകൊണ്ടു അക്കരെ എത്തും.

ഇങ്ലണ്ടു തീരം മുഴുവന് നല്ല വെള്ള നിറത്തില് ഉള്ള ചുണ്ണാമ്പു കല്ലുകള് ആണു. അതുകൊണ്ടു വളരെ ദൂരത്തില് നിന്നു തന്നെ തീരം കാണാം. പണ്ടു കാലത്തു കപ്പല് യാത്രക്കാറ്ക്കു ബ്രിട്ടീഷ് തീരത്തേക്കു എത്താന് വളരെ സൌകര്യമായിരുന്നു ഈ ഭൂപ്രകൃതി. രാത്രിയില് പോലും തീരം വ്യക്തമായി കാണാമായിരുന്നു. ഒരു കാലത്തു സൂര്യന് അസ്തമിക്കാത്ത രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷുകാറ് സമുദ്രങ്ങള് മുഴുവന് സ്വന്തം അധീനതയില് ആക്കിയതു ബ്രിട്ടീഷ് നേവിയുടേ സഹായത്തില് ആയിരുന്നു. ഇന്നു കപ്പല് വ്യവസായം വളരെ മെലിഞ്ഞിരിക്കുന്നു. വിമാന യാത്രയില് ഉണ്ടായിട്ടുള്ള അഭൂത പൂറ്വമായ വളര്ച്ച ഇന്നു കപ്പല് ഗതാഗതം ചരക്കു കൊണ്ടു പോകാനും ചുരുക്കം യാത്രാകപ്പലുകളിലേക്കും ഒതുക്കി . ഗ്ലാസ്ഗോയില് ഉണ്ടായിരുന്ന മിക്കവാറും കപ്പല് നിറ്മ്മാണ ശാലകള് ഇന്നു പൂട്ടി കഴിഞ്ഞു. പണ്ടൊക്കെ കപ്പലില് കയറിയാല് ഭ്രഷ്ടു കല്പിച്ചിരുന്ന നമ്മുടെ നാട്ടുകാര്ക്കു ഇന്നു വിമാനത്തില് കൂടിയുള്ള യാത്ര സാധാരണ സംഭവം ആയി മാറിയിരിക്കുന്നു.


കപ്പലില് നിന്നിറങ്ങി വീണ്ടും ബസ്സില് കയറി. വന്ന വഴിയേ തന്നെ തിരിച്ചു പോന്നു, എല്ലാവരെയും അവരവരെ കയറ്റിയസ്ഥലത്തു തന്നെ തിരിച്ചു വിട്ടു. ഞങ്ങള് ഒരു ദിവസം ലണ്ടനില് താമസിച്ചേ സ്കോട്ട്ലണ്ടിലേക്കു പോകുന്നുള്ളൂ എന്നതു കൊണ്ടു താമസിക്കാന് ബുക്കു ചെയ്ത ഇന്ത്യന് വൈ എം സി ഏ യിലെക്കു നീങ്ങി. അങ്ങനെ അഞ്ചു ദിവസത്തെ യൂറോപ്പു യാത്ര അവസാനിച്ചു. ഞങ്ങളുടെ വഴികാട്ടിയും റ്റൂറ് മാനേജറുമായിരുന്ന അതുലിനും ഡ്രൈവറ്ക്കും എന്തെങ്കിലും പിരിച്ചു കൊടുക്കണമെനുണ്ടായിരുന്നു, എന്നാല് റ്റിപ്പുകള് ഉള്പെടെയാണു എന്ന് സ്റ്റാറ് റ്റൂറിന്റെ പരസ്യത്തില് ഉണ്ടെന്നു പറഞ്ഞു ചിലര് അതു തടസ്സപ്പെടുത്തി. പണത്തിന്റെ കാര്യം വരുമ്പോള് ആള്ക്കാറ് വിവിധ സ്വഭാവക്കാര് ആണല്ലോ.

