ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Thursday, October 29, 2009

പാരീസ് രാത്രിയില് 2 : വിജയകമാനം, ചാമ്പ് എലിസീ


വിജയത്തിന്റെ കമാനം
വിജയത്തിന്റെ കമാനം ( Arc de Triomphe)എന്നറിയപ്പെടുന്ന സ്മാരകം പാരീസിലെ വളരെ പ്രധാനപ്പെട്ട ഒന്നാണു. പാരീസിലെ രാജവീഥിയായ ചാമ്പ് സ് എലീസി ( Champ Elysee')യുടെ പടിഞ്ഞാറെ അറ്റത്താണു ഈ കമാനം തീറ്ത്തിരിക്കുന്നതു. ഫ്രാന്സിനുവെണ്ടി, പ്രത്യേകിച്ചും നെപ്പോളിയന്റെ കാലത്തു ജീവത്യാഗം ചെയ്ത, പടയാളികളുടെ ഓറ്മ്മയ്ക്കായി പണിതതാണു ഈ സ്മാരകം. ഈ സ്മാരകത്തിന്റെ ഭിത്തിയില് യുദ്ധത്തില് വീരമൃത്യു വരിച്ച പടനായകന്മാരുടെ പേരുകള് എഴുതി വച്ചിട്ടുണ്ടു. ഇതിന്റെ അടിയില് അജ്ഞാതനായ പടയാളിയുടെ ശവകുടീരവും. ലൂവ്ര് കൊട്ടാരം മുതല് നിറ്മിച്ചു വന്ന സ്മാരകങ്ങളുടെ ശൃംഖലയില് ഏറ്റവും പ്രധാനപ്പെട്ടതാണു ഇതു. ജീന് ചാല്ഗ്രിന് എന്ന ശില്പിയാണു ഇതിന്റെ രൂപകല്പന 1806 ഇല് ചെയ്തതു.. നഗ്നരായ ഫ്രെഞ്ചു യുവപടയാളികള് താടിവച്ച ജെറ്മന് പടയാളികളുമായി യുദ്ധം ചെയ്യുന്നതു ഭിത്തിയില് ചിത്രീകരിച്ചിരിക്കുന്നു. ഇതു പല സ്മാരകങ്ങള്ക്കും പിന്നീടു പ്രചോദനമായി തീറ്ന്നു. ഒന്നാം ലോക മഹായുദ്ധം വരെ ഈ രീതി തുടറ്ന്നു വന്നു.
49.5 മീ ഉയരവും 49 മീ വീതിയും 22 മീ താഴ്ചയും ഉള്ളതാണു ഈ സ്മാരകം .ഈ കമാനത്തിന്റെ വലിയ ആറ്ച്ചിനു 29.19 മീ ഉയരവും 14.62 മീ വീതിയും ഉണ്ടു. ചെറിയ ആര്ച്ചിനു 18.68 മീ ഉയരവും 8.44 മീ വീതിയും ഉണ്ടു. റോമിലെ ടൈറ്റസിന്റെ ആറ്ചിന്റെ രൂപത്തില് ആണു ഇതു നിറ്മിച്ചിരിക്കുന്നതു. തന്റെ കൂടെ യുദ്ധം ചെയ്ത പടയാളികള്ക്കു വേണ്ടി ഉചിതമായ സ്മാരകം നിറ്മിക്കാന് നെപ്പോളിയന് ആണു 1806 ഇല് ഇതിന്റെ പണി തൂടങ്ങി വച്ചതു. എന്നാല് അദ്ദേഹത്തിന്റെ ജീവിതകാലത്തു ഇതു പൂറ്തിയാക്കാന് കഴിഞ്ഞില്ല.അദ്ദേഹം 1826 ഇല് രണ്ടാമതു നാടുകടത്തപ്പെട്ട് ഇടത്തില്‍ വച്ചു 1826 ഇല് മരിച്ചു.അതിനു ശേഷം1835 ഇല ആണു ഈ സ്മാരകം പൂറ്ത്തിയാക്കിയതു.

ചാമ്പ് എലിസീ – പാരീസിലെ രാജ വീഥി

പാരീസ് നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി പോകുന്ന രാജ വീഥി ആണു ചാമ്പ് എലിസീ എന്നറിയപ്പെടുന്നതു. രണ്ടു കിലോമീറ്റര് നീളമൂള്ള ഈ വീഥി പ്ലേസ് ല കൊണ്കോറ്ദ് (Place La Corcorde)ഇല് നിന്നു തുടങ്ങി നെപ്പോളിയന് നിറ്മിച്ച വിജയ കമാനം വരെ നീളുന്നു. എലിസീ കൊട്ടാരം ഈ വീഥിയില് തന്നെയാണു എങ്കിലും അല്ല അല്പം മാറി ആണു. വീഥിയുടെ രണ്ടു വശവും സിനിമാ തിയേറ്ററുകളും കടകളും ആണു.

