ലണ്ടനില്‍ നിന് പുറപ്പെട്ടു ബെല്‍ജിയം, ജര്‍മനി സ്വിറ്റ്സെര്ലാണ്‍ടു പാരിസ്‌ വഴി ഒരു യാത്ര. ബസ്സില്‍ . ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു.

Tuesday, November 10, 2009

യൂറോപ്പു യാത്ര അവസാനം 15: പാരീസില് നിന്നും ലണ്ടനിലേക്കു




ഐഫല് ഗോപുരത്തിലേക്കു പുറപ്പെടുന്നതിനു മുന്പു തന്നെ ഹോട്ടല് മുറി കാലിയാക്കി സാധനങ്ങള് വണ്ടിയില് എത്തിച്ചിരുന്നു. ഐഫല് ഗോപുരത്തിന്റെ മുകളില് നിന്നു ഇറങ്ങിയപ്പോള് തന്നെ പതിനൊന്നര മണി കഴിഞ്ഞു.. ഞങ്ങള്ക്കു ഫ്രെഞ്ചു തീരത്തൂള്ള കലേയില് നിന്നു ഇങ്ലണ്ടടു തീരത്തുള്ള ഡോവെറിലേക്കുള്ള കടത്തു ബോട്ടു മൂന്നു മണിക്കാണു.അതുകൊണ്ടു ഉടന് തന്നെ പുറപ്പെട്ടു. മൂന്നു മണികൂറ് യാത്രയുണ്ടു, അതിനിടയില് ഉച്ചഭക്ഷണവും കഴിക്കണം. ഞങ്ങളുടെ കൂട്ടത്തില് ഉള്ള ഒന്നു രണ്ടു കുടുംബങ്ങള് കുറച്ചു ദിവസം കൂടി പാരീസില് താമസിക്കാന് തീരുമാനിച്ചു, പ്രത്യേകിച്ചും ദ്യൂബായില് നിന്നുള്ള മലയാളി കുടുംബം. കുട്ടികളെ വാള്ട് ഡിസ്നി ഷോവിലും മറ്റും കൊണ്ടുപോകാന്. ഞങ്ങള്ക്കെല്ലാവറ്ക്കും തന്നെ പാരീസ് കണ്ടു മതിയായിരുന്നില്ല. ഒരാഴ്ച കണ്ടാലും പിന്നെയും എന്തെങ്കിലും കാണാന് ഉണ്ടാവും. കൊട്ടാരങ്ങളും മ്യൂസിയങ്ങളും എല്ലാം പുറത്തു നിന്നു കാണാനേ കഴിഞുള്ളൂ. മോണാ ലിസാ ഇപ്പോഴും ഫോട്ടോയില് കണ്ടതു മാത്രം. പാരീസില് പോയിട്ടു മോണാ ലിസ കാണാതെ പോകുന്നതു എത്ര കഷ്ടമാണു.. പാരീസ് ഓപ്പെറായും പുറത്തു നിന്നു കാണാനേ കഴിഞ്ഞുള്ളൂ. യു കെ യില് താമസമായ മകനോടും കുടുംബത്തോടും നിങ്ങള് എത്രയും വേഗം പാരീസില് വന്നു കുറച്ചു ദിവസം താമസിച്ചു എല്ലാം കാണണം എന്നു പറഞ്ഞു ഏറ്പാടാക്കി മനസ്സില്ലാ മനസ്സോടെ ഞങ്ങളും വണ്ടിയില് കയറി.


വീണ്ടും പച്ച വിരിച്ച ഗോതമ്പു വയലിലെ യൂറോ ഹൈവേയില് കൂടിയുള്ള യാത്ര. ഇടയ്ക്കു ഒരു സെറ്വ്വീസ് സ്റ്റേഷനില് നിറ്ത്തി അത്യാവശ്യം വിശപ്പു മാറ്റി. അവസാനത്തെ ദിവസം ആയതുകൊണ്ടാണൊ അറിയില്ല, ഞങ്ങളുടെ കാരവന് ഭക്ഷണം ഇല്ല. ടൂറ് പ്രോഗ്ഗ്രാമില് പറഞ്ഞിട്ടുള്ള ഭക്ഷണം അവര് തന്നു കഴിഞ്ഞിരുന്നു. അതുകൊണ്ടു സെറ്വീശ് സ്ടേഷനില് നിന്നു കിട്ടിയ സാണ്ഡ് വിച്ചും കാപ്പിയുമായി തല്കാലം ജഠരാഗ്നി ശമിപ്പിച്ചു.


പുറപ്പെട്ടപ്പോള് സമുദ്രാന്തറ്ഭാഗത്തിലുള്ള റെയില് ലൈനില് കൂടിയാണല്ലൊ വന്നതു. അങ്ങോട്ടു കടത്തു ബോട്ടില് ആണു യാത്ര. കലെയ് എന്ന സ്ഥലത്തു നിന്നാണു കടത്തു ബോട്ടു പുറപ്പെടുന്നതു. കലെയ് ശരിക്കും ഒരു ചെറിയ തുറമുഖം തന്നെ. വ്യാപാര കപ്പലുകള് ഇല്ല എന്നു മാത്രം. ഫ്രെഞ്ചു ഇങ്ലീഷ് കടത്തു ബോട്ടുകള് ആണു അവിടവിടെ നങ്കൂരം ഇട്ടു കിടക്കുന്നതു. ബോട്ടുകള് എന്നു പറഞ്ഞാലും ശരിക്കും കപ്പലുകള് തന്നെ. തുറമുഖത്തിനു അടുത്തു തന്നെ ചില ഫാക്ടറികളും കണ്ടു. പതിവു പോലെ പാസ്പോറ്ട്ടു ചെക്കു ചെയ്തു ഞങ്ങളെ തുറമുഖത്തിലേക്കു കയറ്റി. ബസ്സു കപ്പലില് കയറ്റാന് കൊണ്ടു പോയി. അല്പം സമയം ഉള്ളതുകൊണ്ടു ഞങ്ങള് നടന്നു തന്നെ നീങ്ങി. കടല് തീരമായതുകൊണ്ടു ശക്തമായ കാറ്റുണ്ടു. മെല്ലെ കപ്പലിലിലേക്കു നീങ്ങി.

കൂറ്റന് കപ്പലാണു. പത്തയ്യായിരം ആള്ക്കാറ്ക്കും ചരക്കും കയറ്റാം. അതിനുള്ളില് തന്നെ റെസ്റ്റോറന്റും കാസിനോയും എല്ലാം ഉണ്ടു. പണം മാറ്റി എടുക്കാന് ബാങ്കും എല്ലാം കപ്പലിനുള്ളില് തന്നെ പ്രവറ്ത്തിക്കുന്നു. റെസ്റ്റോരന്റില് നിന്നു പൊരിച്ച മത്സ്യതിന്റെയും മാംസത്തിന്റെയും മണം. പുറത്തെ ഡെക്കില് നിന്നു നല്ല കാഴ്ച ആണു. കാറ്റു ശക്തിയായി തന്നെ വീശുന്നു. എന്നാല് ഈ കാറ്റിലും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പറക്കുന്ന കടല്കാക്കകള് ഞിങ്ങളെ അത്ഭുതപ്പെടുത്തി.

കപ്പല് നീങ്ങി തൂടങ്ങി. കടല് ചൊരുക്കിന്റെ ആരംഭമാണൊ എന്നു തോന്നി സ്ത്രീ ജനങ്ങള് ചെരിഞ്ഞു കിടക്കാന് ശ്രമിച്ചു. മറ്റുള്ളവര് കാഴ്ച കണ്ടും ഫോട്ടോ ഏടുത്തും സമയം കഴിച്ചു. റെസ്ടോററ്റില് നാല ഒന്നാം തരം മീന് പൊരിച്ചതും മറ്റു വിഭവങ്ങളും ഉണ്ടു. ബിയരും മറ്റും ലഹരിപാനീയങ്ങളും മിക്കവരുടെ കയ്യിലും ഉണ്ടു. ഏകദേശം 80 മിനുട്ടുകൊണ്ടു അക്കരെ എത്തും.

ഇങ്ലണ്ടു തീരം മുഴുവന് നല്ല വെള്ള നിറത്തില് ഉള്ള ചുണ്ണാമ്പു കല്ലുകള് ആണു. അതുകൊണ്ടു വളരെ ദൂരത്തില് നിന്നു തന്നെ തീരം കാണാം. പണ്ടു കാലത്തു കപ്പല് യാത്രക്കാറ്ക്കു ബ്രിട്ടീഷ് തീരത്തേക്കു എത്താന് വളരെ സൌകര്യമായിരുന്നു ഈ ഭൂപ്രകൃതി. രാത്രിയില് പോലും തീരം വ്യക്തമായി കാണാമായിരുന്നു. ഒരു കാലത്തു സൂര്യന് അസ്തമിക്കാത്ത രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷുകാറ് സമുദ്രങ്ങള് മുഴുവന് സ്വന്തം അധീനതയില് ആക്കിയതു ബ്രിട്ടീഷ് നേവിയുടേ സഹായത്തില് ആയിരുന്നു. ഇന്നു കപ്പല് വ്യവസായം വളരെ മെലിഞ്ഞിരിക്കുന്നു. വിമാന യാത്രയില് ഉണ്ടായിട്ടുള്ള അഭൂത പൂറ്വമായ വളര്ച്ച ഇന്നു കപ്പല് ഗതാഗതം ചരക്കു കൊണ്ടു പോകാനും ചുരുക്കം യാത്രാകപ്പലുകളിലേക്കും ഒതുക്കി . ഗ്ലാസ്ഗോയില് ഉണ്ടായിരുന്ന മിക്കവാറും കപ്പല് നിറ്മ്മാണ ശാലകള് ഇന്നു പൂട്ടി കഴിഞ്ഞു. പണ്ടൊക്കെ കപ്പലില് കയറിയാല് ഭ്രഷ്ടു കല്പിച്ചിരുന്ന നമ്മുടെ നാട്ടുകാര്ക്കു ഇന്നു വിമാനത്തില് കൂടിയുള്ള യാത്ര സാധാരണ സംഭവം ആയി മാറിയിരിക്കുന്നു.


കപ്പലില് നിന്നിറങ്ങി വീണ്ടും ബസ്സില് കയറി. വന്ന വഴിയേ തന്നെ തിരിച്ചു പോന്നു, എല്ലാവരെയും അവരവരെ കയറ്റിയസ്ഥലത്തു തന്നെ തിരിച്ചു വിട്ടു. ഞങ്ങള് ഒരു ദിവസം ലണ്ടനില് താമസിച്ചേ സ്കോട്ട്ലണ്ടിലേക്കു പോകുന്നുള്ളൂ എന്നതു കൊണ്ടു താമസിക്കാന് ബുക്കു ചെയ്ത ഇന്ത്യന് വൈ എം സി ഏ യിലെക്കു നീങ്ങി. അങ്ങനെ അഞ്ചു ദിവസത്തെ യൂറോപ്പു യാത്ര അവസാനിച്ചു. ഞങ്ങളുടെ വഴികാട്ടിയും റ്റൂറ് മാനേജറുമായിരുന്ന അതുലിനും ഡ്രൈവറ്ക്കും എന്തെങ്കിലും പിരിച്ചു കൊടുക്കണമെനുണ്ടായിരുന്നു, എന്നാല് റ്റിപ്പുകള് ഉള്പെടെയാണു എന്ന് സ്റ്റാറ് റ്റൂറിന്റെ പരസ്യത്തില് ഉണ്ടെന്നു പറഞ്ഞു ചിലര് അതു തടസ്സപ്പെടുത്തി. പണത്തിന്റെ കാര്യം വരുമ്പോള് ആള്ക്കാറ് വിവിധ സ്വഭാവക്കാര് ആണല്ലോ.

ഏതായാലും ഹൃദ്യമായ, മറക്കാനാവാത്ത അനുഭവങ്ങള് കാഴ്ചവച്ച സ്റ്റാര് റ്റൂരിനും
(http://www.startours.co.uk/home.aspx,) വഴികാട്ടിക്കും, സാരഥിക്കും നന്ദി പറഞ്ഞു ഞങ്ങള് പിരിഞ്ഞു.

Tuesday, November 3, 2009

ഐഫല്‍ ഗോപുരത്തിന്റെ മുകളില്‍


ഐഫല്‍ ടവര്‍

നഗരം ടവറിന്റെ മുകളില്‍ നിന്ന് നോക്കുമ്പോള്‍


താല്കാലികമായി ഉണ്ടാക്കിയ ഒരു ഗോപുരം ഒരു നഗരത്തിന്റെ തന്നെ മുഖമുദ്ര ആയി മാറിയ കഥയാണു ഐഫല് ഗോപുരത്തിന്റേതു. ഫ്രെഞ്ചു വിപ്ലവത്തിന്റെ നൂറാം വാറ്ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ചു 1888 ഇല് സംഘടിപ്പിച്ച ലോക മേളയുടെ പ്രവേശന കവാടമായി 1887 നും 1889 നും ഇടയില് ആണു ഇതു നിറ്മിച്ചതു. ഒരു 81 നില കെട്ടിടത്തിന്റെ ഉയരം ( 324 മീ) ഉള്ള ഈ ഗോപുരം ഗുസ്താവ് ഐഫല് എന്ന ശില്പിയാണു രൂപ കല്പന ചയ്തതു. 1888 ലെ ബാറ്സിലോണ നഗരത്തില് നടന്ന ലോക മേളയ്ക്കു വേണ്ടി ആണു ഇതിന്റെ രൂപകല്പന ചെയ്തതെങ്കിലും ബാറ്സിലോണ ലോക മേളയുടെ സംഘാടകര് ഇതിന്റെ രൂപം മോശമായതും ചിലവുകുറഞ്ഞതുമാണെന്നും ഈ ശില്പം നഗരത്തിന്റെ ഹൃദയഭാഗത്തു വയ്ക്കാന് കൊള്ളില്ലെന്നും പറഞ്ഞു തിരസ്കരിച്ചു. അവര് വേണ്ടെന്നു പറഞ്ഞതിനു ശേഷം ആണു ഐഫല് ഇതു ഫ്രെഞ്ചു ലോകമേളയുടെ സംഘാടകര്ക്കു സമറ്പ്പിച്ചതു. 1881 മാര്ച് 31 നു ഉത്ഘാടനം ചെയ്ത ഈ ഗോപുരം മേയ് 6 നു പൊതുജനങ്ങള്ക്കു തുറന്നു കൊടുത്തു. ഉത്ഘാടനം ചെയ്ത കാലത്തു പാരീസിലെ പല കലാകാരന്മാരും പൊതു പ്രവറ്ത്തകരും ഈ ഗോപുരത്തിന്റെ രൂപത്തെ നിശിതമായി വിമര്ശിച്ചിരുന്നു, പാരീസ് നഗരത്തിന്നു ഇതു ഒരു അപമാനം ആണെന്നു വരെ അവര് എഴുതി. പ്രസിദ്ധ നോവെലിസ്റ്റുകളായ മോപ്പസാങ്ങും അലെക്സാണ്ഡര് ഡ്യൂമാസും ഇവരില് ഉണ്ടായിരുന്നു.