ഏതായാലും ഹൃദ്യമായ, മറക്കാനാവാത്ത അനുഭവങ്ങള് കാഴ്ചവച്ച സ്റ്റാര് റ്റൂരിനും
(http://www.startours.co.uk/home.aspx,) വഴികാട്ടിക്കും, സാരഥിക്കും നന്ദി പറഞ്ഞു ഞങ്ങള് പിരിഞ്ഞു.

Tuesday, November 3, 2009

ഐഫല്‍ ഗോപുരത്തിന്റെ മുകളില്‍


ഐഫല്‍ ടവര്‍

നഗരം ടവറിന്റെ മുകളില്‍ നിന്ന് നോക്കുമ്പോള്‍


താല്കാലികമായി ഉണ്ടാക്കിയ ഒരു ഗോപുരം ഒരു നഗരത്തിന്റെ തന്നെ മുഖമുദ്ര ആയി മാറിയ കഥയാണു ഐഫല് ഗോപുരത്തിന്റേതു. ഫ്രെഞ്ചു വിപ്ലവത്തിന്റെ നൂറാം വാറ്ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ചു 1888 ഇല് സംഘടിപ്പിച്ച ലോക മേളയുടെ പ്രവേശന കവാടമായി 1887 നും 1889 നും ഇടയില് ആണു ഇതു നിറ്മിച്ചതു. ഒരു 81 നില കെട്ടിടത്തിന്റെ ഉയരം ( 324 മീ) ഉള്ള ഈ ഗോപുരം ഗുസ്താവ് ഐഫല് എന്ന ശില്പിയാണു രൂപ കല്പന ചയ്തതു. 1888 ലെ ബാറ്സിലോണ നഗരത്തില് നടന്ന ലോക മേളയ്ക്കു വേണ്ടി ആണു ഇതിന്റെ രൂപകല്പന ചെയ്തതെങ്കിലും ബാറ്സിലോണ ലോക മേളയുടെ സംഘാടകര് ഇതിന്റെ രൂപം മോശമായതും ചിലവുകുറഞ്ഞതുമാണെന്നും ഈ ശില്പം നഗരത്തിന്റെ ഹൃദയഭാഗത്തു വയ്ക്കാന് കൊള്ളില്ലെന്നും പറഞ്ഞു തിരസ്കരിച്ചു. അവര് വേണ്ടെന്നു പറഞ്ഞതിനു ശേഷം ആണു ഐഫല് ഇതു ഫ്രെഞ്ചു ലോകമേളയുടെ സംഘാടകര്ക്കു സമറ്പ്പിച്ചതു. 1881 മാര്ച് 31 നു ഉത്ഘാടനം ചെയ്ത ഈ ഗോപുരം മേയ് 6 നു പൊതുജനങ്ങള്ക്കു തുറന്നു കൊടുത്തു. ഉത്ഘാടനം ചെയ്ത കാലത്തു പാരീസിലെ പല കലാകാരന്മാരും പൊതു പ്രവറ്ത്തകരും ഈ ഗോപുരത്തിന്റെ രൂപത്തെ നിശിതമായി വിമര്ശിച്ചിരുന്നു, പാരീസ് നഗരത്തിന്നു ഇതു ഒരു അപമാനം ആണെന്നു വരെ അവര് എഴുതി. പ്രസിദ്ധ നോവെലിസ്റ്റുകളായ മോപ്പസാങ്ങും അലെക്സാണ്ഡര് ഡ്യൂമാസും ഇവരില് ഉണ്ടായിരുന്നു.

എന്നാല് കാലക്രമേണ മോപ്പസാങ് ഈ ടവറിലെ നിത്യ് സന്ദറ്ശകനായി, എല്ലാ ദിവസവും ഉച്ച ഭക്ഷണം ഒന്നാം നിലയിലെ റെസ്ടോറന്റില് നിന്നുമാക്കിയത്രേ. ആരോ അദ്ദേഹത്തോടു ഇതിനെപറ്റി ചോദിച്ചപ്പോള് അദ്ദേഹം തമാശ ആയി പറഞ്ഞതു ഇതാണു “ പാരീസില് ഇവിടെ ഇരുന്നാല് മാത്രമേ ഈ സാധനം (ഗോപുരം) കാണാതിരിക്കുവാന് കഴിയുകയുള്ളൂ“ എന്നു.