ചാ0പ് എലിസീ ഇന്നു നില്കുന്ന സ്ഥലം പണ്ടു വയലും ചന്തസ്ഥലവും ആയിരുന്നു. 1616 ഇലെ ആണു മേരി ഡി മെഡി സി എന്ന അന്നത്തെ ഭരണാധികാരി ഈ ഭാഗം ഒരു നിരത്താക്കാന് തീരുമാനിച്ചതു, റ്റ്യൂലിയറ് (Tuliere)പൂന്തോട്ടത്തിന്റെ ഒരു ഭാഗമായി ഇതു വികസിപ്പിച്ചു.1700 ആയപ്പോള് തന്നെ ഇതു നഗരത്തിന്റെ പ്രധാന വീഥി ആയി മാറിക്കഴിഞ്ഞിരുന്നു. 1828 ഇല് ഇതു നഗര്സഭയുടെ വസ്തു ആയി മാറി, നടപ്പാതയും ജലധാരയും ഗ്യാസ് വിളക്കുകളും സ്ഥാപിക്കപ്പെട്ടു. നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്നതു കൊണ്ടും വിജയ കമാനം പോലെയുള്ള ചരിത്രസ്മാരകങ്ങളുടെ സാമീപ്യം കൊണ്ടും ഈ വീഥിയില് പല പട്ടാളമാറ്ചുകളും നടന്നിന്ന്ട്ടുണ്ടു. 1940 ജൂണ് മാസം 14 നു ജെറ്മന് പട ഫ്രാന്സ് കീഴടക്കിയതു ആഘോഷിക്കാന് ഇതുപയോഗിച്ചു. അതുപോലെ തന്നെ സഖ്യകക്ഷികള് പാരീസ് നഗരം വീണ്ടെടുത്തതിനു ശേഷം ഫ്രെഞ്ചു അമേരിക്കന് പടയുടെ വിജയഘോഷയാത്ര 1944 ആഗസ്റ്റ് 25 നു ഇവിടെ തന്നെ ആയിരുന്നു. ഞങ്ങള് അവിടെ ചെന്നപ്പോള് തന്നെ ഫ്രെഞ്ചു റിപബ്ബ്ലിക്കിന്റെ വാറ്ഷിക ആഘോഷത്തിന്റെ തയ്യാറെടൂപ്പായി അലങ്കാരതോരണങ്ങളും മറ്റും കെട്ടി തുടങ്ങിയിരുന്നു.

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ എല്ലാ കമ്പനികളുടെയും കടകള് ഈ വീഥിയില് ഉണ്ടു.ആദിഡാസ്, നൈക്, ഡിസ്നി സ്റ്റോറ്,ബെനിട്ടൊണ് , സാറാ, കാറ്ട്ടിയേര് എന്നിവരുടെ എല്ലാം കടകള് ഇവിടെ ഉണ്ടു.യൂറോപ്പിലെ പ്രധാന വ്യാപാര സ്ഥാപനം ആയ ഗ്യാപ്, സെഫോറ എന്നിവയുടെ കടകള് വളരെ വലുതാണു.കടകളുടെ പേരെഴുതിയ ബോറ്ഡുകള്പോലും എങ്ങനെ ആയിരിക്കണമെന്നു നിറ്ദേശം ഉണ്ടു. വെള്ള നിറത്തില് ഉള്ള അക്ഷരങ്ങള് കറുത്ത ബോറ്ഡില് ആക്കാം. രാത്റി വളരെ വൈകുന്നതുവരെ നഗരത്തിന്റെ ഈ ഭാഗം പ്രവറ്ത്തന നിരതം ആണു. നിശാനൃത്തശാലകളും റെസ്റ്റോറന്റുകളും ശബ്ദമുഖരിതമായിരിക്കും.