എന്നാല് കാലക്രമേണ മോപ്പസാങ് ഈ ടവറിലെ നിത്യ് സന്ദറ്ശകനായി, എല്ലാ ദിവസവും ഉച്ച ഭക്ഷണം ഒന്നാം നിലയിലെ റെസ്ടോറന്റില് നിന്നുമാക്കിയത്രേ. ആരോ അദ്ദേഹത്തോടു ഇതിനെപറ്റി ചോദിച്ചപ്പോള് അദ്ദേഹം തമാശ ആയി പറഞ്ഞതു ഇതാണു “ പാരീസില് ഇവിടെ ഇരുന്നാല് മാത്രമേ ഈ സാധനം (ഗോപുരം) കാണാതിരിക്കുവാന് കഴിയുകയുള്ളൂ“ എന്നു.

നഗരം മറ്റൊരു കാഴ്ച
324 മീ ആണു ടവറിന്റെ ഉയരം, 108 നിലകളില് ആയി. ആദ്യകാലത്തു റ്റി വി ടവറ് ഇല്ലായിരുന്നതു കൊണ്ടു ഇതിന്റെ ഉയരം 12 മീ കുറവായിരുന്നു. ഒന്നാം നില 57.63 മീ ഉയരത്തില് 19 നില വരെ ആണു. രണ്ടാം നിലയുടെ ഉയരം 115.73 മീ, 38 നിലകള് . പൊതുജനങ്ങള്ക്കു പ്രവേശനം ഉള്ല മൂന്നാം നിലയിലേക്കു 273 മീ ഉയരം ഉണ്ടു, 89 നിലകളും. നല്ല തെളിച്ചം ഉള്ല ദിവസങ്ങളില് ഈ ടവറിന്റെ മുകളില് നിന്നു 59 കി മീ ദൂരത്തു വരെയുള്ല ഭൂപ്രദേശം കാണാം. സാധാരണ ദിവസങ്ങളില് 12-15 കി മീ വരെയേ കാണാന് കഴിയൂ. ഇതിനു പ്രധാനകാരണം അന്തരീക്ഷ മലിനീകരണം തന്നെ. ആഗസ്റ്റു മാസം ആണു ഈ ടവറില് നിന്നുള്ള കാഴ്ച എറ്റവും നന്നാകുക. ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും കാല് നടയായി കയറാം, 19 ഉം 39 ഉം പടികള് ചവിട്ടിയാല് മതി. മൂന്നാം നിലയിലേക്കു ലിഫ്റ്റുവഴി മാത്രമേ പ്രവേശനം ഉള്ലൂ. രണ്ടു വറ്ഷവും രണ്ടു മാസവും അഞ്ചു ദിവസവും കൊണ്ടാണു ഈ ടവറിന്റെ നിറ്മ്മാണം തീര്ത്തതു.


എഡിസണും ഐഫലും മുഖാമുഖം
7300 ടണ് ഉരുക്കു കമ്പികളാനു ഇതു നിറ്മിക്കാന് ഉപയോഗിച്ചിട്ടുള്ളതു. ലോഹമല്ലാത്ത മറ്റുസാധനങ്ങള് ഉള്പെടെ ഭാരം 10,00 ടണ്ണില് അധികം ആവും.കാറ്റില് നിന്നും മറ്റുമുള്ള സമ്മറ്ദത്തെ തൃപ്തികരമായി ചെറുത്തു നില്കാനുള്ള കഴിവുണ്ടു ഈ ഗോപുരത്തിനു. ഈ ഗോപുരത്തിന്റെ അതേ വലിപ്പമുള്ള ഒരു വൃത്ത സ്തംഭത്തില് ഉള്കൊള്ളുന്ന വായുവിനെക്കാള് ഭാരം കുറവാണു ഈ ഗോപുരത്തിനു. ഇതിനു വേണ്ടി വിശദമായ കണക്കുകള് ഐഫലും സഹപ്രവറ്തകരും അപഗ്രഥിച്ചിരുന്നു. ഗോപുരത്തിന്റെ ഓരോ ഭാഗത്തിലും കാറ്റില് നിന്നു പരമാവധി വരാവുന്ന സമ്മറ്ദം അവര് കൃത്യമായി കണക്കാകിയാണു ഇതു രൂപകല്പന ചെയ്തതും നിറ്മിച്ചതും. ഇതൊക്കെ ആണെങ്കിലും കാറ്റിന്റെ സമ്മറ്ദമേറ്റു ഈ ഗോപുരം 6-7 സെ മീ വരെ ആടുന്നുണ്ടത്രേ. ഇതിന്റെ അനുരക്ഷണത്തിനായി ഏഴു വറ്ഷത്തില് ഒരിക്കല് ഏകദേശം 60 ടണ് പെയിന്റു ഉപയോഗിക്കുന്നുണ്ടു. താഴെ നിന്നു നോക്കുമ്പോള് ഭംഗി ആയിരിക്കുവാന് ഗോപുരത്തിന്റെ വിവിധ ഭാഗങ്ങളില് വിവിധ രംഗത്തിലുള്ള പെയിന്റാണു ഉപയോഗിക്കുന്നതു. ഏറ്റവും കട്ടിയുള്ള പെയിന്റു താഴ് ഭാഗത്തും മുകളിലേക്കു പോകുമ്പോള് കട്ടി കുറച്ചും കൊണ്ടു വരുന്നു.

മൂന്നു നിലയിലാണു ഇതു നിറ്മിച്ചിരിക്കുന്നതു. ഒന്നും രണ്ടു നിലയിലേക്കുള്ള ലിഫ്റ്റു ഒരേ കമ്പനി യാണു നിറ്മിച്ചതു. ഇവര്ക്കെന്നല്ല പലറ്ക്കും ഇത്തരം ഗോപുരത്തിലേക്കുള്ള ഇത്രയും ഭാരമുള്ല ലിഫ്റ്റ് ഉണ്ടാക്കി പരിചയം ഇല്ലായിരുന്നു. ആദ്യമായി നിറ്മിക്കുകയായിരുന്ന്തു കൊണ്ടു പല സാംകേതിക തടസ്സങ്ങളും നേരിടേണ്ടി വന്നു. ചെരിഞ്ഞ രീതിയില് ഉള്ള ട്രാക്കും കോണുകളും കൂടുതല് പ്രശ്ണങ്ങള് ഉണ്ടാക്കി. പടിഞ്ഞാറും കിഴക്കും ഭാഗത്തുള്ല ലിഫ്റ്റുകള് ഒരു ഫ്രെഞ്ചു കമ്പനിയും തെക്കും വടക്കും ഉള്ലവ ഒരു അമേരിക്കന് കമ്പനിയുമാണു നിര്മിച്ചതു. ആദ്യ്0 ഫ്രെഞ്ചു കമ്പനി സ്ഥാപിച്ച ലിഫ്റ്റുകള്ക്കു തകരാറുണ്ടായിരുന്നതു കൊണ്ടു അവ 1897 ഇല് തന്നെ മാറ്റി. ആധുനിക രക്ഷാ സംവിധാനങ്ങള് എല്ലാം സ്ഥാപിച്ചു ഈ ലിഫ്റ്റുകള് പുതുക്കിയതു 1986 ഇലാണു. കമ്പ്യൂട്റ്ററുകള് ഉപയോഗിച്ചു കൃത്യമായി ലിഫ്റ്റുകളെ പ്രവറ്ത്തിപ്പിക്കുന്നു. തുടക്കത്തില് ഇവ ഹൈഡ്രോളിക് മോട്ടോറ് ഉപയോഗിച്ചു ആയിരുന്നു പ്രവറ്ത്തിപ്പിച്ചിരുന്നതു. പിന്നീടു 320 കിലോവാട്ട് ശക്തിയുള്ള വൈദ്യുത മൊട്ടോര് ആക്കി. 92 യാത്രാക്കരുള്പെടെ ഇന്നത്തെ ലിഫ്റ്റിനു 22 ടണ് ഭാരമുണ്ടു. രണ്ടും മൂന്നും നിലയിലേക്കുള്ള ലിഫ്റ്റും ആദ്യം ഹൈഡ്രോളിക് മൊട്ടോര് കൊണ്ടാണു പ്രവറ്ത്തിപ്പിച്ചിരുന്നതു. പിന്നീടു അവയും മാറ്റി. ആദ്യം സ്ഥാപിച്ച ലിഫ്റ്റുകള് 97 വറ്ഷതെ സേവനത്ത്നു ശെഷം 1982 ഇലാണു മാറ്റി സ്ഥാപിച്ചതു.പഴയ ലിഫ്റ്റില് മുകളില് എത്താന് 8 മിനുട്ടെടുത്തിരുന്നു. പുതിയതില് ഒരു മിനുട്ടു നാല്പത് സെക്കണ്ടു കൊണ്ടു മുകളില് എത്തുന്നു. ഈ ഗോപുരത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും ഓരോ റെസ്റ്റോറന്റും പ്രവറ്ത്തിക്കുന്നുണ്ടു.

ഈ ടവറ് നിറ്മിച്ച ശില്പി ആയ ഗുസ്താവ് ഐഫല് താഴത്തെ നിലയില് ഇതിന്റെ നിറ്മാണത്തില് സഹകരിച്ചവരുടെ 72 പേരുകള് കൊത്തി വച്ചിട്ടുണ്ടു. ഇടയ്ക്കു ഇതു ആരോ പെയിന്റു ചെയ്തു മറച്ചുവെങ്കിലും പിന്നീടു അതു വീണ്ടും കാണികള്ക്കു കാണാന് കഴിയുന്ന രീതിയിലാക്കി.

1889 നു ശേഷം ഈ ഗോപുരത്തില് 200,000,000 ആള്ക്കാര് കയറി ഇറങ്ങിയിട്ടുണ്ടു. 2006 ഇല് മാത്രം 6,719,200 ആള്ക്കാര് കയറിയത്രേ. അങ്ങനെ ലോകത്തിലെ ഏറ്റവും കൂടുതല് ആള്ക്കാര് സന്ദറ്ശിച്ച ഒരു സ്മാരകം ആയി ഇതു നിലനില്കുന്നു. ആദ്യകാലത്തില് തന്നെ ഇവിടം സന്ദര്ശിച്ച ഒരാള് പ്രസിദ്ധ ശാസ്ത്രജ്ഞന് ആയ തോമസ് ആല്വാ എഡിസനാണു. 1989 സെപ്റ്റംബറ് പത്തിനു എഡിസണ് ഇവിടെ എത്തി. ഐഫലും എഡിസണും ആയി സംസാരീച്ചു കൊണ്ടിരിക്കുന്ന ഒരു മെഴുകു ശില്പം മൂന്നാം നിലയില് സ്ഥാപിച്ചിട്ടുണ്ടു. 1940 ഇല് നാസികള് നഗരം കീഴടക്കിയപ്പോള് ഗോപുരത്തിന്റെ ലിഫ്റ്റുകളുടെ കമ്പികള് ഫ്രെഞ്ചുകാര് മുറിച്ചിരുന്നു. ഹിറ്റ്ലറ്ക്കു അതുകൊണ്ടു കോണിപ്പടികള് നടന്നു കയറേണ്ടി വന്നുവത്രേ.

ഐഫല് ടവറില് ഉയരത്തിലേക്കു പോകാന് രണ്ടു ലിഫ്റ്റുകള് കയറണം. ഒന്നും രണ്ടും നിലയിലേക്കു ഒന്നു. രണ്ടില് നിന്നു മൂന്നിലേക്കു മറ്റൊന്നു. അവധി ദിവസം ആണെങ്കില് നീണ്ട ക്യൂ കാണാം. ഞങ്ങള് രാവിലെ ആണു എത്തിയതു. പതിനൊന്നു മണിക്കു മുമ്പു കയറാന് കഴിഞില്ലെങ്കില് പരിപാടി ഉപേക്ഷിച്ചു പൊകേണ്ടിവരും എന്നു ഗൈഡ് പറഞ്ഞു. കാരണം ഞങള്ക്കു ലണ്ടനിലേക്കുള്ള കടത്തുബോട്ടു മൂന്നു മണിക്കാണു. മൂന്നാം നിലയിലേക്കുള്ള ലിഫ്റ്റിനു ചെറിയ തകരാറ് ഉണ്ടായതുകൊണ്ടു ഒന്പതു മണി കഴിഞ്ഞാണു ടിക്കറ്റു കൊടുത്തു തുടങ്ങിയതു. ഞ്ങള് ക്യൂവില് നില്കുമ്പോള് അവീടെയും ഐഫല് റ്റവറിന്റെ മാതൃകകളുമ്മായി കച്ചവടക്കാറ് എത്തിയിരുന്നു. ഒരു നീഗ്രോ പയ്യനും ഒന്നു രണ്ടു അറബ് ചെറുപ്പക്കാരും ഇന്ത്യക്കാരും. ഇടക്കിടക്കു ഇവരെ പോലീസ് ഓടിക്കുന്നുമുണ്ടു. എന്നാലും അവര് ഒളിച്ചും പതുങ്ങിയും ഞങ്ങളുടെ മുമ്പില് എത്തും. താക്കോല് ചെയിന് പിന്നെയും കുറച്ചു കൂടി വാങ്ങി, സുഹ്ര്&ത്തുക്കള്ക്കു കൊടുക്കാന് പറ്റിയ സാധനം ആയതുകൊണ്ടു.

ഏതായാലും ഒന്പതേമുക്കാല് മണി ആയപ്പോള് ഞങ്ങള്ക്കു ലിഫ്റ്റില് കയറാന് കഴിഞ്ഞു. രണ്ടാം നിലയില് അധികം തങ്ങി നില്കാതെ ഞങ്ങള് മൂന്നാം നിലയിലെത്തി. പാരീസ് നഗരം മുഴുവന് ടവറിന്റെ മൂന്നാം നിലയില് നിന്നു ഒറ്റ നോട്ടത്തില് കാണാം. നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാല് വളരെ വ്യക്തമായി എല്ലാം കാണാനും ഫോട്ടോ എടുക്കാനും കഴിഞ്ഞു. നഗരം ചുറ്റി ഒഴുകുന്ന സീന് നദിയും ചെറുതും വലുതുമായ കൊട്ടാരങ്ങളും പ്രധാന കാഴ്ചകള് ആയ ചാമ്പ് എലിസീ, നോത്ര് ദാം പള്ലി, ഓപെരാ ഹാള് , നെപ്പോളിയന്റെ സ്തൂപം എല്ലാം വ്യക്തമായി തിരിച്ചറിയാന് കഴിഞ്ഞു. മനോഹരവും അത്യപൂറ്വവും ആയ ഈ കാഴ്ച ഡിജിറ്റല് ക്യാമെറായിലും വിഡിയോ ആയി പകറ്ത്തി എടുക്കാന് കഴിഞ്ഞു.