നഗരം മറ്റൊരു കാഴ്ച
324 മീ ആണു ടവറിന്റെ ഉയരം, 108 നിലകളില് ആയി. ആദ്യകാലത്തു റ്റി വി ടവറ് ഇല്ലായിരുന്നതു കൊണ്ടു ഇതിന്റെ ഉയരം 12 മീ കുറവായിരുന്നു. ഒന്നാം നില 57.63 മീ ഉയരത്തില് 19 നില വരെ ആണു. രണ്ടാം നിലയുടെ ഉയരം 115.73 മീ, 38 നിലകള് . പൊതുജനങ്ങള്ക്കു പ്രവേശനം ഉള്ല മൂന്നാം നിലയിലേക്കു 273 മീ ഉയരം ഉണ്ടു, 89 നിലകളും. നല്ല തെളിച്ചം ഉള്ല ദിവസങ്ങളില് ഈ ടവറിന്റെ മുകളില് നിന്നു 59 കി മീ ദൂരത്തു വരെയുള്ല ഭൂപ്രദേശം കാണാം. സാധാരണ ദിവസങ്ങളില് 12-15 കി മീ വരെയേ കാണാന് കഴിയൂ. ഇതിനു പ്രധാനകാരണം അന്തരീക്ഷ മലിനീകരണം തന്നെ. ആഗസ്റ്റു മാസം ആണു ഈ ടവറില് നിന്നുള്ള കാഴ്ച എറ്റവും നന്നാകുക. ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും കാല് നടയായി കയറാം, 19 ഉം 39 ഉം പടികള് ചവിട്ടിയാല് മതി. മൂന്നാം നിലയിലേക്കു ലിഫ്റ്റുവഴി മാത്രമേ പ്രവേശനം ഉള്ലൂ. രണ്ടു വറ്ഷവും രണ്ടു മാസവും അഞ്ചു ദിവസവും കൊണ്ടാണു ഈ ടവറിന്റെ നിറ്മ്മാണം തീര്ത്തതു.


എഡിസണും ഐഫലും മുഖാമുഖം
7300 ടണ് ഉരുക്കു കമ്പികളാനു ഇതു നിറ്മിക്കാന് ഉപയോഗിച്ചിട്ടുള്ളതു. ലോഹമല്ലാത്ത മറ്റുസാധനങ്ങള് ഉള്പെടെ ഭാരം 10,00 ടണ്ണില് അധികം ആവും.കാറ്റില് നിന്നും മറ്റുമുള്ള സമ്മറ്ദത്തെ തൃപ്തികരമായി ചെറുത്തു നില്കാനുള്ള കഴിവുണ്ടു ഈ ഗോപുരത്തിനു. ഈ ഗോപുരത്തിന്റെ അതേ വലിപ്പമുള്ള ഒരു വൃത്ത സ്തംഭത്തില് ഉള്കൊള്ളുന്ന വായുവിനെക്കാള് ഭാരം കുറവാണു ഈ ഗോപുരത്തിനു. ഇതിനു വേണ്ടി വിശദമായ കണക്കുകള് ഐഫലും സഹപ്രവറ്തകരും അപഗ്രഥിച്ചിരുന്നു. ഗോപുരത്തിന്റെ ഓരോ ഭാഗത്തിലും കാറ്റില് നിന്നു പരമാവധി വരാവുന്ന സമ്മറ്ദം അവര് കൃത്യമായി കണക്കാകിയാണു ഇതു രൂപകല്പന ചെയ്തതും നിറ്മിച്ചതും. ഇതൊക്കെ ആണെങ്കിലും കാറ്റിന്റെ സമ്മറ്ദമേറ്റു ഈ ഗോപുരം 6-7 സെ മീ വരെ ആടുന്നുണ്ടത്രേ. ഇതിന്റെ അനുരക്ഷണത്തിനായി ഏഴു വറ്ഷത്തില് ഒരിക്കല് ഏകദേശം 60 ടണ് പെയിന്റു ഉപയോഗിക്കുന്നുണ്ടു. താഴെ നിന്നു നോക്കുമ്പോള് ഭംഗി ആയിരിക്കുവാന് ഗോപുരത്തിന്റെ വിവിധ ഭാഗങ്ങളില് വിവിധ രംഗത്തിലുള്ള പെയിന്റാണു ഉപയോഗിക്കുന്നതു. ഏറ്റവും കട്ടിയുള്ള പെയിന്റു താഴ് ഭാഗത്തും മുകളിലേക്കു പോകുമ്പോള് കട്ടി കുറച്ചും കൊണ്ടു വരുന്നു.