ബൂറ്ബണ് കൊട്ടാരം ഇന്നത്തെ ഫ്രെഞ്ച് പാര്ല്യമെണ്ടു മന്ദിരം

സീന് നദിയുടെ ഇടതു ഭാഗത്തു പലേസ് ല കൊണ്കോറ്ദിനെ നേരെ എതിരെ ആണു ബൂര്ബ്ബണ് കൊട്ടാരം (palis la Bourbon).ലൂയി പതിനാലാമന് ചക്രവറ്ത്തിയുടെ ദത്തു പുത്രി ഫ്രാന്സിസ് അഥീനാസിനു വേണ്ടി നിറ്മിച്ചതാണു ഈ കൊട്ടാരം. ലോറെന്സൊ ഗിയറ്ദിനി എന്ന ഇറ്റാലിയന് ശില്പിയുടെ ആണു രൂപകല്പന.1722 ഇല് തുടങ്ങിയ നിറ്മാണത്തിനു 1724 വരെ ഗിയാറ്ദിനി തന്നെ മേല്നോട്ടം വഹിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷം ജാക്വസ് ഗബ്രിയേല് എന്ന ശില്പി മേല്നൊട്റ്റം ഏറ്റു.ആദ്യ്കാലത്തു ഇതു വെറും ഒരു കൊട്ടാരം മാത്രമായിരുന്നു. എന്നാല് 1756 ഇല് ലൂയി പതിനഞ്ചാമന് ഈ കൊട്ടാരം വില്യ്ക്കു വാങ്ങിയെങ്കിലും 1765 ഇല് ഇതിന്റെ ഉടമസ്ഥാവകാശം മറ്റൊറാള്ക്കു കൈമാറി. ഫ്രെഞ്ചു വിപ്ലവ കാലത്തു ഈ കൊട്ടാരം സര്കാറ് ഏറ്റെടുത്തു. 1798ഇല് വിപ്പ്ലവാനന്തര അഞ്ഞൂറുപേരുടെ കൌന്സില് ഇവിടെ ആണു കൂടിയതു. നെപോളിയന്റെ നഗരം ഭംഗി കൂട്ടുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ബെറ്ണാറ്ദ് പോയെറ്റ് എന്ന ശില്പിയുടെ മെള്നോട്ടത്തില് ഇന്നത്തെ ശില്പചാതുര്യ്മുള്ള പോറ്ട്ടിക്കോ ഉണ്ടാക്കി. 1827 ഇല് ഈ കൊട്ടാരം വീണ്ടും പുതുക്കി പണുതു. ഇതിനു തൊട്ടടുത്തുള്ള ഹോട്ടല് ദി ലാസിയെ ഇതിനോടു ബന്ധിപ്പിച്ചിരിക്കുന്നു. അസ്സംബ്ലി പ്രെസിഡെണ്ടിന്റെ താമസ സ്ഥലം ആണു ഇതു.രാജകുടുംബങ്ങല് നിലനിറുത്തിയ ഒരു വലിയ ഗ്രന്ധ ശേഖരം ഇവിടെയുണ്ടു, ജോണ് ഒഫ് ആറ്കിന്റെ കുറ്റവിചാരണയുടെ വിവരങ്ങള്, ഫ്രെഞ്ചു വിപ്ലവനേതാവായിരുന്ന ജാക്വസ് റൂസ്സോയുടെ കയ്യെഴുത്തു കൃതികള് എന്നിവ ഇതില് പെടുന്നു.

ലക്സോറിലെ ഒബേലിക്സ് സ്ഥൂപവും ചത്വരവും.

പ്ലേസ് ല കൊണ്കൊറ്ഡ് എന്നറിയപ്പെടുന്ന ദീറ്ഘ ചതുരാകൃതിയില് ഉള്ള മൈതാനം ആണു പാരീസിലെ ഏറ്റവും വലിയ പൊതു സ്ഥലം.സീന് നദിയുടേ തീരത്തുള്ള ഇതു റ്റ്യൂലിയറ് ഗാറ്ഡെനും ചാ0പ് എലിസീയ്ക്കും ഇടയില് ആണു. ലൂയി പതിനഞ്ചാമന്റെ പേരില് ആദ്ദേഹത്തിന്റെ തന്നെ ശില്പി ആയിരുന്ന ജാക്വസ് ഗബ്രിയേല് ആണു ഇതു നിറ്മിച്ചതു, 1748 ഇല്. ഇവിടെ ഉള്ള ശില്പങ്ങള് ഉണ്ടാക്കിയതു എഡ്മി ബുക്കാറ്ഡനും. ഈ മൈതാനും അതിന്റെ നിറ്മാണത്തിനു വളരെ വറ്ഷങ്ങള്ക്കു ശേഷം രക്ത രൂഷിതമായ പല രാഷ്ട്രീയസംഭവങ്ങള്ക്കും സാക്ഷ്യം വഹിച്ചു. ഫ്രെഞ്ചു വിപ്ലവകാരികള് വിപ്പ്ലവം ജയിച്ചതിനു ശേഷം ഇവിടെ സ്ഥാപിച്ചിരുന്ന ലൂയി പതിനഞ്ചാമന്റെ പ്രതിമ തച്ചുടച്ചു. അവിടെ വിപ്ലവ വിരോധികളെ പരസ്യമായി വധിക്കാനുണ്ടാക്കിയ ഗില്ലറ്റിന് സ്ഥാപിച്ചു. 1793 നും 1795 നും ഇടയ്ക്കു 1300 ഓളം ആള്കകാറ് ഇവിടെ വച്ചു കൊലപ്പെടുത്തപ്പെട്ടു. ലൂയിപതിനാരാമന്‍ , മേരി അന്റോയ്നെറ്റ്,ഡാന്റന്, റൊബെസ്പിയറ് എന്നിവറ് ഇങ്ങനെ പരസ്യ്മായി കൊലപ്പെടുത്തപ്പെട്ടവരില് പെടുന്നു. ഇവിടെ ഒഴുകിയ രക്തത്തിന്റെ മണം കൊണ്ടു ഒരിക്കല് ഒരു പറ്റം കന്നുകാലികള് ഈ നിരത്തു മുറിച്ചു കടക്കാന് പോലും മടിച്ചുവത്രേ.