Monday, November 2, 2009

പാരിസ്‌ നഗരം രാത്രിയില്‍ 3 : പാരീസ് ഓപെറ അഥവാ ഗാറ്ണിയറ് കൊട്ടാരം



പാരീസിലെ ഏറ്റവും പ്രധാനമായ മറ്റൊരു കെട്ടിടമാണു പാരീസ് ഓപെറാ എന്നറിയപ്പെടുന്ന ഗാറ്ണിയറ് കൊട്ടാരം. ചാള്സ് ഗാറ്ണിയറ് എന്ന ശില്പിയുടെ മാസ്റ്ററ് പീസ് ആണു ഇതു.നഗരത്തിന്റെ മറ്റൊരു അപൂറ്വനേട്ടവും. 1875 ഇല് ഉത്ഘാടനം ചെയ്തപ്പോള് ഇതിന്റെ പേരു സംഗീതത്തിന്റെയും ഓപെറയുടെയും നാഷണല് അകാഡെമി എന്നായിരുന്നു. എന്നാല് 1889 ഇല് ഓപെറാ നടത്തിക്കൊണ്ടിരുന്നവര് സ്വന്തമായി ഉണ്ടാക്കിയ ഓപെറാ ബാസ്റ്റീല്ഇലേക്കു മാറ്റിയപ്പോള് ഈ കെട്ടിടത്തിനു ഗാറ്ണിയറ് കൊട്ടാരം എന്നു നാമകരണം ചെയ്തു. ഇപ്പോഴും ഇതിന്റെ കൂടുതല് അറിയപ്പെടുന്ന പേരു പാരീസ് ഓപെറാ എന്നു തന്നെയാണു.

നെപോളിയന് മൂന്നാമന് തുടങ്ങി വച്ച പാരീസ് പുനറ്നിറ്മാണത്തിന്റെ ഭാഗമായാണു ഇതിന്റെ പണി തുടങ്ങിയതു. ബാരന്‍ ഹൌസ്മാന് എന്ന ആളാണു നിറ്മാണമേല്നോട്ടം വഹിച്ചതു. 1858 ഇലാണു ഇതിനു വേണ്ടി വന്ന 12000 ച് മീ സ്ഥലം തയ്യാറാക്കിയതു. ചതുപ്പു സ്ഥലമായിരുന്ന ഇവിടെ നിറ്മാണത്തിനു വേണ്ടി 8 മാസത്തിലധികം തുടറ്ചയായി വെള്ളം പമ്പു ചെയ്താണു പണി തുടങ്ങിയതു. പദ്ധതിയുടെ നിറ്മാണരൂപകല്പന ക്ഷണിച്ചുകൊണ്ടു ഒരു തുറന്ന മത്സരമായി പരസ്യപ്പെടുത്തിയതു 1861 ഇല്. ഈ മത്സരത്തില് ജയിച്ചതു ചാത്സ് ഗാറ്ണിയറ് (1825-188) ആണു, അങ്ങനെയാണു ഇതിന്റെ നിറ്മാണം തുടങ്ങിയതു.ചക്രവറ്ത്തിയുടെ ഭാര്യ് ഒരിക്കല് ഗാറ്ണിയറോറ്റു ചോദിച്ചത്രേ “ നിങ്ങള് ഈ കൊട്ടാരം ഗ്രീക്കു രീതിയില് ആണൊ റോമന് രീതിയില് ആണൊ നിറ്മിക്കുന്നതു?”,. ഗാറ്ണിയര് പറഞ്ഞു “ മാഡം, ഇതു നെപോളിയന് രീതിയില് ആണു ഉണ്ടാക്കുന്നതു“ എന്നു.



ഇതിന്റെ നിറ്മാണത്തില് പല കാലഘട്ടത്തിലും പല തടസ്സങ്ങളും നേരിട്ടു.. ഫ്രാങ്കോ പ്രുഷ്യന് യുദ്ധവും രണ്ടാം സാമ്രാജ്യത്തിന്റെ പതനവും ഇതിന്റെ നിറ്മാണം ഉപേക്ഷിക്കപ്പെടുമോ എന്ന നില വരെ എത്തിച്ചിരുന്നു. 1873 ഒക്ടോബെര് 29 നു പഴയ പാരീസ് ഓപെറാ ഒരു വലിയ തീപിടിത്തത്തില് വെന്തു നശിച്ചതു ഗാറ്ണിയറ് കൊട്ടാരത്തിന്റെ നിറ്മാണം പുനരാരംഭിക്കാന് കാരണമായി. 1821 മുതല് പാരീസിലെ പ്രസിദ്ധമായ പല ഓപെരാകളും ബാലേകളും ഇവിടെ ആണു കളിച്ചിട്ടുള്ളതു.ലണ്ടനില് നിന്നു വന്ന റൊമാന്റിക് ബാലേ ഇവിടെ കുറെ നാള് കളിച്ചിരുന്നു.

ഗാറ്ണിയര് തന്റെ വലിയ സംഘം തൊഴിലാളികളുടെ സഹായത്തോടെ പണി പൂറ്ത്തിയാക്കിയതു 1874 ഇല് ആണു. 1875 ജനുവരി 15 നാണു ഔപചാരികമായ ഉത്ഘാടനം നടന്നതു, വലിയ ഒരു ഉത്സവാന്തരീക്ഷത്തില് തന്നെ.1896 ഇല് അവിടെ തൂക്കിയിരുന്ന ഒരു വലിയ തൂക്കുവിളക്കിന്റെ വിപരീത ഭാരം (counter weight) നിലത്തു വീണു ഒരാള് മരിച്ചു. കൊട്ടാരത്തിന്റെ അടിയില് ഉള്ള തടാകം, മറ്റു അറകള് എന്നിവയെല്ലാം ചേറ്ത്തു 1909 ഇല് ഗാസ്റ്റന് ലിറോക്സ് എന്ന ആള് “ഓപെറായിലെ മായാവി “ എന്ന നോവെല് രചിച്ചു.അടുത്ത കാലത്തു 1969 ഇല്, പുതിയ വൈദ്യുത ബന്ധം കൊടുത്തു 1978 ഇല് പഴയ ഡാന്സ് കളിച്ചിരുന്ന ഫോയറ് റിഹേഴ്സല് നടത്താനുള്ള സ്റ്റേജാക്കി മാറ്റി.ജീന് ലൂപ് രൂപ്പെറ്റ്റ് എന്ന ശില്പിയാണു ഇതു ചെയ്തതു.1994 ഇല് ഇതിന്റെ പൂറ്ണമായ പുനറ് നിറ്മാണം തൂടങ്ങി, ആധുനിക വൈദ്യുത ഉപകരണങ്ങള് സ്ഥാപിക്കപ്പെട്ടു.അടിത്തറ വരെ ഉറപ്പാക്കപ്പെട്ടു, 2006 ഇല് ആണു ഈ പണി പൂറ്ത്തിയായതു.

ആദ്യത്തെ ഓപെറായെക്കാള് അല്പം ചെറുതാണെങ്കിലും പുതുക്കിയ ഓപെറാ ഹൌസ് 11000 ച് മീ ഉണ്ടു, 2200 ആള്ക്കാര് ഇരിക്കാം, മദ്ധ്യഭാഗത്തുള്ള ഏകദേശം ആറു ടണ് ഭാരമുള്ള ഒരൊറ്റ തൂക്കു വിളക്കിന്റെ താഴെ.ഭീമന് സ്റ്റേജില് 450 കലാകാരന്മാറ്ക്കു ഒരേസമയം പരിപാടി അവതരിപ്പിക്കാം.വിവിധ നിറങ്ങളില് ഉള്ള മാറ്ബിളുകളും മറ്റും ഉപയോഗിച്ചു വളരെ ആകറ്ഷകമായ രീതിയില് ആണു ഇതു പുതുക്കി പണിതതു, പഴയ ശില്പ സൌകുമാര്യം ഒട്ടും നഷ്ടപ്പെടാതെ തന്നെ.ഗ്രീക്കു പുരാണത്തിലെ പ്രധാന ദൈവങ്ങളുടെയും മറ്റും പ്രതിമകള് അകത്തു കാണാം. ഇതിന്റെ കൂടെ തന്നെ ആധുനിക കാലത്തെ കലാകാരന്മാരായ മൊസാറ്ട്, ബീഥോവന്, റോസിനി, ഡനിയ്യല് ആബറ്, ഫെമെന്റല് ഹാലെവി, ഫൊണ്ടിനി,ഫിലിപ് ക്വിനാള്ട് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ടു.ഈ കെട്ടിടത്തിറ്റെ മച്ചിലും ചുവരുകളിലും ചിത്രങ്ങള് വരച്ചിരിക്കുന്നു, പല രീതിയില് ഉള്ള ഇടനാഴികളും കോണിപ്പടികളും തട്ടുകളും ഉണ്ടാക്കിയിരിക്കുന്നു. അകത്തെ അലങ്കാരം ഒന്നാം തരം വെല്വെറ്റു തുണികൊണ്ടും, സ്വ്വറ്ണ നിറത്ത്ലുള്ള ഇലകള് എന്നിവ കൊണ്ടാണു. ഈ കൊട്ടാരം നിറ്മിച്ചു കഴിഞ്ഞ മുപ്പതിലധികം വറ്ഷം ഇതു പോലെയുള്ള അനേകം കെട്ടിടങ്ങള് പോളണ്ടിലും മറ്റും ഉണ്ടാക്കി. അമേരിക്കയിലെ ജെഫ്ഫെറ്സന് സ്മാരകം ഈ രീതിയില് ആണു നിറ്മിച്ചിരിക്കുന്നതു. ബ്രസീലിലെ ആമസോണ് തിയേറ്ററും റിയോ ഡി ജെനീറോയിലെ ഒരു തിയേറ്ററും ഈ രീതിയില് ആണു നിറ്മിച്ചിരിക്കുന്നതു..

Thursday, October 29, 2009

പാരീസ് രാത്രിയില് 2 : വിജയകമാനം, ചാമ്പ് എലിസീ


വിജയത്തിന്റെ കമാനം
വിജയത്തിന്റെ കമാനം ( Arc de Triomphe)എന്നറിയപ്പെടുന്ന സ്മാരകം പാരീസിലെ വളരെ പ്രധാനപ്പെട്ട ഒന്നാണു. പാരീസിലെ രാജവീഥിയായ ചാമ്പ് സ് എലീസി ( Champ Elysee')യുടെ പടിഞ്ഞാറെ അറ്റത്താണു ഈ കമാനം തീറ്ത്തിരിക്കുന്നതു. ഫ്രാന്സിനുവെണ്ടി, പ്രത്യേകിച്ചും നെപ്പോളിയന്റെ കാലത്തു ജീവത്യാഗം ചെയ്ത, പടയാളികളുടെ ഓറ്മ്മയ്ക്കായി പണിതതാണു ഈ സ്മാരകം. ഈ സ്മാരകത്തിന്റെ ഭിത്തിയില് യുദ്ധത്തില് വീരമൃത്യു വരിച്ച പടനായകന്മാരുടെ പേരുകള് എഴുതി വച്ചിട്ടുണ്ടു. ഇതിന്റെ അടിയില് അജ്ഞാതനായ പടയാളിയുടെ ശവകുടീരവും. ലൂവ്ര് കൊട്ടാരം മുതല് നിറ്മിച്ചു വന്ന സ്മാരകങ്ങളുടെ ശൃംഖലയില് ഏറ്റവും പ്രധാനപ്പെട്ടതാണു ഇതു. ജീന് ചാല്ഗ്രിന് എന്ന ശില്പിയാണു ഇതിന്റെ രൂപകല്പന 1806 ഇല് ചെയ്തതു.. നഗ്നരായ ഫ്രെഞ്ചു യുവപടയാളികള് താടിവച്ച ജെറ്മന് പടയാളികളുമായി യുദ്ധം ചെയ്യുന്നതു ഭിത്തിയില് ചിത്രീകരിച്ചിരിക്കുന്നു. ഇതു പല സ്മാരകങ്ങള്ക്കും പിന്നീടു പ്രചോദനമായി തീറ്ന്നു. ഒന്നാം ലോക മഹായുദ്ധം വരെ ഈ രീതി തുടറ്ന്നു വന്നു.
49.5 മീ ഉയരവും 49 മീ വീതിയും 22 മീ താഴ്ചയും ഉള്ളതാണു ഈ സ്മാരകം .ഈ കമാനത്തിന്റെ വലിയ ആറ്ച്ചിനു 29.19 മീ ഉയരവും 14.62 മീ വീതിയും ഉണ്ടു. ചെറിയ ആര്ച്ചിനു 18.68 മീ ഉയരവും 8.44 മീ വീതിയും ഉണ്ടു. റോമിലെ ടൈറ്റസിന്റെ ആറ്ചിന്റെ രൂപത്തില് ആണു ഇതു നിറ്മിച്ചിരിക്കുന്നതു. തന്റെ കൂടെ യുദ്ധം ചെയ്ത പടയാളികള്ക്കു വേണ്ടി ഉചിതമായ സ്മാരകം നിറ്മിക്കാന് നെപ്പോളിയന് ആണു 1806 ഇല് ഇതിന്റെ പണി തൂടങ്ങി വച്ചതു. എന്നാല് അദ്ദേഹത്തിന്റെ ജീവിതകാലത്തു ഇതു പൂറ്തിയാക്കാന് കഴിഞ്ഞില്ല.അദ്ദേഹം 1826 ഇല് രണ്ടാമതു നാടുകടത്തപ്പെട്ട് ഇടത്തില്‍ വച്ചു 1826 ഇല് മരിച്ചു.അതിനു ശേഷം1835 ഇല ആണു ഈ സ്മാരകം പൂറ്ത്തിയാക്കിയതു.

ചാമ്പ് എലിസീ – പാരീസിലെ രാജ വീഥി

പാരീസ് നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി പോകുന്ന രാജ വീഥി ആണു ചാമ്പ് എലിസീ എന്നറിയപ്പെടുന്നതു. രണ്ടു കിലോമീറ്റര് നീളമൂള്ള ഈ വീഥി പ്ലേസ് ല കൊണ്കോറ്ദ് (Place La Corcorde)ഇല് നിന്നു തുടങ്ങി നെപ്പോളിയന് നിറ്മിച്ച വിജയ കമാനം വരെ നീളുന്നു. എലിസീ കൊട്ടാരം ഈ വീഥിയില് തന്നെയാണു എങ്കിലും അല്ല അല്പം മാറി ആണു. വീഥിയുടെ രണ്ടു വശവും സിനിമാ തിയേറ്ററുകളും കടകളും ആണു.