മൂന്നു നിലയിലാണു ഇതു നിറ്മിച്ചിരിക്കുന്നതു. ഒന്നും രണ്ടു നിലയിലേക്കുള്ള ലിഫ്റ്റു ഒരേ കമ്പനി യാണു നിറ്മിച്ചതു. ഇവര്ക്കെന്നല്ല പലറ്ക്കും ഇത്തരം ഗോപുരത്തിലേക്കുള്ള ഇത്രയും ഭാരമുള്ല ലിഫ്റ്റ് ഉണ്ടാക്കി പരിചയം ഇല്ലായിരുന്നു. ആദ്യമായി നിറ്മിക്കുകയായിരുന്ന്തു കൊണ്ടു പല സാംകേതിക തടസ്സങ്ങളും നേരിടേണ്ടി വന്നു. ചെരിഞ്ഞ രീതിയില് ഉള്ള ട്രാക്കും കോണുകളും കൂടുതല് പ്രശ്ണങ്ങള് ഉണ്ടാക്കി. പടിഞ്ഞാറും കിഴക്കും ഭാഗത്തുള്ല ലിഫ്റ്റുകള് ഒരു ഫ്രെഞ്ചു കമ്പനിയും തെക്കും വടക്കും ഉള്ലവ ഒരു അമേരിക്കന് കമ്പനിയുമാണു നിര്മിച്ചതു. ആദ്യ്0 ഫ്രെഞ്ചു കമ്പനി സ്ഥാപിച്ച ലിഫ്റ്റുകള്ക്കു തകരാറുണ്ടായിരുന്നതു കൊണ്ടു അവ 1897 ഇല് തന്നെ മാറ്റി. ആധുനിക രക്ഷാ സംവിധാനങ്ങള് എല്ലാം സ്ഥാപിച്ചു ഈ ലിഫ്റ്റുകള് പുതുക്കിയതു 1986 ഇലാണു. കമ്പ്യൂട്റ്ററുകള് ഉപയോഗിച്ചു കൃത്യമായി ലിഫ്റ്റുകളെ പ്രവറ്ത്തിപ്പിക്കുന്നു. തുടക്കത്തില് ഇവ ഹൈഡ്രോളിക് മോട്ടോറ് ഉപയോഗിച്ചു ആയിരുന്നു പ്രവറ്ത്തിപ്പിച്ചിരുന്നതു. പിന്നീടു 320 കിലോവാട്ട് ശക്തിയുള്ള വൈദ്യുത മൊട്ടോര് ആക്കി. 92 യാത്രാക്കരുള്പെടെ ഇന്നത്തെ ലിഫ്റ്റിനു 22 ടണ് ഭാരമുണ്ടു. രണ്ടും മൂന്നും നിലയിലേക്കുള്ള ലിഫ്റ്റും ആദ്യം ഹൈഡ്രോളിക് മൊട്ടോര് കൊണ്ടാണു പ്രവറ്ത്തിപ്പിച്ചിരുന്നതു. പിന്നീടു അവയും മാറ്റി. ആദ്യം സ്ഥാപിച്ച ലിഫ്റ്റുകള് 97 വറ്ഷതെ സേവനത്ത്നു ശെഷം 1982 ഇലാണു മാറ്റി സ്ഥാപിച്ചതു.പഴയ ലിഫ്റ്റില് മുകളില് എത്താന് 8 മിനുട്ടെടുത്തിരുന്നു. പുതിയതില് ഒരു മിനുട്ടു നാല്പത് സെക്കണ്ടു കൊണ്ടു മുകളില് എത്തുന്നു. ഈ ഗോപുരത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും ഓരോ റെസ്റ്റോറന്റും പ്രവറ്ത്തിക്കുന്നുണ്ടു.