ഇപ്പോഴും ഈ ഭാഗം 1700 ഇല് ഉണ്ടാക്കിയതു പോലെ തന്നെ നിലനികുന്നു. ഗില്ലറ്റിന് സ്ഥാപിച്ചിരുന്ന സ്ഥലത്തു ഒബേലിക്സ് എന്ന സ്തൂപം ഉണ്ടാക്കി. 1829 ഇല് ഈജിപ്റ്റ് ഭരിച്ചിരുന്ന വൈസ്രോയ് നല്കിയ ഒരു ചെങ്കലു സ്തൂപം ആണു ഒബേലിക്സ്. ഇതിന്റെ അടിഭാഗത്തുള്ള ശിലാഫലകം 3300 വര്ഷങ്ങള് പഴക്കം ഉള്ലതാണു, ലക്സോരിലെ ആമണ് ദേവന്റെ ക്ഷേത്രത്തില് നിന്നു കൊണ്ടു വന്നതാണു ഇതു. ഹീറൊഗ്ലിഫിക്സില് (hieroglyfics)ഉള്ല എഴുത്തുകള് ഇതില് കാണാം. ഫെയറോസ് ആയിരുന്ന രമേസിസ് രണ്ടാമന്റെയും മൂന്നാമന്യെയും ഭരണകാലത്തെ വിവരങ്ങള് ആണു കൊത്തി വച്ചിരിക്കുന്നതു ഈ ഫലകത്തില്.230 ടണ് ഭാരവും 22.83 മീ ഉയരവും ഉള്ള ഈ ഷൂപം 1833 ഇലാണു സ്ഥാപിച്ചതു.ഇതിന്റെ രണ്ടു വശത്തും ഏതാണ്ടു ആദ്യം മുതല് ഉള്ല രണ്ടു ജലധാരകളും നിലനില്കുന്നു. അഷ്ടഭുജങ്ങളുള്ള ഇതിന്റെ മൂലകളില് ഫ്രെഞ്ചു പട്ടണങ്ങള് ആയ ലില്ലി, സ്ട്രാസ്ബെറ്ഗ്, ലിയൊണ്,മാറ്സെയില്, ബോറ്ഡാക്സ്, നാന്റെം ബ്രെസ്റ്റ്, രൂവന് ഇവയെ പ്രതിനിധാനം ചെയ്യുന്ന പ്രതിമകള് സ്ഥാപിച്ചിരിക്കുന്നു. ഇറ്റിന്റെ മുന്പില് ആയി ചാമ്പ് എലിസീ തൂറ്റങ്ങുന്ന ഭാഗത്തു സ്ഥാപിച്ച കുതിരകളുടെ പ്രതിമ ലുവ്ര് കൊട്ടാരത്തില്ഊള്ല പ്രതിമകളുടെ പകറ്പ്പു ആണു. 3000 ഇലധികം കേടുകൂടാതെ നിന്ന ഒബേലിക്സിനു കഴിഞ്ഞ അര നൂറ്റാണ്ടു കാലം കഷ്ടകാലത്തിന്റേതാണു, ഫാക്ടറികളില് നിന്നും മോടോര് വാഹനങ്ങളില് നിന്നും ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കൊണ്ടു ഈ സ്തൂപത്തിന്റെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്നു.

പാരീസ് നഗരം രാത്രിയില് 1 – തിളങ്ങുന്ന ഐഫല് ടവറ്


സീന് നദിയില് കൂടി പാരീസ് നഗരത്തിന്റെ ഒരു ഏകദേശ രൂപം കിട്ടി. നീണ്ട യാത്ര കഴിഞ്ഞതായതുകൊണ്ടു അല്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ഹോട്ടലിലേക്കു യാത്ര ആയി. നഗരമദ്ധ്യത്തില് നിന്നു കഷ്ടിച്ചു ഇരുപതു മിനുട്ടു യാത്ര ചെയ്തു ഹോട്ടലില് എത്തി. പതിവു പോലെ നല്ല ഹോട്ടല് തന്നെ. ബസില് നിന്നു ഇറങ്ങുന്നതിനു മുമ്പുതന്നെ ഗൈഡ് പറഞ്ഞു താല്പര്യം ഉള്ളവറ്ക്കു വേണ്ടി ഒരു രാത്രി സവാരി നടത്താം, സ്റ്റാര് ടൂറിന്റെ പരിപാടിയില് ഇല്ലാത്തതായതുകൊണ്ടു പതിനഞ്ചു യൂറോ ഓരോരുത്തരും നല്കണം. തല്പര്യം ഉള്ളവര് അറിയിക്കണം എന്നു. ഏതാണ്ടു എല്ലാവരും തന്നെ “ഞങ്ങളും ഉണ്ടേ “എന്നു പറഞ്ഞു. നഗരങ്ങളുടെ ഭംഗി പലപ്പോഴും രാത്രിയില് ആണു നമുക്കു കൂടുതല് ആസ്വദിക്കന് കഴിയുക, നമ്മുടെ അറബിക്കടലിന്റെ റാണി ആയ കൊച്ചിതുറമുഖം പോലും രാത്രിയില് കാണാന് എത്ര സുന്ദരമാണു, ആലക്തിക ദീപത്തില് കുളിച്ചു നില്കുന്നതു?