ചാ0പ് എലിസീ ഇന്നു നില്കുന്ന സ്ഥലം പണ്ടു വയലും ചന്തസ്ഥലവും ആയിരുന്നു. 1616 ഇലെ ആണു മേരി ഡി മെഡി സി എന്ന അന്നത്തെ ഭരണാധികാരി ഈ ഭാഗം ഒരു നിരത്താക്കാന് തീരുമാനിച്ചതു, റ്റ്യൂലിയറ് (Tuliere)പൂന്തോട്ടത്തിന്റെ ഒരു ഭാഗമായി ഇതു വികസിപ്പിച്ചു.1700 ആയപ്പോള് തന്നെ ഇതു നഗരത്തിന്റെ പ്രധാന വീഥി ആയി മാറിക്കഴിഞ്ഞിരുന്നു. 1828 ഇല് ഇതു നഗര്സഭയുടെ വസ്തു ആയി മാറി, നടപ്പാതയും ജലധാരയും ഗ്യാസ് വിളക്കുകളും സ്ഥാപിക്കപ്പെട്ടു. നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്നതു കൊണ്ടും വിജയ കമാനം പോലെയുള്ള ചരിത്രസ്മാരകങ്ങളുടെ സാമീപ്യം കൊണ്ടും ഈ വീഥിയില് പല പട്ടാളമാറ്ചുകളും നടന്നിന്ന്ട്ടുണ്ടു. 1940 ജൂണ് മാസം 14 നു ജെറ്മന് പട ഫ്രാന്സ് കീഴടക്കിയതു ആഘോഷിക്കാന് ഇതുപയോഗിച്ചു. അതുപോലെ തന്നെ സഖ്യകക്ഷികള് പാരീസ് നഗരം വീണ്ടെടുത്തതിനു ശേഷം ഫ്രെഞ്ചു അമേരിക്കന് പടയുടെ വിജയഘോഷയാത്ര 1944 ആഗസ്റ്റ് 25 നു ഇവിടെ തന്നെ ആയിരുന്നു. ഞങ്ങള് അവിടെ ചെന്നപ്പോള് തന്നെ ഫ്രെഞ്ചു റിപബ്ബ്ലിക്കിന്റെ വാറ്ഷിക ആഘോഷത്തിന്റെ തയ്യാറെടൂപ്പായി അലങ്കാരതോരണങ്ങളും മറ്റും കെട്ടി തുടങ്ങിയിരുന്നു.

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ എല്ലാ കമ്പനികളുടെയും കടകള് ഈ വീഥിയില് ഉണ്ടു.ആദിഡാസ്, നൈക്, ഡിസ്നി സ്റ്റോറ്,ബെനിട്ടൊണ് , സാറാ, കാറ്ട്ടിയേര് എന്നിവരുടെ എല്ലാം കടകള് ഇവിടെ ഉണ്ടു.യൂറോപ്പിലെ പ്രധാന വ്യാപാര സ്ഥാപനം ആയ ഗ്യാപ്, സെഫോറ എന്നിവയുടെ കടകള് വളരെ വലുതാണു.കടകളുടെ പേരെഴുതിയ ബോറ്ഡുകള്പോലും എങ്ങനെ ആയിരിക്കണമെന്നു നിറ്ദേശം ഉണ്ടു. വെള്ള നിറത്തില് ഉള്ള അക്ഷരങ്ങള് കറുത്ത ബോറ്ഡില് ആക്കാം. രാത്റി വളരെ വൈകുന്നതുവരെ നഗരത്തിന്റെ ഈ ഭാഗം പ്രവറ്ത്തന നിരതം ആണു. നിശാനൃത്തശാലകളും റെസ്റ്റോറന്റുകളും ശബ്ദമുഖരിതമായിരിക്കും.

ബൂറ്ബണ് കൊട്ടാരം ഇന്നത്തെ ഫ്രെഞ്ച് പാര്ല്യമെണ്ടു മന്ദിരം

സീന് നദിയുടെ ഇടതു ഭാഗത്തു പലേസ് ല കൊണ്കോറ്ദിനെ നേരെ എതിരെ ആണു ബൂര്ബ്ബണ് കൊട്ടാരം (palis la Bourbon).ലൂയി പതിനാലാമന് ചക്രവറ്ത്തിയുടെ ദത്തു പുത്രി ഫ്രാന്സിസ് അഥീനാസിനു വേണ്ടി നിറ്മിച്ചതാണു ഈ കൊട്ടാരം. ലോറെന്സൊ ഗിയറ്ദിനി എന്ന ഇറ്റാലിയന് ശില്പിയുടെ ആണു രൂപകല്പന.1722 ഇല് തുടങ്ങിയ നിറ്മാണത്തിനു 1724 വരെ ഗിയാറ്ദിനി തന്നെ മേല്നോട്ടം വഹിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷം ജാക്വസ് ഗബ്രിയേല് എന്ന ശില്പി മേല്നൊട്റ്റം ഏറ്റു.ആദ്യ്കാലത്തു ഇതു വെറും ഒരു കൊട്ടാരം മാത്രമായിരുന്നു. എന്നാല് 1756 ഇല് ലൂയി പതിനഞ്ചാമന് ഈ കൊട്ടാരം വില്യ്ക്കു വാങ്ങിയെങ്കിലും 1765 ഇല് ഇതിന്റെ ഉടമസ്ഥാവകാശം മറ്റൊറാള്ക്കു കൈമാറി. ഫ്രെഞ്ചു വിപ്ലവ കാലത്തു ഈ കൊട്ടാരം സര്കാറ് ഏറ്റെടുത്തു. 1798ഇല് വിപ്പ്ലവാനന്തര അഞ്ഞൂറുപേരുടെ കൌന്സില് ഇവിടെ ആണു കൂടിയതു. നെപോളിയന്റെ നഗരം ഭംഗി കൂട്ടുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ബെറ്ണാറ്ദ് പോയെറ്റ് എന്ന ശില്പിയുടെ മെള്നോട്ടത്തില് ഇന്നത്തെ ശില്പചാതുര്യ്മുള്ള പോറ്ട്ടിക്കോ ഉണ്ടാക്കി. 1827 ഇല് ഈ കൊട്ടാരം വീണ്ടും പുതുക്കി പണുതു. ഇതിനു തൊട്ടടുത്തുള്ള ഹോട്ടല് ദി ലാസിയെ ഇതിനോടു ബന്ധിപ്പിച്ചിരിക്കുന്നു. അസ്സംബ്ലി പ്രെസിഡെണ്ടിന്റെ താമസ സ്ഥലം ആണു ഇതു.രാജകുടുംബങ്ങല് നിലനിറുത്തിയ ഒരു വലിയ ഗ്രന്ധ ശേഖരം ഇവിടെയുണ്ടു, ജോണ് ഒഫ് ആറ്കിന്റെ കുറ്റവിചാരണയുടെ വിവരങ്ങള്, ഫ്രെഞ്ചു വിപ്ലവനേതാവായിരുന്ന ജാക്വസ് റൂസ്സോയുടെ കയ്യെഴുത്തു കൃതികള് എന്നിവ ഇതില് പെടുന്നു.

ലക്സോറിലെ ഒബേലിക്സ് സ്ഥൂപവും ചത്വരവും.

പ്ലേസ് ല കൊണ്കൊറ്ഡ് എന്നറിയപ്പെടുന്ന ദീറ്ഘ ചതുരാകൃതിയില് ഉള്ള മൈതാനം ആണു പാരീസിലെ ഏറ്റവും വലിയ പൊതു സ്ഥലം.സീന് നദിയുടേ തീരത്തുള്ള ഇതു റ്റ്യൂലിയറ് ഗാറ്ഡെനും ചാ0പ് എലിസീയ്ക്കും ഇടയില് ആണു. ലൂയി പതിനഞ്ചാമന്റെ പേരില് ആദ്ദേഹത്തിന്റെ തന്നെ ശില്പി ആയിരുന്ന ജാക്വസ് ഗബ്രിയേല് ആണു ഇതു നിറ്മിച്ചതു, 1748 ഇല്. ഇവിടെ ഉള്ള ശില്പങ്ങള് ഉണ്ടാക്കിയതു എഡ്മി ബുക്കാറ്ഡനും. ഈ മൈതാനും അതിന്റെ നിറ്മാണത്തിനു വളരെ വറ്ഷങ്ങള്ക്കു ശേഷം രക്ത രൂഷിതമായ പല രാഷ്ട്രീയസംഭവങ്ങള്ക്കും സാക്ഷ്യം വഹിച്ചു. ഫ്രെഞ്ചു വിപ്ലവകാരികള് വിപ്പ്ലവം ജയിച്ചതിനു ശേഷം ഇവിടെ സ്ഥാപിച്ചിരുന്ന ലൂയി പതിനഞ്ചാമന്റെ പ്രതിമ തച്ചുടച്ചു. അവിടെ വിപ്ലവ വിരോധികളെ പരസ്യമായി വധിക്കാനുണ്ടാക്കിയ ഗില്ലറ്റിന് സ്ഥാപിച്ചു. 1793 നും 1795 നും ഇടയ്ക്കു 1300 ഓളം ആള്കകാറ് ഇവിടെ വച്ചു കൊലപ്പെടുത്തപ്പെട്ടു. ലൂയിപതിനാരാമന്‍ , മേരി അന്റോയ്നെറ്റ്,ഡാന്റന്, റൊബെസ്പിയറ് എന്നിവറ് ഇങ്ങനെ പരസ്യ്മായി കൊലപ്പെടുത്തപ്പെട്ടവരില് പെടുന്നു. ഇവിടെ ഒഴുകിയ രക്തത്തിന്റെ മണം കൊണ്ടു ഒരിക്കല് ഒരു പറ്റം കന്നുകാലികള് ഈ നിരത്തു മുറിച്ചു കടക്കാന് പോലും മടിച്ചുവത്രേ.

ഇപ്പോഴും ഈ ഭാഗം 1700 ഇല് ഉണ്ടാക്കിയതു പോലെ തന്നെ നിലനികുന്നു. ഗില്ലറ്റിന് സ്ഥാപിച്ചിരുന്ന സ്ഥലത്തു ഒബേലിക്സ് എന്ന സ്തൂപം ഉണ്ടാക്കി. 1829 ഇല് ഈജിപ്റ്റ് ഭരിച്ചിരുന്ന വൈസ്രോയ് നല്കിയ ഒരു ചെങ്കലു സ്തൂപം ആണു ഒബേലിക്സ്. ഇതിന്റെ അടിഭാഗത്തുള്ള ശിലാഫലകം 3300 വര്ഷങ്ങള് പഴക്കം ഉള്ലതാണു, ലക്സോരിലെ ആമണ് ദേവന്റെ ക്ഷേത്രത്തില് നിന്നു കൊണ്ടു വന്നതാണു ഇതു. ഹീറൊഗ്ലിഫിക്സില് (hieroglyfics)ഉള്ല എഴുത്തുകള് ഇതില് കാണാം. ഫെയറോസ് ആയിരുന്ന രമേസിസ് രണ്ടാമന്റെയും മൂന്നാമന്യെയും ഭരണകാലത്തെ വിവരങ്ങള് ആണു കൊത്തി വച്ചിരിക്കുന്നതു ഈ ഫലകത്തില്.230 ടണ് ഭാരവും 22.83 മീ ഉയരവും ഉള്ള ഈ ഷൂപം 1833 ഇലാണു സ്ഥാപിച്ചതു.ഇതിന്റെ രണ്ടു വശത്തും ഏതാണ്ടു ആദ്യം മുതല് ഉള്ല രണ്ടു ജലധാരകളും നിലനില്കുന്നു. അഷ്ടഭുജങ്ങളുള്ള ഇതിന്റെ മൂലകളില് ഫ്രെഞ്ചു പട്ടണങ്ങള് ആയ ലില്ലി, സ്ട്രാസ്ബെറ്ഗ്, ലിയൊണ്,മാറ്സെയില്, ബോറ്ഡാക്സ്, നാന്റെം ബ്രെസ്റ്റ്, രൂവന് ഇവയെ പ്രതിനിധാനം ചെയ്യുന്ന പ്രതിമകള് സ്ഥാപിച്ചിരിക്കുന്നു. ഇറ്റിന്റെ മുന്പില് ആയി ചാമ്പ് എലിസീ തൂറ്റങ്ങുന്ന ഭാഗത്തു സ്ഥാപിച്ച കുതിരകളുടെ പ്രതിമ ലുവ്ര് കൊട്ടാരത്തില്ഊള്ല പ്രതിമകളുടെ പകറ്പ്പു ആണു. 3000 ഇലധികം കേടുകൂടാതെ നിന്ന ഒബേലിക്സിനു കഴിഞ്ഞ അര നൂറ്റാണ്ടു കാലം കഷ്ടകാലത്തിന്റേതാണു, ഫാക്ടറികളില് നിന്നും മോടോര് വാഹനങ്ങളില് നിന്നും ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കൊണ്ടു ഈ സ്തൂപത്തിന്റെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്നു.

പാരീസ് നഗരം രാത്രിയില് 1 – തിളങ്ങുന്ന ഐഫല് ടവറ്


സീന് നദിയില് കൂടി പാരീസ് നഗരത്തിന്റെ ഒരു ഏകദേശ രൂപം കിട്ടി. നീണ്ട യാത്ര കഴിഞ്ഞതായതുകൊണ്ടു അല്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ഹോട്ടലിലേക്കു യാത്ര ആയി. നഗരമദ്ധ്യത്തില് നിന്നു കഷ്ടിച്ചു ഇരുപതു മിനുട്ടു യാത്ര ചെയ്തു ഹോട്ടലില് എത്തി. പതിവു പോലെ നല്ല ഹോട്ടല് തന്നെ. ബസില് നിന്നു ഇറങ്ങുന്നതിനു മുമ്പുതന്നെ ഗൈഡ് പറഞ്ഞു താല്പര്യം ഉള്ളവറ്ക്കു വേണ്ടി ഒരു രാത്രി സവാരി നടത്താം, സ്റ്റാര് ടൂറിന്റെ പരിപാടിയില് ഇല്ലാത്തതായതുകൊണ്ടു പതിനഞ്ചു യൂറോ ഓരോരുത്തരും നല്കണം. തല്പര്യം ഉള്ളവര് അറിയിക്കണം എന്നു. ഏതാണ്ടു എല്ലാവരും തന്നെ “ഞങ്ങളും ഉണ്ടേ “എന്നു പറഞ്ഞു. നഗരങ്ങളുടെ ഭംഗി പലപ്പോഴും രാത്രിയില് ആണു നമുക്കു കൂടുതല് ആസ്വദിക്കന് കഴിയുക, നമ്മുടെ അറബിക്കടലിന്റെ റാണി ആയ കൊച്ചിതുറമുഖം പോലും രാത്രിയില് കാണാന് എത്ര സുന്ദരമാണു, ആലക്തിക ദീപത്തില് കുളിച്ചു നില്കുന്നതു?