ഈ ടവറ് നിറ്മിച്ച ശില്പി ആയ ഗുസ്താവ് ഐഫല് താഴത്തെ നിലയില് ഇതിന്റെ നിറ്മാണത്തില് സഹകരിച്ചവരുടെ 72 പേരുകള് കൊത്തി വച്ചിട്ടുണ്ടു. ഇടയ്ക്കു ഇതു ആരോ പെയിന്റു ചെയ്തു മറച്ചുവെങ്കിലും പിന്നീടു അതു വീണ്ടും കാണികള്ക്കു കാണാന് കഴിയുന്ന രീതിയിലാക്കി.

1889 നു ശേഷം ഈ ഗോപുരത്തില് 200,000,000 ആള്ക്കാര് കയറി ഇറങ്ങിയിട്ടുണ്ടു. 2006 ഇല് മാത്രം 6,719,200 ആള്ക്കാര് കയറിയത്രേ. അങ്ങനെ ലോകത്തിലെ ഏറ്റവും കൂടുതല് ആള്ക്കാര് സന്ദറ്ശിച്ച ഒരു സ്മാരകം ആയി ഇതു നിലനില്കുന്നു. ആദ്യകാലത്തില് തന്നെ ഇവിടം സന്ദര്ശിച്ച ഒരാള് പ്രസിദ്ധ ശാസ്ത്രജ്ഞന് ആയ തോമസ് ആല്വാ എഡിസനാണു. 1989 സെപ്റ്റംബറ് പത്തിനു എഡിസണ് ഇവിടെ എത്തി. ഐഫലും എഡിസണും ആയി സംസാരീച്ചു കൊണ്ടിരിക്കുന്ന ഒരു മെഴുകു ശില്പം മൂന്നാം നിലയില് സ്ഥാപിച്ചിട്ടുണ്ടു. 1940 ഇല് നാസികള് നഗരം കീഴടക്കിയപ്പോള് ഗോപുരത്തിന്റെ ലിഫ്റ്റുകളുടെ കമ്പികള് ഫ്രെഞ്ചുകാര് മുറിച്ചിരുന്നു. ഹിറ്റ്ലറ്ക്കു അതുകൊണ്ടു കോണിപ്പടികള് നടന്നു കയറേണ്ടി വന്നുവത്രേ.

ഐഫല് ടവറില് ഉയരത്തിലേക്കു പോകാന് രണ്ടു ലിഫ്റ്റുകള് കയറണം. ഒന്നും രണ്ടും നിലയിലേക്കു ഒന്നു. രണ്ടില് നിന്നു മൂന്നിലേക്കു മറ്റൊന്നു. അവധി ദിവസം ആണെങ്കില് നീണ്ട ക്യൂ കാണാം. ഞങ്ങള് രാവിലെ ആണു എത്തിയതു. പതിനൊന്നു മണിക്കു മുമ്പു കയറാന് കഴിഞില്ലെങ്കില് പരിപാടി ഉപേക്ഷിച്ചു പൊകേണ്ടിവരും എന്നു ഗൈഡ് പറഞ്ഞു. കാരണം ഞങള്ക്കു ലണ്ടനിലേക്കുള്ള കടത്തുബോട്ടു മൂന്നു മണിക്കാണു. മൂന്നാം നിലയിലേക്കുള്ള ലിഫ്റ്റിനു ചെറിയ തകരാറ് ഉണ്ടായതുകൊണ്ടു ഒന്പതു മണി കഴിഞ്ഞാണു ടിക്കറ്റു കൊടുത്തു തുടങ്ങിയതു. ഞ്ങള് ക്യൂവില് നില്കുമ്പോള് അവീടെയും ഐഫല് റ്റവറിന്റെ മാതൃകകളുമ്മായി കച്ചവടക്കാറ് എത്തിയിരുന്നു. ഒരു നീഗ്രോ പയ്യനും ഒന്നു രണ്ടു അറബ് ചെറുപ്പക്കാരും ഇന്ത്യക്കാരും. ഇടക്കിടക്കു ഇവരെ പോലീസ് ഓടിക്കുന്നുമുണ്ടു. എന്നാലും അവര് ഒളിച്ചും പതുങ്ങിയും ഞങ്ങളുടെ മുമ്പില് എത്തും. താക്കോല് ചെയിന് പിന്നെയും കുറച്ചു കൂടി വാങ്ങി, സുഹ്ര്&ത്തുക്കള്ക്കു കൊടുക്കാന് പറ്റിയ സാധനം ആയതുകൊണ്ടു.