മുറിയില് പോയി എല്ലാവരും ഒന്നു ഫ്രെഷ് ആയി ഭക്ഷണവും കഴിച്ച ശേഷം പത്തു മണിക്കാണു രാത്രി സവാരി. പ്രധാന ലക്ഷ്യം ഐഫല് ടവറ് ആണു. രാത്രിയില് ഐഫല് ടവറ് 9 മണിക്കും 11 മണിക്കും ഇടയില് ഓരോ മണിക്കൂറും തിളങ്ങുന്നു. ടവറില് ഇതിനുവേണ്ടി 350 സോഡിയം ബാഷ്പം വിളക്കുകള് ആണു തെളിയിക്കുന്നതു. വിളക്കുകള് ഒരു മണിക്കുറ് ഇടവിട്ടു അഞ്ചു മിനുട്ടു നേരം മാത്രമേ മിന്നി തിളങ്ങുന്നുള്ളൂ. അതുകൊണ്ടു ഒരു തവണ കാണാന് പറ്റിയില്ലെങ്കില് ഒരു മണിക്കൂറ് കാത്തിരിക്കണം. ടവറിന്റെ ഏറ്റവും മുകളില് രാത്രി മുഴുവന് കറങ്ങിക്കൊണ്ടിരിക്കുന്ന സെര്ചു വിളക്കുകള് തെളിയുന്നുണ്ടു. ഫിലിപ്സ് കമ്പനി സ്ഥാപിച്ച ഈ വിളക്കുകള് തന്നെ സാങ്കേതികമായി വലിയ ഒരു വെല്ലുവിളി ആയിരുന്നു. പ്രത്യേക രീതിയിലുള്ള ഫ്ലാഷ് വിളക്കുകളാണിവ. കത്തിയും അണഞ്ഞും നില്കുന്ന സ്വറ്ണ നിറത്ത്ലുള്ല വിളക്കുകള് തെളിയുമ്പോള് ഐഫല് ടവറ് തിളങ്ങുന്നു അസാധാരണമായ ഭംഗിയോടെ. ശരിക്കും ഐഫല് ടവറില് വിളക്കുകള് ഒന്നുകില് ടവറിനു പുറത്തോ അല്ലെങ്കില് അകത്തോ മാത്രമേ തെളിയിക്കാന് കഴിയുകയുള്ളൂ. 2008 ഇല് ഫ്രാന്സിനു യൂറോപ്യന് യൂണിയന്റെ അദ്ധ്യക്ഷപദം കിട്ടിയതു ആഘോഷങ്ങളോടനുബന്ധിച്ചു ടവറില് നീല നിറത്തില് ഉള്ള വിളക്കുകള് തെളിയിച്ചു നോക്കി. എന്നാല് ഫോട്ടോ എടുക്കാനും മറ്റും ബുദ്ധിമുട്ടാണെന്നു കണ്ടു ഇതു പിന്നീടു വേണ്ടെന്നു വച്ചു ,പഴയ സ്വറ്ണ നിരത്തിലേക്കു തന്നെ മാറ്റി.

ഞങ്ങളുടെ ബസ് ആദ്യം ഐഫല് ടവറിലേക്കു തന്നെയാണു പോയതു. പഴയ ഒരു കൊട്ടാരം ഇന്നു പോലീസ് അകാഡെമി ആയി പ്രവറ്ത്തിക്കുന്നു. അതിന്റെ മുന്പില് ബസ് നിറുത്തി. റോഡിനോടൂ ചേറ്ന്നുള്ള മൈതാനത്തില് നിന്നാല് ഐഫല് ടവറ് പൂറ്ണമായി കാണാം. രാത്രിയില് തിളങ്ങുന്ന ടവറിന്റെ ഫോട്ടൊ എടുകുകയായിരുന്നു പ്രധാന ഉദ്ദേശം, മനസ്സിന്റെ മാന്ത്രിക ചെപ്പിലേക്കും കയ്യിലുള്ള ഡിജിറ്റല് കാമെറായിലേക്കും. ഞങ്ങള് ഐഫല് ടവറ് ആകാംക്ഷയോടേ നോക്കി നില്കുമ്പോള് അതാ വരുന്നു ഒരു പറ്റം വില്പനക്കാര്. ഐഫല് ടവറിന്റെ ലോഹത്തിലും മാറ്ബിളിലും നിറ്മിച്ച മാതൃകകള് വില്കാന് വേണ്ടി. ഞങ്ങള് ഇന്ത്യക്കാരാണെന്നു മനസ്സിലാക്കി സംസാരം ഹിന്ദിയില് ആക്കി, വില പറഞ്ഞു തുടങ്ങി. മൂന്നു നാലു വലിപ്പത്തില് ഉണ്ടു, പത്തു യൂറൊക്ക്യ്കു മൂന്നെണ്ണം ഉള്ള ചെറുതും അഞ്ചു യൂറോയുടെ വലുതും ഏഴു യൂറോയുടെ ഉള്ളില് വിളക്കു മിന്നുന്നതും. നാട്ടുകാര് ആയതു കൊണ്ടു വില പേശി തന്നെ ചിലതു വാങ്ങി. വില കുറഞ്ഞ താക്കോല് വളയം പത്തു യൂറൊയ്ക്കു മൂന്നു പറഞ്ഞതു അഞ്ചെണ്ണം വച്ചു വാങ്ങി. വലിയതിന്റെ മാതൃകയും ഓരോന്നു വാങ്ങി. ഫോട്ടോ എടുക്കാനുള്ല തിരക്കില് എന്താണെന്നു പോലും നോക്കാതെ പണം കൊടുത്തു ഞങ്ങള് ടവറിലേക്കു നോക്കി. അതാ ടവറ് തിളങ്ങുന്നു. കറുത്തിരുണ്ട ചക്രവാളത്തില് ഒരു സുവറ്ണ താക്കോല് ഉയറ്ന്നു നില്കുന്നതു പോലെ ഐഫല് ടവറ് മിന്നിത്തിളങ്ങുന്നു. എന്റെ കയ്യിലെ ക്യാമെറായില് ഫോട്ടൊ എടുത്തു. രണ്ടു മിനുട്ടു നേരം വിഡിയോ എടുക്കാനും കഴിഞ്ഞു. ഏതാണ്ടു അഞ്ചു മിനുട്ടു നേരം ടവറ് മിന്നിത്തിളങ്ങിക്കൊണ്ടിരുന്നു. അത്യപൂറ്വമായ മറ്റൊരു കാഴ്ച, ഒരിക്കലും മറക്കാത്തതു തന്നെ.