മുറിയില് പോയി എല്ലാവരും ഒന്നു ഫ്രെഷ് ആയി ഭക്ഷണവും കഴിച്ച ശേഷം പത്തു മണിക്കാണു രാത്രി സവാരി. പ്രധാന ലക്ഷ്യം ഐഫല് ടവറ് ആണു. രാത്രിയില് ഐഫല് ടവറ് 9 മണിക്കും 11 മണിക്കും ഇടയില് ഓരോ മണിക്കൂറും തിളങ്ങുന്നു. ടവറില് ഇതിനുവേണ്ടി 350 സോഡിയം ബാഷ്പം വിളക്കുകള് ആണു തെളിയിക്കുന്നതു. വിളക്കുകള് ഒരു മണിക്കുറ് ഇടവിട്ടു അഞ്ചു മിനുട്ടു നേരം മാത്രമേ മിന്നി തിളങ്ങുന്നുള്ളൂ. അതുകൊണ്ടു ഒരു തവണ കാണാന് പറ്റിയില്ലെങ്കില് ഒരു മണിക്കൂറ് കാത്തിരിക്കണം. ടവറിന്റെ ഏറ്റവും മുകളില് രാത്രി മുഴുവന് കറങ്ങിക്കൊണ്ടിരിക്കുന്ന സെര്ചു വിളക്കുകള് തെളിയുന്നുണ്ടു. ഫിലിപ്സ് കമ്പനി സ്ഥാപിച്ച ഈ വിളക്കുകള് തന്നെ സാങ്കേതികമായി വലിയ ഒരു വെല്ലുവിളി ആയിരുന്നു. പ്രത്യേക രീതിയിലുള്ള ഫ്ലാഷ് വിളക്കുകളാണിവ. കത്തിയും അണഞ്ഞും നില്കുന്ന സ്വറ്ണ നിറത്ത്ലുള്ല വിളക്കുകള് തെളിയുമ്പോള് ഐഫല് ടവറ് തിളങ്ങുന്നു അസാധാരണമായ ഭംഗിയോടെ. ശരിക്കും ഐഫല് ടവറില് വിളക്കുകള് ഒന്നുകില് ടവറിനു പുറത്തോ അല്ലെങ്കില് അകത്തോ മാത്രമേ തെളിയിക്കാന് കഴിയുകയുള്ളൂ. 2008 ഇല് ഫ്രാന്സിനു യൂറോപ്യന് യൂണിയന്റെ അദ്ധ്യക്ഷപദം കിട്ടിയതു ആഘോഷങ്ങളോടനുബന്ധിച്ചു ടവറില് നീല നിറത്തില് ഉള്ള വിളക്കുകള് തെളിയിച്ചു നോക്കി. എന്നാല് ഫോട്ടോ എടുക്കാനും മറ്റും ബുദ്ധിമുട്ടാണെന്നു കണ്ടു ഇതു പിന്നീടു വേണ്ടെന്നു വച്ചു ,പഴയ സ്വറ്ണ നിരത്തിലേക്കു തന്നെ മാറ്റി.

ഞങ്ങളുടെ ബസ് ആദ്യം ഐഫല് ടവറിലേക്കു തന്നെയാണു പോയതു. പഴയ ഒരു കൊട്ടാരം ഇന്നു പോലീസ് അകാഡെമി ആയി പ്രവറ്ത്തിക്കുന്നു. അതിന്റെ മുന്പില് ബസ് നിറുത്തി. റോഡിനോടൂ ചേറ്ന്നുള്ള മൈതാനത്തില് നിന്നാല് ഐഫല് ടവറ് പൂറ്ണമായി കാണാം. രാത്രിയില് തിളങ്ങുന്ന ടവറിന്റെ ഫോട്ടൊ എടുകുകയായിരുന്നു പ്രധാന ഉദ്ദേശം, മനസ്സിന്റെ മാന്ത്രിക ചെപ്പിലേക്കും കയ്യിലുള്ള ഡിജിറ്റല് കാമെറായിലേക്കും. ഞങ്ങള് ഐഫല് ടവറ് ആകാംക്ഷയോടേ നോക്കി നില്കുമ്പോള് അതാ വരുന്നു ഒരു പറ്റം വില്പനക്കാര്. ഐഫല് ടവറിന്റെ ലോഹത്തിലും മാറ്ബിളിലും നിറ്മിച്ച മാതൃകകള് വില്കാന് വേണ്ടി. ഞങ്ങള് ഇന്ത്യക്കാരാണെന്നു മനസ്സിലാക്കി സംസാരം ഹിന്ദിയില് ആക്കി, വില പറഞ്ഞു തുടങ്ങി. മൂന്നു നാലു വലിപ്പത്തില് ഉണ്ടു, പത്തു യൂറൊക്ക്യ്കു മൂന്നെണ്ണം ഉള്ള ചെറുതും അഞ്ചു യൂറോയുടെ വലുതും ഏഴു യൂറോയുടെ ഉള്ളില് വിളക്കു മിന്നുന്നതും. നാട്ടുകാര് ആയതു കൊണ്ടു വില പേശി തന്നെ ചിലതു വാങ്ങി. വില കുറഞ്ഞ താക്കോല് വളയം പത്തു യൂറൊയ്ക്കു മൂന്നു പറഞ്ഞതു അഞ്ചെണ്ണം വച്ചു വാങ്ങി. വലിയതിന്റെ മാതൃകയും ഓരോന്നു വാങ്ങി. ഫോട്ടോ എടുക്കാനുള്ല തിരക്കില് എന്താണെന്നു പോലും നോക്കാതെ പണം കൊടുത്തു ഞങ്ങള് ടവറിലേക്കു നോക്കി. അതാ ടവറ് തിളങ്ങുന്നു. കറുത്തിരുണ്ട ചക്രവാളത്തില് ഒരു സുവറ്ണ താക്കോല് ഉയറ്ന്നു നില്കുന്നതു പോലെ ഐഫല് ടവറ് മിന്നിത്തിളങ്ങുന്നു. എന്റെ കയ്യിലെ ക്യാമെറായില് ഫോട്ടൊ എടുത്തു. രണ്ടു മിനുട്ടു നേരം വിഡിയോ എടുക്കാനും കഴിഞ്ഞു. ഏതാണ്ടു അഞ്ചു മിനുട്ടു നേരം ടവറ് മിന്നിത്തിളങ്ങിക്കൊണ്ടിരുന്നു. അത്യപൂറ്വമായ മറ്റൊരു കാഴ്ച, ഒരിക്കലും മറക്കാത്തതു തന്നെ.

Wednesday, October 21, 2009

ഞങ്ങളുടെ യുറോപ്പു യാത്ര 14 :പാരീസ് നഗരം : സീന് നദിയില് കൂടി ഒരു പ്രദക്ഷണം


Eiffel tower at a distance

Grand Palace
യൂറോപ്പു യാത്രയുടെ അവസാന ഘട്ടത്തിലേക്കു എത്തിയിരിക്കുന്നു. ജെനീവായില് നിന്നും നേരിട്ടു പാരീസിലേക്കാണു യാത്ര. അല്പം നീണ്ട യാത്ര തന്നെ, 10 മണികു പുറപ്പെട്ടു രാത്രിയാകുന്നതിനു മുന്പു പാരീസിലെത്തിയാല് മാത്രമേ ബോട്ടു യാത്ര ഇന്നു തന്നെ തരമാവൂ. രാവിലെ ഐഫല് ടവറും കണ്ടു ലണ്ടനിലേക്കു മടങ്ങാനാണു പരിപാടി. ഏതായാലും യാത്രയില് മറ്റൊരു പ്രശ്ണവും ഇല്ലാതെ നാലര മണി ആയപ്പോള് പാരീസിലെത്തി. ഹോട്ടലിലേക്കു പോകാതെ തന്നെ, നഗരം മിക്കവാറും മുഴുവന് തന്നെ ഒറ്റയടിക്കു കാണാന് ഉതകുന്ന സീന് നദിയില് കൂടിയുള്ള യാത്ര തന്നെ ആദ്യം.
കൊല്ലം കണ്ടവനില്ലം വേണ്ട, കൊച്ചി കണ്ടവനു അച്ചി വേണ്ട എന്നു പറഞ്ഞതു പോലെയാണു പാരീസ്. എത്ര കണ്ടാലും മതിവരാത്തത്ര കലാ ചാതുര്യം ആണു ഒരോ കെട്ടിടത്തിലും നമുക്കു കാണാന് കഴിയുന്നതു. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള തെരുവുകളാണു പാരീസിലേതു. എവിടെ നോക്കിയാലും ശില്പ ചാതുര്യംതുളുമ്പുന്ന കെട്ടിടങ്ങള്. കണ്ണിനു അത്ര മാത്രം ഇമ്പമുണ്ടാക്കുന്ന കാഴ്ചകളാണിവ.പാരിസ് നഗരത്തിനു ചുറ്റും കൂടി ആണു സീന് നദി ഒഴുകുന്നതു, അതായതു നഗരം സീന് നദിയിലെ ഒരു ദ്വീപായി കണക്കാക്കുന്നതില് തെറ്റില്ല. ആദ്യകാലത്തുണ്ടായിരുന്ന ചെറിയ ദ്വീപു ഇപ്പോഴും നിലനിറുത്തിയിരിക്കുന്നു.

Statue on the bridge
ഫ്രാന്സിന്റെ തലസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട നഗരവും ആയ പാരീസ് ഇന്ന് ലോകത്തിലെ ഒരു പ്രധാനപ്പെട്ട സാംസ്കാരിക നഗരവും സാമ്പത്തിക കേന്ദ്രവും കൂടി ആണു. 1860 നു ശേഷം വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ നിലനില്കുന്ന പാരീസ് നഗരം അതിന്റെ തനതായ ഒരു വ്യക്തിത്വം നില നിറുത്തുന്നു. മറ്റു നഗരങ്ങളിലെ പോലെ അംബര ചുംബികളോ കൂറ്റന് കെട്ടിടങ്ങളോ ഇല്ലാതെ തന്നെ സഞ്ചാരികളുടെ ഒരു സ്വറ്ഗം തന്നെ യാണു പാരീസ്. എത്ര എത്ര കൊട്ടാരങ്ങള് , മ്യൂസിയങ്ങള്, എന്തിനു സീന് നദിയിലെ പാലങ്ങള് പോലും അവയുടെതായ വ്യക്തിത്വം ഉള്ളവയാണു. പല കാലങ്ങളില് ആയി പല ചക്രവറ്ത്തിമാരും അവരവരുടെ താല്പര്യം അനുസര്ച്ചു പുതുതായി നിറ്മിച്ചതോ പുതുക്കി പണിതതോ ആയ കൊട്ടാരങ്ങളും അവരവരുടെ ഗാംഭീര്യവും പ്രധാന്യവും കാണിക്കത്തക്ക വിധം ഉണ്ടാക്കിയ പാലങ്ങള് പോലും ഇതിനു നല്ല ഉദാഹരണങ്ങള് ആണു.സീന് നദിയില് ഒരു ദ്വീപായി ഇരുപതോളം ജില്ലകള് ഉള്പെട്ടതാണു പാരീസ് നഗരം. പഴയ നഗരത്തില് ആണു പ്രധാനമായും കൊട്ടാരങ്ങളും മ്യൂസിയങ്ങളും.

Parliament House

Opera House
പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടാക്കിയതാണു നോത്ര് ദാം പള്ളി. വിക്ടറ് യൂഗ്ഗൊയുടെ ക്വാസിമോദോ എന്ന കൂനനും എസ്ലെറാള്ഡാ എന്ന സുന്ദരിയുടെയും അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ നോത്ര് ദാം പള്ളി. രാജ കുടുംബാംഗങ്ങള് താമസിച്ചിരുന്ന ലൂവ്ര് എന്ന കൊട്ടാര സമുച്ചയം ഇന്നു ഒരു മ്യൂസിയം ആണു. പലകാലങ്ങളില് ആയി രാജ്യം ഭരിച്ചിരുന്ന രാജാക്കന്മാറ് കൂട്ടിച്ചേറ്ത്ത കെട്ടിടങ്ങളാണു ഈ സമുച്ചയം. പാരീസിലെ ഏറ്റവും വലിയ മ്യൂസിയവും ഇതു തന്നെ. മോണാ ലിസാ എന പ്രസിദ്ധമായ മൈക്കല് ആഞ്ചലോ ചിത്രം ഈ മ്യുസിയത്തില് ആണു .ഈ നഗരത്തില് തന്നെ നൂറോളം മ്യൂസിയങ്ങള് ഉണ്ടത്രേ.
പാരീസ് നഗരം ചുരുങ്ങിയ സമയം കൊണ്ടു ഓട്ട പ്രദക്ഷിണം വച്ചു കാണാന് ആഗ്രഹിക്കുന്ന സഞ്ചാരികള്ക്കു ഏറ്റവും പ്രയോജന പ്രദമാണു സീന് നദിയിലെ ബോട്ടില് കൂടിയുള്ള യാത്ര. ഏതാണു ഒരു മണിക്കൂറ് കൊണ്ടു നഗരം ചുറ്റി ക്കാണാം, ഫ്രെഞ്ചിലും ഇങ്ലീഷിലും മാറി മാറി നല്ല കമ്മന്ററിയും ഉള്ലതുകൊണ്ടു എന്തൊക്കെ ആണു കാണുന്നതു എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശ രൂപവും നമുക്കു കിട്ടുന്നു. വലിയ കപ്പല് പോലെയുള്ള ബോട്ടാണു, പുറത്തു നിറയെ കസേരകള് ഇട്ടു എല്ലാവറ്ക്കും ഇരിക്കനുള്ല സൌകര്യം ഒരുക്കിയിരിക്കുന്നു.