ഏതായാലും ഒന്പതേമുക്കാല് മണി ആയപ്പോള് ഞങ്ങള്ക്കു ലിഫ്റ്റില് കയറാന് കഴിഞ്ഞു. രണ്ടാം നിലയില് അധികം തങ്ങി നില്കാതെ ഞങ്ങള് മൂന്നാം നിലയിലെത്തി. പാരീസ് നഗരം മുഴുവന് ടവറിന്റെ മൂന്നാം നിലയില് നിന്നു ഒറ്റ നോട്ടത്തില് കാണാം. നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാല് വളരെ വ്യക്തമായി എല്ലാം കാണാനും ഫോട്ടോ എടുക്കാനും കഴിഞ്ഞു. നഗരം ചുറ്റി ഒഴുകുന്ന സീന് നദിയും ചെറുതും വലുതുമായ കൊട്ടാരങ്ങളും പ്രധാന കാഴ്ചകള് ആയ ചാമ്പ് എലിസീ, നോത്ര് ദാം പള്ലി, ഓപെരാ ഹാള് , നെപ്പോളിയന്റെ സ്തൂപം എല്ലാം വ്യക്തമായി തിരിച്ചറിയാന് കഴിഞ്ഞു. മനോഹരവും അത്യപൂറ്വവും ആയ ഈ കാഴ്ച ഡിജിറ്റല് ക്യാമെറായിലും വിഡിയോ ആയി പകറ്ത്തി എടുക്കാന് കഴിഞ്ഞു.

Monday, November 2, 2009

പാരിസ്‌ നഗരം രാത്രിയില്‍ 3 : പാരീസ് ഓപെറ അഥവാ ഗാറ്ണിയറ് കൊട്ടാരം



പാരീസിലെ ഏറ്റവും പ്രധാനമായ മറ്റൊരു കെട്ടിടമാണു പാരീസ് ഓപെറാ എന്നറിയപ്പെടുന്ന ഗാറ്ണിയറ് കൊട്ടാരം. ചാള്സ് ഗാറ്ണിയറ് എന്ന ശില്പിയുടെ മാസ്റ്ററ് പീസ് ആണു ഇതു.നഗരത്തിന്റെ മറ്റൊരു അപൂറ്വനേട്ടവും. 1875 ഇല് ഉത്ഘാടനം ചെയ്തപ്പോള് ഇതിന്റെ പേരു സംഗീതത്തിന്റെയും ഓപെറയുടെയും നാഷണല് അകാഡെമി എന്നായിരുന്നു. എന്നാല് 1889 ഇല് ഓപെറാ നടത്തിക്കൊണ്ടിരുന്നവര് സ്വന്തമായി ഉണ്ടാക്കിയ ഓപെറാ ബാസ്റ്റീല്ഇലേക്കു മാറ്റിയപ്പോള് ഈ കെട്ടിടത്തിനു ഗാറ്ണിയറ് കൊട്ടാരം എന്നു നാമകരണം ചെയ്തു. ഇപ്പോഴും ഇതിന്റെ കൂടുതല് അറിയപ്പെടുന്ന പേരു പാരീസ് ഓപെറാ എന്നു തന്നെയാണു.