Wednesday, October 21, 2009

ഞങ്ങളുടെ യുറോപ്പു യാത്ര 14 :പാരീസ് നഗരം : സീന് നദിയില് കൂടി ഒരു പ്രദക്ഷണം


Eiffel tower at a distance

Grand Palace
യൂറോപ്പു യാത്രയുടെ അവസാന ഘട്ടത്തിലേക്കു എത്തിയിരിക്കുന്നു. ജെനീവായില് നിന്നും നേരിട്ടു പാരീസിലേക്കാണു യാത്ര. അല്പം നീണ്ട യാത്ര തന്നെ, 10 മണികു പുറപ്പെട്ടു രാത്രിയാകുന്നതിനു മുന്പു പാരീസിലെത്തിയാല് മാത്രമേ ബോട്ടു യാത്ര ഇന്നു തന്നെ തരമാവൂ. രാവിലെ ഐഫല് ടവറും കണ്ടു ലണ്ടനിലേക്കു മടങ്ങാനാണു പരിപാടി. ഏതായാലും യാത്രയില് മറ്റൊരു പ്രശ്ണവും ഇല്ലാതെ നാലര മണി ആയപ്പോള് പാരീസിലെത്തി. ഹോട്ടലിലേക്കു പോകാതെ തന്നെ, നഗരം മിക്കവാറും മുഴുവന് തന്നെ ഒറ്റയടിക്കു കാണാന് ഉതകുന്ന സീന് നദിയില് കൂടിയുള്ള യാത്ര തന്നെ ആദ്യം.
കൊല്ലം കണ്ടവനില്ലം വേണ്ട, കൊച്ചി കണ്ടവനു അച്ചി വേണ്ട എന്നു പറഞ്ഞതു പോലെയാണു പാരീസ്. എത്ര കണ്ടാലും മതിവരാത്തത്ര കലാ ചാതുര്യം ആണു ഒരോ കെട്ടിടത്തിലും നമുക്കു കാണാന് കഴിയുന്നതു. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള തെരുവുകളാണു പാരീസിലേതു. എവിടെ നോക്കിയാലും ശില്പ ചാതുര്യംതുളുമ്പുന്ന കെട്ടിടങ്ങള്. കണ്ണിനു അത്ര മാത്രം ഇമ്പമുണ്ടാക്കുന്ന കാഴ്ചകളാണിവ.പാരിസ് നഗരത്തിനു ചുറ്റും കൂടി ആണു സീന് നദി ഒഴുകുന്നതു, അതായതു നഗരം സീന് നദിയിലെ ഒരു ദ്വീപായി കണക്കാക്കുന്നതില് തെറ്റില്ല. ആദ്യകാലത്തുണ്ടായിരുന്ന ചെറിയ ദ്വീപു ഇപ്പോഴും നിലനിറുത്തിയിരിക്കുന്നു.

Statue on the bridge
ഫ്രാന്സിന്റെ തലസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട നഗരവും ആയ പാരീസ് ഇന്ന് ലോകത്തിലെ ഒരു പ്രധാനപ്പെട്ട സാംസ്കാരിക നഗരവും സാമ്പത്തിക കേന്ദ്രവും കൂടി ആണു. 1860 നു ശേഷം വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ നിലനില്കുന്ന പാരീസ് നഗരം അതിന്റെ തനതായ ഒരു വ്യക്തിത്വം നില നിറുത്തുന്നു. മറ്റു നഗരങ്ങളിലെ പോലെ അംബര ചുംബികളോ കൂറ്റന് കെട്ടിടങ്ങളോ ഇല്ലാതെ തന്നെ സഞ്ചാരികളുടെ ഒരു സ്വറ്ഗം തന്നെ യാണു പാരീസ്. എത്ര എത്ര കൊട്ടാരങ്ങള് , മ്യൂസിയങ്ങള്, എന്തിനു സീന് നദിയിലെ പാലങ്ങള് പോലും അവയുടെതായ വ്യക്തിത്വം ഉള്ളവയാണു. പല കാലങ്ങളില് ആയി പല ചക്രവറ്ത്തിമാരും അവരവരുടെ താല്പര്യം അനുസര്ച്ചു പുതുതായി നിറ്മിച്ചതോ പുതുക്കി പണിതതോ ആയ കൊട്ടാരങ്ങളും അവരവരുടെ ഗാംഭീര്യവും പ്രധാന്യവും കാണിക്കത്തക്ക വിധം ഉണ്ടാക്കിയ പാലങ്ങള് പോലും ഇതിനു നല്ല ഉദാഹരണങ്ങള് ആണു.സീന് നദിയില് ഒരു ദ്വീപായി ഇരുപതോളം ജില്ലകള് ഉള്പെട്ടതാണു പാരീസ് നഗരം. പഴയ നഗരത്തില് ആണു പ്രധാനമായും കൊട്ടാരങ്ങളും മ്യൂസിയങ്ങളും.