Notre Dam Church
ബോട്ടിങ്ങിനു പോകുന്ന വഴിയില് തന്നെയാണു ഡയാന രാജകുമാരിയും സുഹൃത്തും ഫോട്ടൊഗ്രാഫറ്മാരില് നിന്നും രക്ഷപെടാന് അതിവേഗത്തില് കാറോടിച്ചുപോയി മരണപ്പെട്ട തുരങ്കവും റോഡും. തന്റെ സുഹ്രുത്തിന്റെ ഉടമസ്ഥതയിലുള്ല രിറ്റ്സ് എന്ന ഹോട്ടലില് നിന്നു വന് വേഗതയില് പുറപ്പെട്ട കാറ് നിയന്ത്രണം വിട്ടു തുരങ്ക്ങ്കത്തിലെ തൂണുകളില് ഇടിച്ചു തകരുകയായിരുന്നു. ചാള്സ് രാജകുമാരന്റെ പത്നി ആയതു മുതല് പല വിധത്തിലും നല്ല രീതിയിലും ചീത്ത രീതിയിലും വാറ്ത്തയില് വന്നിരുന്ന അവരുടെ ജീവിതം പെട്ടെന്നു തീരുകയായിരുന്നു. ഒരു രാജകുമാരിയും അതീവ സുന്ദരിയും എന്നതിലുപരി ഭൂമിയില് കുഴിച്ചീട്ട മൈനുകള് നശിപ്പിക്കുന്ന സംഘടനയുടെയും ആഫ്രിക്കന് രാജ്യങ്ങളില് എയിഡ്സ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലും അവര് മുനിരയില് തന്നെ ഉണ്ടായിരുന്നു എന്നതു വസ്തുത. തന്റെ സ്വകാര്യ ദു:ഖത്തെ മറന്നു മറ്റുള്ലവരുടെ വേദന കുറയ്ക്കാനുള്ല നല്ലൊരു മനസ്സ് അവറ്ക്കുണ്ടായിരുന്നു എന്നു വ്യക്തമാണു.. ഡയാന രാജകുമാരിയുടെ ഓറ്മയ്ക്കു വേണ്ടി ഒരു സ്മരണിക ഈ റോഡിന്റെ മുക്കിലു സ്ഥാപിച്ചിട്ടുണ്ടു. ഞങ്ങളുടെ ഗൈഡ് വാചാലമായി ഇതിനെപ്പറ്റി സംസാരിക്കുന്നുണ്ടായിരുന്നു.
ബോട്ടു യാത്രക്കിടയില് ദൂരെനിന്നാണെങ്കിലും വ്യക്തമായി കാണാന് കഴിഞ്ഞ ചിലവ അലെക്സാണ്ടറുടെ പാലം , ഗ്രാണ്ഡ് പാലസ് എന്നറിയപ്പെടുന്ന വലിയ കൊട്ടാരം, ചെറിയ കൊട്ടാരം (പെറ്റിറ്റ് പാലസ്), ഇന്വാലിഡ് പാലസ് എന്നറിയപ്പെടുന്ന ഇന്നത്തെ യുധ്ധസാമഗ്രികളുടെ മ്യൂസിയം, 1821 ഇല് സ്ഥാപിച്ച നെപ്പോളിയന്റെ ശവകുടീരം, ഫ്രെഞ്ച്ചു വിപ്ലവ കാലത്തു ഉപയോഗിച്ചിരുന്ന മനുഷ്യരെ ജീവനോടെ വെട്ടിമുറിച്ചു പരസ്യമായി കൊല്ലാന് ഉപയോഗിച്ചിരുന്ന ഗില്ലോട്ടിന് സൂക്ഷിച്ചു വച്ചിട്ടുള്ള ലാ കൊണ്കൊറ്ഡ്, ഫ്രെഞ്ചു പാറ്ല്യമെന്റു കൂടുന്ന ബൂറ്ബണ് പാലസ് എന്നിവയണു. ഈജ്യ്പ്റ്റ്ഷ്യന് രാജാവു ഫ്രെഞ്ചു ചക്രവറ്ത്തിക്കു സമ്മാനിച്ച പ്ലേസ് ലാ ലകൊകൊടെ , ഗ്രീകോ റോമന് രീതിയില് 52 തൂണുകളുള്ള, നെപ്പോളിയന് നിറ്മിച്ച മാഗദലീന് പള്ളി, 2000 പേര്ക്കിരുന്നു നാടകം കാണാനും 450 ഇലധികം കലാകാരന്മാറ്ക്കു ഒരുമിച്ചു കലാപരിപാടി അവതരിപ്പിക്കാനും കഴിയുന്ന പാരീസിലെ ഏറ്റവും വലിയ ഓപ്പെര ഹൌസ് എന്നിവയുടെയും ദ്രുശ്യം ബോട്ടില് നിന്നു തന്നെ കിട്ടുന്നു. ഇതിനെല്ലാമുപരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും രാജകീയ പ്രൌഢിയോടുകൂടി തല ഉയറ്ത്തി നില്കുന്ന ഐഫല് ടവറും കാണാം.

പാരീസ് നഗരത്തില് സീന് നദിയില് കൂടിഉണ്ടാക്കിയ പാലങ്ങള് തന്നെ ശിപ്ലകലയുടെ ഉത്തമ ഉദാഹരണങ്ങള് ആണു. പല കാലങ്ങളില് ആയി പല രാജാക്കന്മാര് അവരുടെ കലാ ചാതുരിയും ഗാംഭീര്യവും കാണിക്കാന് നിറ്മിച്ച ഈ പാലങ്ങളുടെ വശങ്ങളില് അത്യപുറ്വങ്ങളായ ശില്പങ്ങള് ഉണ്ടാകിയിരിക്കുന്നു. ഗ്രീകോ റോമന് ശില്പങ്ങളാണു കൂടുതലും . നഗരത്തിലെ വിളക്കു കാലുകളും നമ്മെ ആകറ്ഷിക്കുന്നു. മിക്കവാറും എലാ വിളകു കാലുകളുടെയും മുകളില് സ്വ്വറ്ണം പൂശിയതു ശില്പങ്ങള് സ്ഥാപിച്ചിരിക്കുന്നു. നഗരത്തിലാകെ 383 വിളക്കു കാലുകള് ഉണ്ടത്രേ. അലെക്സാണ്ടറുടെ പേരിലുള്ള പാലത്തിന്റെ രണ്ടു വശത്തും ആണു ഏറ്റവും നല്ല ശില്പങ്ങള്. ചുരുക്കത്തില് അത്യപൂറ്വം ആയ ശില്പചാതുരിയും ഭംഗിയും ഉള്ള കൊട്ടാരങ്ങളും പാലങ്ങളും എന്തിനു വിളക്കു കാലുകള് വരെ പാരീസ് നഗരത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രകള് ആണു.

Friday, October 16, 2009

യൂറോപ്പു യാത്ര 13 : ജെനീവ:; ഐക്യരാഷ്ട്ര സഭയുടെ നഗരം


സ്വിസ്സ് പോലീസിന്റെ കസ്റ്റഡിയില് നിന്നു ഞങ്ങളുടെ ഡ്രൈവറെ രക്ഷപ്പെടുത്തി രാത്രി വളരെ വൈകി ജെനീവ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹോട്ടലില് എത്തി അല്പം വിശ്രമിക്കാന് കഴിഞ്ഞു. അടുത്ത ദിവസം പ്രഭാത ഭക്ഷണം കഴിഞ്ഞു പതിവുപോലെ പുറപ്പെട്ടു. ജെനീവ നഗരം കാണാന്.
സ്വിറ്റ്സെറ്ലാണ്ടിലെ മറ്റേതൊരു നഗരം പോലെയും സുന്ദരമായ നഗരം ആണു ജെനീവ. സ്വിറ്റ്സെറ്ലാണ്ടിലെ നഗരങ്ങളില് ജനസംഖ്യയില് രണ്ടാം സ്ഥാനത്താണു ജെനീവ. റോണ് എന്ന നദി ജെനീവാ തടാകത്തിലേക്കു ചേരുന്ന സ്ഥലത്താണു ഇന്നത്തെ ജെനീവ നഗരം. നഗരത്തിന്റെ ഒരു ഭാഗം ഫ്രാന്സിലും ബാക്കി സ്വിറ്റ്സെറ്ലാണ്ടിലും ആണു. ജനസംഖ്യ 2008 ഇല് 1,86,825 ആയിരുന്നു. 1825 ഇല് നെപ്പൊളിയന് ചക്രവറ്ത്തിയുടെ പതനത്തിനു ശേഷം ആണു ജെനീവ സ്വിറ്റ്സേറ്ലാണ്ടിന്റെ ഭാഗം ആയതു. യുദ്ധത്തിനു ശേഷം 30,000 ലധികം ഫ്രെഞ്ചുകാര് ജെനീവയില് തൊഴില് തേടി എത്തി.ഇവിടെ ഇന്നു മുന്നൂറ്ലധികം അന്താരാഷ്ട്ര സംഘടനകളുടെ ആപീസുകള് പ്രവറ്ത്തിക്കുന്നു. ഇവിടത്തെ ജനങ്ങളില് മൂന്നില് ഒന്നോളം വിദേശികള് ആണു. ലോക ആരോഗ്യ സംഘടന (WHO) , ലോക ബാലവിദ്യാഭ്യ്യസ സാംസ്കാരിക സംഘടന (UNICEF), റെഡ് ക്രോസ്സ് (Red Cross)സംഘടന, എന്നിവ ഇവയില് ചിലതാണു.
തികച്ചും ഒരു ലോക നഗരമായാണു ജെനീവ സിറ്റി കണക്കാക്കപ്പെടുന്നതു. അനേകം അന്താരാഷ്ട്ര സംഘടനകള് ഇവിടെ പ്രവറ്ത്തിക്കുന്നതു കൊണ്ടു ഇതു നയതന്ത്രജ്ഞതയുടെ നഗരമായി. ഐക്യരാഷ്ട്ര സഭയുടെയും ലോക റെഡ് ക്രോസ്സ് സംഘടനയുടെയും ആസ്ഥാനമാണു ജെനീവ. യുദ്ധ തടവുകാരോടു എങ്ങനെ പെരുമാറണമെന്ന നിറ്ദേശങ്ങള് അടങ്ങുന്ന ജെനീവ കണ് വെന്ഷന് (Geneva Convention)ഇവിടെ വച്ചാണു ലോക രാഷ്ട്രങ്ങള് അംഗീകരിച്ചതു. ടോക്കിയൊ(Tokyo), ചികാഗോ(Chicago), ഫ്രാങ്ക്ഫുറ്ട് (Frankfurt) ,സിഡ്നി (sidney) എന്നീ നഗരങ്ങള്ക്കു പിന്നില് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക നഗരമായും ജെനീവ കണക്കാക്കപ്പെടുന്നു. ‘സമാധാനത്തിന്റെ ലോക തലസ്ഥാനം‘ എന്ന അപരനാമം ഉള്ള ഈ നഗരം ജീവിത സൌകര്യങ്ങളില് ലോകത്തിലെ മൂന്നാമത്തെതാണു.

ഇവിടത്തെ കാഴ്ചകളില് പ്രധാനമായുള്ളതു ജെനീവ തടാകം, തടാകത്തിലെ ജലധാര, പുഷ്പങ്ങള് കൊണ്ടു നിറ്മിച്ച ഘടികാരം, ഐക്യുരാഷ്ട്ര സഭയുടെ ആസ്ഥാനം എന്നിവയാണു. ആദ്യം ഞങ്ങള് പുഷപ ഘടികാരത്തിന്റാടുത്തേക്കു തന്നെ പോയി. ശരിക്കും കൃത്യസമയം കാണിക്കുന്ന ഒരു ഘടികാരം പുഷ്പങ്ങള് കൊണ്ടു തന്നെ നിറ്മിച്ചിരിക്കുന്നു. മണിക്കൂറ് മിനുട്ടു സൂചികള് കൃത്യമായി സമയം കാണിക്കുന്നുണ്ടു. വിവിധ നിറങ്ങളുള്ള പുഷ്പങ്ങള് സുന്ദരമായി യോജിപ്പിച്ചു കൊണ്ടു. എല്ലാ കാലാവസ്ഥയിലും ഇതു ഇങ്ങനെ നില്ക്കുമോ എന്നു സംശയം തോന്നാം, എങ്കിലും.
ഇതിനു വളരെ അടുത്തു തന്നെ ഒരു പാറ്ക്കുണ്ടു. ഇവിടെ ഫ്രാങ്കോ പ്രുഷ്യന് യുദ്ധത്തിന്റെ അവസാനത്തില് ഫ്രാന്സും പ്രഷ്യയുമായുണ്ടാക്കിയ സന്ധിയുടെ ഓറ്മക്കായി ഉണ്ടാക്കിയ രണ്ടു സ്ത്രീകളുടെ പ്രതിമകള് കാണാം. ഗ്രീക്കു ദേവതയായ വീനസിന്റെ രൂപ സാദൃശ്യം തോന്നാം എങ്കിലും സുന്ദരമായ ഈ പ്രതിമകള്. ഉയറ്ന്ന സ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നു. ഒരാള് പൊക്കത്തില് കൂടുതല് ഉയരം ഉണ്ടു ഈ പ്രതിമകള്ക്കു.

ജെനീവ തടാകം സ്വിറ്റ്സെലാണ്ടിലെ മറ്റേതൊരു തടാകവും പോലെ അതീവ ഭംഗിയുള്ള താണു. ബോട്ടിങ്ങിനു വേണ്ടി സാമാന്യം വലിയ കപ്പലുകള് പോലെ വലിയ ബോട്ടുകളുണ്ടു. ഈ തടാകം 72 കിലൊമീറ്റര് നീളവും 21 കിലൊമീറ്റര് വീതിയും ഉള്ളതാണു. ജുറാന് , ഫ്രെഞ്ച് ആല്പ്സ് എന്നീ പറ്വതങ്ങള്ക്കും ഇടയിലാണു ഇതു. റോണ് നദി ജെനീവ തടാകത്തില് നിന്നു പുറപ്പെടുന്നു. ഈ തടാകത്തില് നിറ്മിച്ചിരിക്കുന ജലധാരയില് നിന്നു വെള്ളം ഒരു മണിക്കൂറില് 200 കി മീ വേഗതയില് ആണു പ്രവഹിക്കുന്നതു. 416 അടി ഉയരത്തിലേക്കു. ഏഴു ടണ് വെള്ളമാണു ഒരേ സമയത്തു ഈ ജലധാര പ്രവറ്ത്തിപ്പിക്കാന് ആവശ്യമായി വരുന്നതു.
ഇന്നത്തെ ഐക്യരാഷ്ട്ര സഭയുടെ ആദ്യ്കാല സംഘടനായിരുന്ന ലീഗ് ഒഫ് നേഷന്സിലേക്കാണു ഞങ്ങള് ആദ്യം പോയതു. ഒന്നാം ലോക മഹായുദ്ധത്തിനു ശെഷം ലോക സമാധാനം ലക്ഷ്യമാക്കി ഉണ്ടാകിയ ഈ സംഘടന തികച്ചും ഒരു പരാജയമായിരുന്നു. ചില രാഷ്ട്രങ്ങളുടെ വലിയേട്ടന് മനോഭാവവും മറ്റുള്ലവയുടെ അനാസ്ഥയും ഇതിനു കാരണമായിരുന്നു. ഈ സംഘടനയാണ് പിന്നീടു ഇന്നത്തെ ഐക്യ രാഷ്ട്ര സഭ ആയി തീറ്ന്നതു. ഇന്നും ഈ സം ഘടനയുടെ നിയന്ത്രണം അമേരിക്ക പോലെയുള്ള വന്ശക്തികളുടെ കയ്യില് ആണു എന്നുള്ളതു വാസ്തവം ആണല്ലോ. എന്നാലും ഈ ഭൂലോകത്തിലെ മനുഷ്യ്രരാശിയുടെ സമാധാനവും മറ്റു പൊതുവായ താല്പര്യങ്ങളും ചര്ച്ച ചെയ്യാന് ഒരു സംഘടന ഉണ്ടു എന്നതു നല്ലതു തന്നെ, വന് ശക്തികളായ അമേരിക്ക ബ്രിട്ടന്, ഫ്രാന്സ്, ജപ്പാന്, ജെര്മ്മനി എന്നിവയ്ക്കുള്ള വീടോ അധികാരം പലപ്പോഴും ദുരുപയോഗം ചെയ്യൂന്നുണ്ടെകിലും. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന കവാടത്തിന്റെ മുന്പില് നിന്നു കുറച്ചു ഫോട്ടോ എടുത്തു. ചുറ്റുമതിലില് സുന്ദരമായ ചിത്രങ്ങള് വരച്ചിരിക്കുന്നു, അവയുടെ ആര്ത്ഥം ഒറ്റ നോട്ടത്തില് വ്യക്തമല്ലെങ്കിലും. .



