ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Friday, September 11, 2009

യൂറോപൂ യാത്ര 6 : സ്വിറ്റ്സെറ്ലാണ്ടു – വെള്ളച്ചാട്ടം


വെള്ളച്ചാട്ടം ഒരു കാഴ്ച ---->
കുക്കൂ ക്ലോക്കും വാങ്ങി കറുത്ത കാടിനോടു വിട വാങ്ങി. ജെര്മനിയില് നിന്ന് സ്വിറ്റ്സര്ലാണ്ടിലെക്കാണ് അടുത്ത യാത്ര. തടാകങ്ങളുടെയും താഴ്വരകളുടെയും തുരങ്കങ്ങളുടെയും നാട്. പ്രകൃതി അനുഗ്രഹിച്ച നാട്. കറുത്ത കാട്ടില് നിന്ന് ഗ്രാമാന്തരീക്ഷത്ത്തിലെക്ക്ക് നീങ്ങി. വയലുകളും യഥേഷ്ടം മേയുന്ന കന്നുകാലികളും എല്ലാം കണ്ടുകൊണ്ടു ജെര്മനിയോടു വിട പറഞ്ഞു. സ്വിസ് അതൃത്തിയില് കാര്യമായ പരിശോധന ഒന്നും ഉണ്ടായില്ല.
<---വെള്ളച്ചാട്ടം മറ്റൊരു വീക്ഷണം
സ്വിറ്റ്സര്ലാണ്ഡ് അതിമനോഹരമായ ഭൂപ്രകൃതിയുള്ള രാജ്യമാണു. തടാകങ്ങളുടെയും താഴ്വരകളുടെയും തുരങ്കങ്ങളുടെയും നാടു. നമ്മുടെ നാട്ടില് നിന്നു കറുത്ത പണം ആവശ്യക്കാറ്ക്കു നിക്ഷേപിക്കാന് അവസരം കിട്ടുന്ന രാജ്യം എന്നു കുപ്രസിദ്ധി നേടിയ രാജ്യം . സ്വിസ് ബാങ്കുകള് അവരുടെ നിക്ഷേപകരുടെ വിവരങ്ങള് അതീവ രഹസ്യമായി സൂക്ഷിക്കുന്നതുകൊണ്ടാണു ആള്ക്കാര് അവരുടെ കണക്കില് പെടാത്ത പണം ഇവിടെ നിക്ഷേപിക്കുന്നതു.
സ്വിറ്റ്സെറ്ലാണ്ടില് 26 കാണ്ടണുകള് ആണുള്ളതു. നമ്മുടെ ജില്ലകളെപ്പോലെയോ ഇങ്ലണ്ടിലെ കൌണ്ടികളെപ്പോലെയോ ഉള്ളവ. ഇവറ്കെല്ലാം സ്വന്തമായ ഭരണ സംവിധാനം ഉണ്ടു. പ്രധാനപ്പെട്ട വിഷയങള് എല്ലാവരും കൂടി തീരുമാനിക്കുന്നു. വൊട്ടെടുപ്പില് കൂടി റെഫെറാണ്ടം വഴി. ഭരണ ഘടന ഏറ്റവും കുറച്ചു പ്രാവശ്യം മാറ്റി എഴുതിയ രാജ്യങളില് ഒന്നാണു സ്വിറ്റ്സെറ്ലാണ്ഡ്. രാജ്യത്തിനെ 60% ലധികം ഭാഗം പറ്വതങളും തടാകങ്ങളും ആണു. ഹെല്‍ വെടിയ എന്നാണു ഫെഡെറേഷന്റെ പേരു. അവിടെ നിന്നുള്ള സ്റ്റാമ്പുകളില് ഇതാണു എഴുതിയിരിക്കുന്നതു. ഇവിടെ ഉള്ളവരില് 70% ആള്ക്കാരും ഫ്രെഞ്ച് ബന്ധം ഉള്ലവരാണു. 4% ഇന്ത്യ്ക്കാരും ഉണ്ടു. റെഡ് ക്രോസ്സ് എന്ന ജീവകാരുണ്യ്യ സംഘടനയുടെ ആസ്ഥാനം ഇവിടെ ആണു. നിഷ്പക്ഷതയ്ക്കു പ്രസിദ്ധമാണു ഈ രാജ്യം. ഒരിക്കല് മാത്രം, ഹിറ്റ്ലെറിന്റെ ഭരണകാലത്തു സ്വിറ്റ്സെറ്ലാണ്ടില് അഭയം തേടി വന്ന യഹൂദരെ അവറ്ക്കു ഇക്കാരണത്താല് തിരിച്ചയക്കേണ്ടി വന്നു. അവര് തിരിച്ചു പോയാല് ഹിട്ട്ലെറുടെ വാതക അറയില് വച്ചു കൊല്ലപ്പെടുമെന്നു അറിഞ്ഞുകൊണ്ടു തന്നെ. അവരുടെ നിഷ്പക്ഷത നിലനിര്‍ത്താന്‍ ഇത് ചെയ്യേണ്ടി വന്നു. മിലിട്ടറി സേവനം നിറ്ബന്ധിതമാണു, യുദ്ധത്തില് ഇടപെടുന്നില്ല എങ്കില്പോലും.