നെപോളിയന് മൂന്നാമന് തുടങ്ങി വച്ച പാരീസ് പുനറ്നിറ്മാണത്തിന്റെ ഭാഗമായാണു ഇതിന്റെ പണി തുടങ്ങിയതു. ബാരന്‍ ഹൌസ്മാന് എന്ന ആളാണു നിറ്മാണമേല്നോട്ടം വഹിച്ചതു. 1858 ഇലാണു ഇതിനു വേണ്ടി വന്ന 12000 ച് മീ സ്ഥലം തയ്യാറാക്കിയതു. ചതുപ്പു സ്ഥലമായിരുന്ന ഇവിടെ നിറ്മാണത്തിനു വേണ്ടി 8 മാസത്തിലധികം തുടറ്ചയായി വെള്ളം പമ്പു ചെയ്താണു പണി തുടങ്ങിയതു. പദ്ധതിയുടെ നിറ്മാണരൂപകല്പന ക്ഷണിച്ചുകൊണ്ടു ഒരു തുറന്ന മത്സരമായി പരസ്യപ്പെടുത്തിയതു 1861 ഇല്. ഈ മത്സരത്തില് ജയിച്ചതു ചാത്സ് ഗാറ്ണിയറ് (1825-188) ആണു, അങ്ങനെയാണു ഇതിന്റെ നിറ്മാണം തുടങ്ങിയതു.ചക്രവറ്ത്തിയുടെ ഭാര്യ് ഒരിക്കല് ഗാറ്ണിയറോറ്റു ചോദിച്ചത്രേ “ നിങ്ങള് ഈ കൊട്ടാരം ഗ്രീക്കു രീതിയില് ആണൊ റോമന് രീതിയില് ആണൊ നിറ്മിക്കുന്നതു?”,. ഗാറ്ണിയര് പറഞ്ഞു “ മാഡം, ഇതു നെപോളിയന് രീതിയില് ആണു ഉണ്ടാക്കുന്നതു“ എന്നു.



ഇതിന്റെ നിറ്മാണത്തില് പല കാലഘട്ടത്തിലും പല തടസ്സങ്ങളും നേരിട്ടു.. ഫ്രാങ്കോ പ്രുഷ്യന് യുദ്ധവും രണ്ടാം സാമ്രാജ്യത്തിന്റെ പതനവും ഇതിന്റെ നിറ്മാണം ഉപേക്ഷിക്കപ്പെടുമോ എന്ന നില വരെ എത്തിച്ചിരുന്നു. 1873 ഒക്ടോബെര് 29 നു പഴയ പാരീസ് ഓപെറാ ഒരു വലിയ തീപിടിത്തത്തില് വെന്തു നശിച്ചതു ഗാറ്ണിയറ് കൊട്ടാരത്തിന്റെ നിറ്മാണം പുനരാരംഭിക്കാന് കാരണമായി. 1821 മുതല് പാരീസിലെ പ്രസിദ്ധമായ പല ഓപെരാകളും ബാലേകളും ഇവിടെ ആണു കളിച്ചിട്ടുള്ളതു.ലണ്ടനില് നിന്നു വന്ന റൊമാന്റിക് ബാലേ ഇവിടെ കുറെ നാള് കളിച്ചിരുന്നു.

ഗാറ്ണിയര് തന്റെ വലിയ സംഘം തൊഴിലാളികളുടെ സഹായത്തോടെ പണി പൂറ്ത്തിയാക്കിയതു 1874 ഇല് ആണു. 1875 ജനുവരി 15 നാണു ഔപചാരികമായ ഉത്ഘാടനം നടന്നതു, വലിയ ഒരു ഉത്സവാന്തരീക്ഷത്തില് തന്നെ.1896 ഇല് അവിടെ തൂക്കിയിരുന്ന ഒരു വലിയ തൂക്കുവിളക്കിന്റെ വിപരീത ഭാരം (counter weight) നിലത്തു വീണു ഒരാള് മരിച്ചു. കൊട്ടാരത്തിന്റെ അടിയില് ഉള്ള തടാകം, മറ്റു അറകള് എന്നിവയെല്ലാം ചേറ്ത്തു 1909 ഇല് ഗാസ്റ്റന് ലിറോക്സ് എന്ന ആള് “ഓപെറായിലെ മായാവി “ എന്ന നോവെല് രചിച്ചു.അടുത്ത കാലത്തു 1969 ഇല്, പുതിയ വൈദ്യുത ബന്ധം കൊടുത്തു 1978 ഇല് പഴയ ഡാന്സ് കളിച്ചിരുന്ന ഫോയറ് റിഹേഴ്സല് നടത്താനുള്ള സ്റ്റേജാക്കി മാറ്റി.ജീന് ലൂപ് രൂപ്പെറ്റ്റ് എന്ന ശില്പിയാണു ഇതു ചെയ്തതു.1994 ഇല് ഇതിന്റെ പൂറ്ണമായ പുനറ് നിറ്മാണം തൂടങ്ങി, ആധുനിക വൈദ്യുത ഉപകരണങ്ങള് സ്ഥാപിക്കപ്പെട്ടു.അടിത്തറ വരെ ഉറപ്പാക്കപ്പെട്ടു, 2006 ഇല് ആണു ഈ പണി പൂറ്ത്തിയായതു.