ഇതിനു തൊട്ടു മുന്പില് റോഡിന്റെ മറുവശത്തു വളരെ ഉയറ്ന്ന ഒരു തട്ടില് ഒരു ഭീമാകാരമായ മരകസേര വച്ചിരിക്കുന്നു. അല്പം ശ്രദ്ധിച്ചാല് കാണാം ഈ കസേരയുടെ ഒരു കാലു ഒടിഞ്ഞതാണെന്നു. ഒറ്റ നോട്ടത്തില് ഇതു ഒരു തമാശയായി തോന്നാം എങ്കിലും, ഇതു യുദ്ധം ചെയ്യുന്ന രാജ്യങ്ങള് ഭൂമിക്കടിയില് കുഴിച്ചിടുന്ന മൈനുകള് പൊട്ടി അംഗഭംഗം വന്ന ആയിരക്കണക്കിനു നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും ഓറ്മിപ്പിക്കാനാണു. യുദ്ധ കാലത്തു കുഴിച്ചിട്ട മൈനുകള് യാദൃശ്ച്ഛികമായി കുട്ടികളുടെയും വയലില് പണിയെടുക്കുന്ന സ്ത്രീകളുടെയും മരണത്തിനും അംഗഭംഗത്തിനും കാരണം ആവുന്നു. ഇവയെ തിരഞ്ഞു പിടിച്ചു നശിപ്പിക്കാനും ഇനിയൊരിക്കലും ഭൂമിയില് മൈനുകള് കുഴിച്ചിടാതിരിക്കാനും ലോക ജനതയെ ഓറ്മിപ്പിക്കുന്ന ഒരു സംഘടനയുണ്ടു. (http://www.againstlandmines.org/). ഈ സംഘടനയുടെ ആസ്ഥാനവും ജെനീവയില് ആണു. അപകടമരണത്തില് പെട്ട ഡയാനാ രാജകുമാരി ഈ സംഘടനയുടെ ഒരു പ്രധാന പ്രവറ്ത്തക ആയിരുന്നു. ഇനിയെങ്കിലും നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അവര് ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കുന്ന ഈ മൈനുകള് ഉപയോഗിക്കാതിരുന്നു കൂടേ? എന്നാല് മറ്റു പലതിലും എന്നതു പോലെ ഇവിടെയും വന്ശക്തികള് ഈ മഹത്തായ കാര്യത്ത്നു വിലങ്ങുതടി ആയി നില്കുന്നു. ഈ സംഘടനയുടെ അംഗമായി ധാരണാപത്രത്തില് ഒപ്പിടാന് വന്ശക്തികള് തയ്യാറല്ല. യുദ്ധം ഉണ്ടാകേണ്ടതു ചില രാജ്യങ്ങളുടെ നില നില്പിനു തന്നെ ആവശ്യമാണെന്നു തോന്നുന്നു, പ്രത്യേകിച്ചും ഈ രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില് യുദ്ധോപകരണങ്ങളുടെ നിറ്മാണത്തിനും വില്പനയ്ക്കും നിറ്ണായക പ്രാധാന്യം ഉള്ളതുകൊണ്ടു.

Sunday, October 4, 2009

യുറോപ്പ് യാത്ര 12: റ്റിറ്റ്ലിസില് നിന്നു ജെനീവയിലേക്കുള്ള യാത്ര


സെര്‍വിസ്‌ സ്റ്റേഷനില്‍ കാത്തിരുന്നപ്പോള്‍ കണ്ട ആല്പ്സിലെ അസ്തമനം

സ്വിറ്റ്സെറ്ലാണ്ടിന്റെ പ്രകൃതി ഭംഗി യാത്രയിലും ആസ്വദിക്കാവുന്നതാണു. പറ്വതശിഖരം കയറി കൊടും തണുപ്പു സഹിച്ചെങ്കിലും ഉന്മേഷവാന്മാരായി ഞങ്ങള് സ്വിറ്റ്സെറ്ലാണ്ടിലെ അവസാനത്തെതും ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനവും ആയ ജെനീവയിലേക്കു തിരിച്ചു. നീണ്ട യാത്രയാണു. കഷ്ടിച്ചു ഒരു മണിക്കൂറ് മാത്രം ജെനീവയില് ചിലവഴിക്കാന് കിട്ടണം, രാത്രി ആകുന്നതിനു മുന്പു. താമസം ജെനീവയില് ആണു. രാവിലെ തന്നെ പരീസിലേക്കു പുറപ്പെടാം എന്ന കണക്കുകൂട്ടലില്. പക്ഷേ ഇത്തരം നീണ്ട യാത്രകളില്, നല്ല ഒന്നാംതരം റോഡും വാഹനവും ഉണ്ടെങ്കിലും എല്ലാം പ്രതീക്ഷക്കൊത്തു നടക്കണമെന്നില്ലല്ലോ. ഞങ്ങളുടെ യൂറോപ്പുയാത്രയുടെ നാലാം ദിവസം അതു തന്നെ സംഭവിച്ചു.
സ്വിറ്റ്സെറ്ലാണ്ടിന്റെ തലസ്ഥാനമായ ബേറ്ണിലേക്കുള്ള ഹൈവേയില് കൂടി ഞങ്ങളുടെ ബസ് 150 കി മി ലധികം വേഗത്തില് യാത്ര ചെയ്യുകയാണു. ലണ്ടനില് നിന്നു പുറപ്പെട്ടപ്പോള് ഉണ്ടായിരുന്ന ഡ്രൈവറ് മാറിയിരുന്നു. അതുകൊണ്ടു ഞങ്ങള്ക്കു യാതൊരു അസ്വാസ്ഥ്യവും ഇതുവരെ ഉണ്ടായില്ല. ഞങ്ങള്ക്കു കിട്ടിയ ഇരിപ്പിടം പിന്സീറ്റില് ആയിരുന്നെങ്കിലും ശ്രീമാന് വാഹനങ്ങളുടെ പോക്കു ശ്രദ്ധിക്കുന്നുണ്ടു. പെട്ടെന്നു വാഹനം ഒന്നു വെട്ടിച്ചതായി തോന്നി. ശ്രദ്ധിച്ചപ്പോള് ഒരു ജങ്ക്ഷനില് വച്ചു മുന്പില് ഒരു കാറ് ഇടതു ഭാഗത്തേക്കുള്ള സൂചന പെട്ടെന്നിട്ടു ഇടത്തേക്കു നീങ്ങുന്നതും കണ്ടു,. കുറച്ചു കൂടി മുന്പോട്ടു നീങ്ങിയപ്പോള് ഞങ്ങളുടെ വാഹനം വഴിയില് നിറ്ത്തി. ഹൈവേയില് നിറുത്താന് പാടില്ലാത്ത സ്ഥലത്തു വണ്ടി നിറുത്തിയപ്പോള് ഉറപ്പായി. ഡ്രൈവറും ടൂറ് മാനേജറും ഇറങ്ങി വണ്ടിയുടെ വലതു വശം പരിശോധിക്കുന്നതും കണ്ടു. അല്പ സമയം കഴിഞ്ഞു ഞങ്ങള് യാത്ര തുടറ്ന്നു. പത്തു മിനുട്ടു കഴിഞ്ഞില്ല സൈറന് മുഴക്കിക്കൊണ്ടു സ്വിസ്സ് റ്റ്രാഫിക് പോലീസിന്റെ വണ്ടി ഞങ്ങളെ തടഞ്ഞു. വണ്ടി തൊട്ടടുത്തുള്ല സെറ്വീസ് സ്ടേഷനിലേക്കു കൊണ്ടുപോയി നിറുത്താന് ഡ്രൈവറോടു ആവശ്യപ്പെട്ടു. ഹൈവേയില് വണ്ടി നിറുത്താന് പാടില്ലാത്തിടത്തു നിറുത്തിയതിനാണോ, അല്ല. മുന്പു കണ്ട കാറില് ഞങ്ങളുടെ വണ്ടി തട്ടിയിരുന്നു, അതിന്റെ ഡ്രൈവറുടെ പരാതി അനുസരിച്ചു പോലീസുകാര് വന്നതാണു. പിന്നീടാണു രസം.
വന്ന ട്രാഫിക് പോലീസു ഒരു സ്ത്രീ. അവറ്ക്കു ഇന്ഗ്ഗ്ലീഷ് ഭാഷ തീരെ അറിയില്ല. നമ്മുടെ ഡ്രൈവറ്ക്കും മാനേജറ്ക്കും സ്വിസ്സ് ഭാഷയില് രണ്ടു വാക്കു പോലും അറിയില്ല. ഏതായാലും എങ്ങനെയൊക്കെയോ അവരോടൂ വിവരം പറഞ്ഞു. കാറിന്റെ ഡ്രൈവര് സിഗ്നല് ഇടാതെ പെട്ടെന്നു കാറ് ഇടത്തേക്കു എടുത്തപ്പോഴാണു ചെറുതായി വണ്ടി തട്ടിയതു, ഞങ്ങളുടെ വണ്ടിയുടെ വശവും മറ്റും കാണിച്കപ്പോള് അവറ്ക്കു കാര്യം മനസ്സിലായി എന്നു തോന്നുന്നു. പക്ഷേ ഭാഷയുടെ പ്രശ്നം കൊണ്ടാണെന്നു തോന്നുന്നു, അവര് അവരുടെ ഉയറ്ന്ന പോലീസ് ആപ്പീസര്മാരെ വിളിച്ചു ഉപദേശം ആരാഞ്ഞു. അവര് ഉടന് തന്നെ നാലുപേര് സ്ഥലത്തെത്തി കേസ് ഏറ്റെടൂത്തു, പാവം പെണ്പോലീസ് പോകുകയും ചെയ്തു. ഇനിയാണു ശരിയായ പരിപാടി. വന്നയാളില് ഒരാള് ഇറങ്ങിയപാടെ ഒരു ഉപകരണം ഡ്രൈവറുടെ വായില് വച്ചു ശ്വസിക്കാന് ആവശ്യപ്പെട്ടു. ഡ്രൈവര് മദ്യപിച്ചിട്ടുണ്ടോ എന്നു നോക്കി .ഇല്ല എന്നു തെളിഞ്ഞു എങ്കിലും വന്ന സീനിയറ് പോലീസ് ഉദ്യോഗസ്ഥര് ഡ്രൈവറെ ചോദ്യം ചെയ്യാന് തുടങ്ങി. മിക്കവാറും ഈ സംഭവം ബസ്സില് ഇരുന്നു കണ്ടുകൊണ്ടിരുന്ന ശ്രീമാനും മറ്റുള്ളവരും ഡ്രൈവരുടെ കുറ്റം അല്ല എന്നു വാദിക്കാന് നമ്മുടെ ഇന്ത്യയിലെ സ്റ്റൈലില് തുടങ്ങി. എന്നാല് ടൂറ് മാനേജറ് ഞങ്ങളെ വിലക്കി, വന്ന പോലീസുകാര് ഡ്രൈവറെയും കൂട്ടി സെറ്വീസ് സ്ടേഷനിലെ പോലീസ് മുറിയിലേക്കു പോയി, പരിഭാഷപ്പെടുത്താന് ഒരു സഹായിയെയും വിളിച്ചു വരുത്തി. ഞങള് കാത്തിരുപ്പു തുടങ്ങി. മണിക്കൂറ് ഒന്നായി, രണ്ടായി, നേരം സന്ധ്യയാകുന്നു, മൂന്നു മണിക്കൂറോളം ആകുന്നു. അപ്പോള് അവര് ഇറങ്ങി വന്നു, ഡ്രൈവറ് രോഷാകുലനായി പറയുന്നു, അവറ്ക്കു കാര്യം മനസ്സിലായി എന്നാല് കേസ് തീരുമാനം ആകുന്നതുവരെ സുരക്ഷാ നിക്ഷേപമായി 700 യൂറോ കെട്ടിയാല് മാത്രമേ വണ്ടി വിടുകയുള്ളത്രേ.മറ്റേ ഡ്രൈവറുടെ മൊഴി എടുത്തതിനു ശേഷം കുറ്റം അയാളുടെയാണെന്നു ഉറപ്പായാല് പണം മടക്കി ക്കിട്ടും എന്നു അവര് പറയുന്നു. പക്ഷേ നമുടെ ഡ്രൈവര് പണം കെട്ടാന് തയ്യാറല്ല. 9കാരണം വ്യക്തം,, അയാളുടെ ഈ റ്റ്രിപ്പിന്റെ ആകെ സമ്പാദ്യം കൊടുത്താലും ഇതാവുകയില്ല).അവസാനം മുന്നൂറു യൂറോ ടൂറ് മാനേജറ് കെട്ടിയതിനു ശേഷം നാലു മണിക്കൂറോളം വൈകി വണ്ടി വിട്ടു.
നമ്മുടെ നാട്ടിലെ പതിവു തന്നെ ഇവിടെയും എന്നു ഞങ്ങള് പറഞ്ഞു. റോഡില് ഒരു അപകടം ഉണ്ടായാല് ആരാണു കുറ്റവാളി എന്നതല്ല, ആദ്യം പരാതി കൊടുക്കുന്ന ആളാണല്ലൊ, നിരപരാധി. നമ്മുടെ ഡ്രൈവര് വണ്ടി നിറുത്തി ഇട്ടപ്പോള് തന്നെ തന്റെ മുതലാളിയെ വിളീച്ചു എന്നും, എന്താണു ചെയ്യേണ്ടതെന്നു ഉപദേശം ചോദിച്ചു എന്നും പറയുന്നു. വണ്ടിക്കു വലിയ കേടൊന്നും ഇല്ലെങ്കില് നിങ്ങള് പോന്നോളൂ എന്നു പറഞ്ഞത്രേ. പക്ഷെ ഇത്തരം സന്ദറ്ഭങളില് ആദ്യം പോലീസിനെ അറിയിക്കേണ്ട കടമ അയാള് മറന്നു, അക്കാരണത്താല് തന്നെ മറ്റെയ്യാള് പരാതി കൊടുത്തപ്പോള് ഞങ്ങളുടെ ഡ്രൈവര് കുറ്റക്കാരന് ആകുകയും ചെയ്തു. നമ്മുടെ നാട്ടില് ഉള്ല സ്ഥിരം പരിപാടി വണ്ടി കൊണ്ടിടിച്ചിട്ടു വെറുതെ കിടന്ന വണ്ടിയുടെ ഡ്രൈവറോടു തട്ടിക്കയറുന്ന പരിപാടി. ഇവിടെയായാലും എവിടെയായാലും പാവങ്ങള്ക്കു ജീവിക്കാന് ബുദ്ധിമുട്ടുതന്നെ, ആദ്യം ആക്രമിക്ക്ന്നവന് നിരപരാധി, ആക്രമിക്കപ്പെടുന്നവന് കുറ്റവാളി, കുറ്റം ആരുടെയായാലും. .
ഏതായാലും സെറ്വീസ് സ്ടെഷനില് നിന്നു കിട്ടിയ കാപ്പിയും ബിസ്കറ്റുംതിന്നു എട്ടുമണി ആയപ്പോള് പുറപെട്ടു ഞങ്ങള് ഹോട്ടലില് എത്തിയപ്പോല് ഒരു മണി. വിശപ്പും കെട്ടു ഭക്ഷണവും തണുത്തൂറഞ്ഞു. കൂട്ടത്തില് ഉള്ല കുഞുങ്ങള് തളറ്ന്നുറങ്ങി. ഇത്തരം യാത്രകളില് അതാതു രാജ്യ്ങ്ങളീലെ പോലീസിനെ യഥാസമയം വിവരം അറിയിക്കേണ്ടതു അവിടത്തെ പൌരന്മാരെക്കാള് വിദേശികളുടെ ഉത്തരാവാദിത്വം ആണെന്നു ഒരിക്കല് കൂടി വ്യക്തമായി.