ആദ്യം റയിന് വെള്ളച്ചാട്ടമാണ് കാണാന് പോകുന്നത്. യുരോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഇത്. 23 മീടര് ഉയരവും 150 മീടര് വീതിയും ഉള്ള ഈ വെള്ളച്ചാട്ടം അതിന്റെ വലിപ്പത്ത്തിനേക്കാള് ഭംഗിയില് ആണ് പ്രത്യേകത അവകാശപ്പെടുന്നത്. വലിപ്പത്തില് നയാഗരായോളമോ അതിനടുത്തോ വരുകയില്ല എങ്കിലും അവിടെ ക്കഴിഞ്ഞ കുറച്ചു സമയം അതീവ ഹൃദ്യമായി തോന്നി. തണുപ്പുകാലത്തു ശരാശി ഒഴുകുന്നത് 250 ഘന മീടര് ആണെങ്കില് വേനല് കാലത്ത് ഇത് ശരാശി 700 ഘന മീടര് വരെ ആകുന്നു. എല്ലാകാലത്തിലും കൂടിയ ഒഴുക്ക് 1250 (1965ഇല ) ഘന മീടരും ഏറ്റവും കുറഞ്ഞത് 1921 ലെ 95 ഘന മീടരും ആയിരുന്നു. ഈ വെള്ളച്ചാട്ടം നീന്തിക്കയരാന് മത്സ്യങ്ങള്ക്ക് കഴിയില്ല, ചില പ്രത്യേകതരം ഈല്സ് വര്ഗത്തില് പെട്ടവയ്ക്ക് മാത്രം കഴിയുന്നു.