Parliament House

Opera House
പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടാക്കിയതാണു നോത്ര് ദാം പള്ളി. വിക്ടറ് യൂഗ്ഗൊയുടെ ക്വാസിമോദോ എന്ന കൂനനും എസ്ലെറാള്ഡാ എന്ന സുന്ദരിയുടെയും അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ നോത്ര് ദാം പള്ളി. രാജ കുടുംബാംഗങ്ങള് താമസിച്ചിരുന്ന ലൂവ്ര് എന്ന കൊട്ടാര സമുച്ചയം ഇന്നു ഒരു മ്യൂസിയം ആണു. പലകാലങ്ങളില് ആയി രാജ്യം ഭരിച്ചിരുന്ന രാജാക്കന്മാറ് കൂട്ടിച്ചേറ്ത്ത കെട്ടിടങ്ങളാണു ഈ സമുച്ചയം. പാരീസിലെ ഏറ്റവും വലിയ മ്യൂസിയവും ഇതു തന്നെ. മോണാ ലിസാ എന പ്രസിദ്ധമായ മൈക്കല് ആഞ്ചലോ ചിത്രം ഈ മ്യുസിയത്തില് ആണു .ഈ നഗരത്തില് തന്നെ നൂറോളം മ്യൂസിയങ്ങള് ഉണ്ടത്രേ.
പാരീസ് നഗരം ചുരുങ്ങിയ സമയം കൊണ്ടു ഓട്ട പ്രദക്ഷിണം വച്ചു കാണാന് ആഗ്രഹിക്കുന്ന സഞ്ചാരികള്ക്കു ഏറ്റവും പ്രയോജന പ്രദമാണു സീന് നദിയിലെ ബോട്ടില് കൂടിയുള്ള യാത്ര. ഏതാണു ഒരു മണിക്കൂറ് കൊണ്ടു നഗരം ചുറ്റി ക്കാണാം, ഫ്രെഞ്ചിലും ഇങ്ലീഷിലും മാറി മാറി നല്ല കമ്മന്ററിയും ഉള്ലതുകൊണ്ടു എന്തൊക്കെ ആണു കാണുന്നതു എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശ രൂപവും നമുക്കു കിട്ടുന്നു. വലിയ കപ്പല് പോലെയുള്ള ബോട്ടാണു, പുറത്തു നിറയെ കസേരകള് ഇട്ടു എല്ലാവറ്ക്കും ഇരിക്കനുള്ല സൌകര്യം ഒരുക്കിയിരിക്കുന്നു.