Wednesday, September 30, 2009

യുറോപ്പ് യാത്ര 11 :ടിത്ലിസ് പര്‍വതം, ആല്പ്സിലെ കൊടുമുടി


ആല്പ്സ് പറ്വതം യൂറോപ്പിന്റെ മുക്കാല് ഭാഗവും നീണ്ടു കിടക്കുന്നു, നമ്മുടെ ഹിമവാന് വടക്കേ അതൃത്തിയില് നീണ്ടു നിവറ്ന്നു കിടക്കുന്നതുപോലെ. ആല്പ്സിന്റെ ഭാഗം ഓരോ രാജ്യത്തിലും വേറെ വേറേ പേരില് അറിയപ്പെടുന്നു. സ്വിറ്റ്സെര്ലാണ്ടില് ഏഞ്ചല്ബെറ്ഗ് എന്ന കൊച്ചു ഗ്രാമത്തിനു തൊട്ടു മുകളില് ആണു റ്റിറ്റ്ലിസ് പറ്വത ശിഖരം. വറ്ഷത്തില് മിക്കവാറും സമയം മഞ്ഞില് മൂടി കിടക്കുന്ന ഒരു കൊച്ചു ഹിമവാന് തന്നെ. ഞങ്ങള് അവിടെ ചെന്നപ്പോഴും വേനല്കാലമാണെങ്കിലും പറ്വതം ഹിമത്താല് മൂടി കിടക്കുന്നു, പൂറ്ണമായല്ലെങ്കിലും. ഇടക്കിടക്കു മഴയും. കാലാവസ്ഥ അത്ര അനുകൂലമല്ല എന്നു തോന്നി. എങ്കിലും പ്രകൃതിയുടെ വികൃതികള് കാണാനും ഒരു രസമുണ്ടല്ലോ എന്നു വിചാരിച്ചു ആശ വെടിഞ്ഞില്ല.

കേബിള്‍ കാറിലേക്ക് സ്വാഗതം----->
സമുദ്രനിരപ്പില് നിന്നും 10020 അടി ( 3200 മീറ്റര്) ഉയരത്തില് ഉള്ല റ്റിറ്റ്ലിസ് പറ്വത ശിഖരത്തിലേക്കു കേബിള് കാറ് വഴി യാത്ര ചെയ്യാം.ലോകത്തിലെ ഏറ്റവും വലിയ കേബിള് കാറ് യാത്ര മൂന്നു ഘട്ടങ്ങളില് ആയിട്ടാണു പറ്വതത്തിന്റെ ഉന്നതങ്ങളിലേക്കു നമ്മളെ എത്തിക്കുന്നതു.ആദ്യത്തെ കേബിള്കാറില് കുറച്ചു പേറ്ക്ക്കെ മാത്രമേ യാത്ര ചെയ്യാനാവൂ, പരമാവധി 8 പേര്. രണ്ടാമത്തെതില് 30 പേറ്ക്കു വരെ യാത്ര ചെയ്യാം. പച്ച വിരിച്ച താഴ്വരയ്കു മുകളില് കൂടി ആണു ആദ്യ ഘട്ടത്തിലെ യാത്ര. ഉയരത്തിലേക്കു പോകുംപോള് കേബിള് കാറ് കുമ്മായം വാരി വിതറിയ പോലെ മഞ്ഞുവീണ മലഞ്ചെരിവിന്റെ മുകളില് കൂടി യാത്ര ചെയ്യുന്നു. ഗൊണ്ടോലാ എന്നറിയപ്പെടുന്ന ആദ്യ ഘട്ട കേബിള് കാറില് നിന്നിറങ്ങി അടുത്ത രണ്ടാം ഘട്ടത്തില് ഉള്ള റോട്ടാറ് എന്ന നാല്പതു പേരേ വഹിക്കുന്ന കൂറ്റന് കേബിള് കാറില് കയറണം. കേബിള് കാറില് നിന്നിറങ്ങിയാല് മുകളില് ഒരു റെസ്റ്റോറന്റുള്പെടെ എല്ലാ സൌകര്യവും ഉണ്ടു. ഞങ്ങള് ചെല്ലുന്ന ദിവസം സാമാന്യം മഴ ഉണ്ടായിരുന്നു. താഴെ നിന്നുള്ള കാഴ്ച അത്ര വ്യക്തമല്ലായിരുന്നു എങ്കിലും, ഉച്ച ആയപ്പൊള് പ്രകൃതി തെളിഞ്ഞു. ഹിമം നിറഞ്ഞ പറ്വത ശിഖരങ്ങള് വ്യക്തമായി കാണാന് കഴിഞ്ഞു. കേബിള് കാറ് ഇറങ്ങിയ ശിഖരത്തില് നിന്നും, ഐസ് സ്കേയ്റ്റിങിനു അല്പം അകലെയുള്ള ഗ്ലേസരിന്റെ (ഉറഞ്ഞ ഹിമനദി) മുകള്ലേക്കു മറ്റൊരു കേബിളില് യാത്ര ചെയ്യാം. ഐസില് കളിക്കാനും സ്കേറ്റിങിനും എല്ലാം സൌകര്യമുള്ള ഒരു നിരപ്പായ സ്ഥലം ഗ്ലേസ്യറിന്റെ മുകലില് ഉണ്ടു. അവിടെ പോകാന് ഭയമുള്ലവര്ക്കുവേണ്ടി ഒരു ഗ്ലേസ്യര് ഗുഹയും കേബിള് കാറ് നിന്ന സ്ഥലത്തിനടുത്തു തന്നെ ഉണ്ടു.

<-------ഏറ്റവും ഉയരത്തില്‍
മഞ്ഞുകട്ട കൊണ്ടുള്ള ഭിത്തികള് ഉള്ള ആ ഗുഹയില് കൂടി നടന്നു നീങ്ങാം, ഫോട്ടോ എടുക്കാം. . ഏറ്റവും ഉയരത്തില് ഒരു റെസ്റ്റോറന്റിലെന്ന പോലെ നിരപ്പായ തറയില് ബെഞ്ചുകള് ഇട്ടിരുന്നു. കാണികള്ക്കു ഇരുന്നു പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സൌകര്യം. എന്നാല് ഞങ്ങള് ചെന്നപ്പോള് ഈ ബെഞ്ചുകളുടെ മുകളില് നാലിഞ്ചോളം മഞ്ഞു വീണിരുന്നു. ഐസുപാളികളാകുന്നതിനു മുന്പു പൊടി മഞ്ഞുപയോഗിച്ചു ഹിമമനുഷ്യനെയൊ മറ്റോ ഉണ്ടാക്കി കളിക്കാന് പറ്റിയ പരുവം. നമ്മുടെ കയ്യില് മഞ്ഞു വാരി എടുത്താല് പെട്ടെന്നു വെള്ളം ആവും. കുറെ കൂടുതല് വാരി എടുത്തു ഉരുളകള് ആക്കിയാല് മണ്ണു കൊണ്ടു രൂപങ്ങള് ഉണ്ടാക്കുന്നതു പോലെ പല രൂപങ്ങളും ഉണ്ടാക്കാം. താപനില പൂജ്യത്തില് താഴെ പത്തോ ഇരുപതോ ആണു. അല്പം ആസ്ത് മായുടെ ശല്യം ഉള്ള ശ്രീമാന് പോലും മഞ്ഞില് കളിക്കാന് തയ്യാറായി, വായും മുഖവും എല്ലാം മൂടി കെട്ടിക്കൊണ്ടാണെങ്കിലും. നമ്മുടെ നാട്ടില് ഡിസംബറ് മാസത്തില് പോലും മഞ്ഞുണ്ടെന്നു പറയാമെന്നല്ലാതെ ഇവിടത്തെപോലെയുള്ള മഞ്ഞു ശീതീകരിണിയുടെ തട്ടില് മാത്രമേ കാണാന് കഴിയുകയുള്ളല്ലോ. തണുപ്പു രാജ്യത്തു ജോലി ചെയ്യുന്ന കുട്ടികള്ക്കു ഇതൊരു പുതുമയല്ലെങ്കിലും ഞങ്ങള്ക്കു ഇതു വളരെ അപൂറ്വ്വമായ അനുഭവം ആയി.

കേബിള്‍ കാറിന്റെ അവസാനം
തണുപ്പു തീരെ സഹിക്ക വയ്യാതെ ആയപ്പോള് റെസ്റ്റോറന്റില് കയറി , ചൈനക്കാരാണു റെസ്റ്റോറന്റു നടത്തുന്നതു. നല്ല കടുപ്പത്തില് കാപ്പി കിട്ടി. ചൂടു കാപ്പി കുടിച്ചാല് ഇത്ര ഉണറ്വുണ്ടാകുമെന്നു ഇപ്പോഴാണു മനസ്സിലായതു. ഭിത്തിയില് നോക്കിയപ്പോള് അവിടെയും നമ്മുടെ ഐശ്വര്യാറേയുടെ പരസ്യം ലോന് ജിന്സ് എന്ന സ്ഥാപനത്തിന്റെ ഘടികാരം വില്കാനുള്ള പരസ്യം. ആ സാഹചര്യത്തില് നമ്മുടെ ദേശീയപതാക കാണുന്നതുപോലെ സന്തോഷമുണ്ടായി. പരസ്യമാണെങ്കിലെന്തു, നമ്മുടെ നാടിന്റെ അഭിമാനം അവിടെയും ഉയറ്ത്തുന്ന ദൃശ്യം എപ്പോഴും ആഹ്ലാദകരം തന്നെ.

ചൂടുകാപ്പി - എന്ത് രസം
സമയം പോകുന്നതു അറിയുന്നേ ഇല്ല. തിരിച്ചുപോകാന് സമയം ആയി. എല്ലാവരും കൂടി കേബിള് കാറിലേക്കു തിരിച്ചു. തിരിച്ചിറങ്ങുമ്പോഴും കാഴ്ച നയനാനന്ദകരം തന്നെ. കേബിള് കാറ് ഇറങ്ങുന്ന വഴിയില് പൂറ്ണമായും മരത്തില് നിറ്മിച്ച ഒരു വീടു. അതു ഒരു ഹോട്ടല് ആണത്രേ. താഴോട്ടു ഇറങ്ങുമ്പോള് സുന്ദരമായ ഒരു തടാകം ചുറ്റും പച്ച പുതച്ചു കിടക്കുന്നു. എഞ്ചെല്ബെറ്ഗ് എന്ന ഗ്രാമത്തിന്റെയും ഒരു വിഹഗ വീക്ഷണം കിട്ടുന്നു. താഴെ ഇറങ്ങിയപ്പോള് ഒരു മൊബയില് റെസ്റ്റോറന്റില് നമ്മുടെ ചൂടു ഉഴുന്നു വടയും ചായ കാപ്പികളും തയ്യാറ്. രുചികരമായ ഭക്ഷണം. അതും വാങ്ങി കഴിച്ചു നമ്മുടെ വാഹനത്തിലേക്കു കയറി. ജീവിതത്തിലെ അത്യപൂറ്വം ആയ മറ്റൊരു അനുഭവം കൂടി അങ്ങനെ പൂറ്ത്തിയായി.

ഇവിടെയും ഒരു ഹോട്ടല്‍ ?

ഐശ്വര്യ റേയുടെ പരസ്യം ഇവിടെയും !!



ഇത്ര ഉയരത്തിലും ബുല്‍ ഡോസര്‍?





ഗ്ലേസ്യര്‍ ( ഐസ്‌) ഗുഹ --->







ഇറങ്ങുമ്പോള്‍ കാണുന്ന തടാകം

Followers

About Me

ഞാന്‍ ഒരു വീട്ടമ്മ. ഭര്‍ത്താവ് അദ്ധ്യാപകന്‍, അങ്ങോര്ക്ക് തിരക്ക് തന്നെ തിരക്ക് . എനിക്ക് ധാരാളം സമയം. കുട്ടികള്‍ രണ്ടും കുടുംബ സമേതം വിദേശത്ത്. അവര്‍ വരുമ്പോള്‍ അല്ലെങ്കില്‍ അവരെ കാണാന്‍ പോകുമ്പൊള്‍ മാത്രം എനിക്കും തിരക്ക്. അതുകൊണ്ടു വല്ലതും കുത്തിക്കുറിക്കുന്നു. ശ്രീമാന്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങക്ക് ഇത് വായിക്കേണ്ടി വരുന്നു. വായിക്കുക, വിമര്‍ശിക്കുക. ഞാനോ എന്റെ കുടുംബത്തിലെ ആരുമോ സാഹിത്യ പൈതൃകം അവകാശപ്പെടുന്നില്ല. തെറ്റുകള്‍ ചൂണ്‍ടി കാണിച്ചാല്‍ തിരുത്താം. നന്ദി.