അല്പം ചരിത്രം : കഴിഞ്ഞ ഹിമയുഗത്തില് ആണ് ഈ വെള്ളച്ചാട്ടം ഉണ്ടായത്, അതായത് ഏകദേശം 14,000 നും 17,000 നും വര്ഷം മുന്പേ. നദിയില് കുടി ഒഴുകി വര്യ്ന്ന വെള്ളത്തിന്റെ ഒഴുക്കില് ദ്രവിക്കാന് തയ്യാറാകാതിരുന്ന പാറക്കല്ലുകള് നദിയെ ചുരുക്കി വീതി കുറഞ്ഞതാക്കിയതുകൊന്ടു. ന്യുചാസന് ലാഫെന് എന്നെ ചെറിയ മുനിസിപാലിട്ടികള്ക്ക് നടുവിലാണ് ഈ വെള്ളച്ചാട്ടം. ശാഫ്ഹാസേന് സുരിച്ച് എന്നിവയാണ് അടുത്തുള്ള പ്രധാന നഗരങ്ങള്. വെള്ളച്ചാട്ടത്തിനു വടക്ക് ഭാഗത്തായി ഒരു മില്ല് പ്രവര്ത്ത്തിച്ച്ചിരുന്നു പതിനേഴാം നൂട്ടാണ്ടില്. ഇരുമ്പു അയിര് ഉരുക്കാന് ഉപയോഗിച്ചിരുന്ന ഒരു ഫര്ണസ് ഇവിടെ പത്തൊമ്പതാം നൂട്ടാണ്ടുവരെ പ്രവര്തിച്ചിരുന്നു. 1887 ഇല ഈ ഫാക്ടറി വെള്ളച്ച്ചാട്ടത്ത്തിലെ അന്ചിലൊരു ഭാഗം വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കുവാന് വേണ്ടി തിരിച്ചു വിടാന് അനുവാദത്തിനു അപേക്ഷിച്ചു. പരിസ്ഥിതി വാദികളുടെ ഒരു സംഘം അന്ന് തന്നെ ഇതിനെ എതിര്ത്തു. വളരെ കാലങ്ങള്ക്കു ശേഷം 1944 ഇലാണ് അവസാനം വൈദ്യുത നിലയത്തിന്റെ നിറ്മാണം തുടങ്ങിയതു. എന്നാല് 1950 ഇല 1,50,000 പേര് ഒപ്പിട്ട ഒരു ഭീമ ഹര്ജി ഈ പട്ദ്ധതിക്ക് വീണ്ടും തടസ്സമായി. ഇതോടു കുടി വൈദ്യുതി ഉല്പാദന പദ്ധതി ഉപേക്ഷിച്ചു എന്ന് മാത്രമല്ല, ഭാവില്യില് ഇങ്ങനെ യാതൊരു പരിപാടിക്കും അനുവാദം കൊടുക്കാതെ ആക്കാനും കഴിഞ്ഞു. ഇന്നും ഇവിടെ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാര്യം പരിഗണനയില് ഉണ്ട്. സന്ചാരികലുടെ പരിസ്ഥിതിവാദികളുടെ എതൃപ്പുകളെ അവഗണിചു ഇത് എന്ന് നിലവില് വരുമോ ആവോ?

റൈന് നദി
നയാഗരായിലെ "മഞ്ഞിന്റെ രാജകുമാരി " ( maids of the mist - boat journey) യെപ്പോലെ ആകര്ഷകം അല്ലെങ്കിലും, ഇവിടെയും ബോട്ടിങ്ങിനു സൗകര്യം ഉണ്ട്. ഒന്നൊന്നര കിലോമീടര് നടന്നാല് വെള്ളച്ചാട്ടത്തിന്റെ മുകളില് വരെ പോകാം. പഴയ ഒരു കാസിലും അവിടെ കാണാം. വെള്ളച്ചാട്ടത്തിലേക്ക് നീണ്ടു നില്കുന്ന ഒരു ജെട്ടി പോലെയുള്ള ഭാഗത്തില് നിന്ന് ഫോട്ടോ എടുക്കുകയും ആവാം. അവിടെ ചുറ്റി ക്കാണാന് ഒരു ചെറിയ ട്രെയിനും ഉണ്ട്. പിതിവുപോലെ സ്വിറ്റ്സെറ്ലാന്റിലെ കൌതുക വസ്തുക്കള് സുലഭം.ഏതു കറന്സി, ഡോള്ളറോ പൌണ്ടോ യൂറോയോ സ്വിസ്സ് ഫ്രാങ്കോ ആയാലും സ്വീകാര്യം. വിനിമയ നിരക്കു അറിയാന് വയ്യെങ്കില് കബളിപ്പിക്കപ്പെടും. ഒരു ചെറിയ പാലം കടന്നു അവിടേക്ക് പോകാം. താഴെ കണ്ണീര് പോലെയുള്ള സ്വച്ഛസുന്ദരമായ ജലത്തില് വലിയ മീനുകളും ചെറിയ അരയന്ന കുഞ്ഞുങ്ങളും കളിക്കുന്നു.
പതിവുപോലെ കാരവനില് നിന്നു നല്ല ശാപ്പാടു കഴിച്ചു സൂറിച്ചിലേക്കു പുറപ്പെട്ടു.

ബോട്ട് യാത്ര

No comments:

Post a Comment

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.