ആദ്യത്തെ ഓപെറായെക്കാള് അല്പം ചെറുതാണെങ്കിലും പുതുക്കിയ ഓപെറാ ഹൌസ് 11000 ച് മീ ഉണ്ടു, 2200 ആള്ക്കാര് ഇരിക്കാം, മദ്ധ്യഭാഗത്തുള്ള ഏകദേശം ആറു ടണ് ഭാരമുള്ള ഒരൊറ്റ തൂക്കു വിളക്കിന്റെ താഴെ.ഭീമന് സ്റ്റേജില് 450 കലാകാരന്മാറ്ക്കു ഒരേസമയം പരിപാടി അവതരിപ്പിക്കാം.വിവിധ നിറങ്ങളില് ഉള്ള മാറ്ബിളുകളും മറ്റും ഉപയോഗിച്ചു വളരെ ആകറ്ഷകമായ രീതിയില് ആണു ഇതു പുതുക്കി പണിതതു, പഴയ ശില്പ സൌകുമാര്യം ഒട്ടും നഷ്ടപ്പെടാതെ തന്നെ.ഗ്രീക്കു പുരാണത്തിലെ പ്രധാന ദൈവങ്ങളുടെയും മറ്റും പ്രതിമകള് അകത്തു കാണാം. ഇതിന്റെ കൂടെ തന്നെ ആധുനിക കാലത്തെ കലാകാരന്മാരായ മൊസാറ്ട്, ബീഥോവന്, റോസിനി, ഡനിയ്യല് ആബറ്, ഫെമെന്റല് ഹാലെവി, ഫൊണ്ടിനി,ഫിലിപ് ക്വിനാള്ട് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ടു.ഈ കെട്ടിടത്തിറ്റെ മച്ചിലും ചുവരുകളിലും ചിത്രങ്ങള് വരച്ചിരിക്കുന്നു, പല രീതിയില് ഉള്ള ഇടനാഴികളും കോണിപ്പടികളും തട്ടുകളും ഉണ്ടാക്കിയിരിക്കുന്നു. അകത്തെ അലങ്കാരം ഒന്നാം തരം വെല്വെറ്റു തുണികൊണ്ടും, സ്വ്വറ്ണ നിറത്ത്ലുള്ള ഇലകള് എന്നിവ കൊണ്ടാണു. ഈ കൊട്ടാരം നിറ്മിച്ചു കഴിഞ്ഞ മുപ്പതിലധികം വറ്ഷം ഇതു പോലെയുള്ള അനേകം കെട്ടിടങ്ങള് പോളണ്ടിലും മറ്റും ഉണ്ടാക്കി. അമേരിക്കയിലെ ജെഫ്ഫെറ്സന് സ്മാരകം ഈ രീതിയില് ആണു നിറ്മിച്ചിരിക്കുന്നതു. ബ്രസീലിലെ ആമസോണ് തിയേറ്ററും റിയോ ഡി ജെനീറോയിലെ ഒരു തിയേറ്ററും ഈ രീതിയില് ആണു നിറ്മിച്ചിരിക്കുന്നതു..

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.