Notre Dam Church
ബോട്ടിങ്ങിനു പോകുന്ന വഴിയില് തന്നെയാണു ഡയാന രാജകുമാരിയും സുഹൃത്തും ഫോട്ടൊഗ്രാഫറ്മാരില് നിന്നും രക്ഷപെടാന് അതിവേഗത്തില് കാറോടിച്ചുപോയി മരണപ്പെട്ട തുരങ്കവും റോഡും. തന്റെ സുഹ്രുത്തിന്റെ ഉടമസ്ഥതയിലുള്ല രിറ്റ്സ് എന്ന ഹോട്ടലില് നിന്നു വന് വേഗതയില് പുറപ്പെട്ട കാറ് നിയന്ത്രണം വിട്ടു തുരങ്ക്ങ്കത്തിലെ തൂണുകളില് ഇടിച്ചു തകരുകയായിരുന്നു. ചാള്സ് രാജകുമാരന്റെ പത്നി ആയതു മുതല് പല വിധത്തിലും നല്ല രീതിയിലും ചീത്ത രീതിയിലും വാറ്ത്തയില് വന്നിരുന്ന അവരുടെ ജീവിതം പെട്ടെന്നു തീരുകയായിരുന്നു. ഒരു രാജകുമാരിയും അതീവ സുന്ദരിയും എന്നതിലുപരി ഭൂമിയില് കുഴിച്ചീട്ട മൈനുകള് നശിപ്പിക്കുന്ന സംഘടനയുടെയും ആഫ്രിക്കന് രാജ്യങ്ങളില് എയിഡ്സ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലും അവര് മുനിരയില് തന്നെ ഉണ്ടായിരുന്നു എന്നതു വസ്തുത. തന്റെ സ്വകാര്യ ദു:ഖത്തെ മറന്നു മറ്റുള്ലവരുടെ വേദന കുറയ്ക്കാനുള്ല നല്ലൊരു മനസ്സ് അവറ്ക്കുണ്ടായിരുന്നു എന്നു വ്യക്തമാണു.. ഡയാന രാജകുമാരിയുടെ ഓറ്മയ്ക്കു വേണ്ടി ഒരു സ്മരണിക ഈ റോഡിന്റെ മുക്കിലു സ്ഥാപിച്ചിട്ടുണ്ടു. ഞങ്ങളുടെ ഗൈഡ് വാചാലമായി ഇതിനെപ്പറ്റി സംസാരിക്കുന്നുണ്ടായിരുന്നു.
ബോട്ടു യാത്രക്കിടയില് ദൂരെനിന്നാണെങ്കിലും വ്യക്തമായി കാണാന് കഴിഞ്ഞ ചിലവ അലെക്സാണ്ടറുടെ പാലം , ഗ്രാണ്ഡ് പാലസ് എന്നറിയപ്പെടുന്ന വലിയ കൊട്ടാരം, ചെറിയ കൊട്ടാരം (പെറ്റിറ്റ് പാലസ്), ഇന്വാലിഡ് പാലസ് എന്നറിയപ്പെടുന്ന ഇന്നത്തെ യുധ്ധസാമഗ്രികളുടെ മ്യൂസിയം, 1821 ഇല് സ്ഥാപിച്ച നെപ്പോളിയന്റെ ശവകുടീരം, ഫ്രെഞ്ച്ചു വിപ്ലവ കാലത്തു ഉപയോഗിച്ചിരുന്ന മനുഷ്യരെ ജീവനോടെ വെട്ടിമുറിച്ചു പരസ്യമായി കൊല്ലാന് ഉപയോഗിച്ചിരുന്ന ഗില്ലോട്ടിന് സൂക്ഷിച്ചു വച്ചിട്ടുള്ള ലാ കൊണ്കൊറ്ഡ്, ഫ്രെഞ്ചു പാറ്ല്യമെന്റു കൂടുന്ന ബൂറ്ബണ് പാലസ് എന്നിവയണു. ഈജ്യ്പ്റ്റ്ഷ്യന് രാജാവു ഫ്രെഞ്ചു ചക്രവറ്ത്തിക്കു സമ്മാനിച്ച പ്ലേസ് ലാ ലകൊകൊടെ , ഗ്രീകോ റോമന് രീതിയില് 52 തൂണുകളുള്ള, നെപ്പോളിയന് നിറ്മിച്ച മാഗദലീന് പള്ളി, 2000 പേര്ക്കിരുന്നു നാടകം കാണാനും 450 ഇലധികം കലാകാരന്മാറ്ക്കു ഒരുമിച്ചു കലാപരിപാടി അവതരിപ്പിക്കാനും കഴിയുന്ന പാരീസിലെ ഏറ്റവും വലിയ ഓപ്പെര ഹൌസ് എന്നിവയുടെയും ദ്രുശ്യം ബോട്ടില് നിന്നു തന്നെ കിട്ടുന്നു. ഇതിനെല്ലാമുപരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും രാജകീയ പ്രൌഢിയോടുകൂടി തല ഉയറ്ത്തി നില്കുന്ന ഐഫല് ടവറും കാണാം.

പാരീസ് നഗരത്തില് സീന് നദിയില് കൂടിഉണ്ടാക്കിയ പാലങ്ങള് തന്നെ ശിപ്ലകലയുടെ ഉത്തമ ഉദാഹരണങ്ങള് ആണു. പല കാലങ്ങളില് ആയി പല രാജാക്കന്മാര് അവരുടെ കലാ ചാതുരിയും ഗാംഭീര്യവും കാണിക്കാന് നിറ്മിച്ച ഈ പാലങ്ങളുടെ വശങ്ങളില് അത്യപുറ്വങ്ങളായ ശില്പങ്ങള് ഉണ്ടാകിയിരിക്കുന്നു. ഗ്രീകോ റോമന് ശില്പങ്ങളാണു കൂടുതലും . നഗരത്തിലെ വിളക്കു കാലുകളും നമ്മെ ആകറ്ഷിക്കുന്നു. മിക്കവാറും എലാ വിളകു കാലുകളുടെയും മുകളില് സ്വ്വറ്ണം പൂശിയതു ശില്പങ്ങള് സ്ഥാപിച്ചിരിക്കുന്നു. നഗരത്തിലാകെ 383 വിളക്കു കാലുകള് ഉണ്ടത്രേ. അലെക്സാണ്ടറുടെ പേരിലുള്ള പാലത്തിന്റെ രണ്ടു വശത്തും ആണു ഏറ്റവും നല്ല ശില്പങ്ങള്. ചുരുക്കത്തില് അത്യപൂറ്വം ആയ ശില്പചാതുരിയും ഭംഗിയും ഉള്ള കൊട്ടാരങ്ങളും പാലങ്ങളും എന്തിനു വിളക്കു കാലുകള് വരെ പാരീസ് നഗരത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രകള് ആണു.

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.